Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമിത് ഷാ എത്തിയില്ല;...

അമിത് ഷാ എത്തിയില്ല; ചുവപ്പുകോട്ടകൾ കടന്ന് ജനരക്ഷായാത്ര

text_fields
bookmark_border
jana-yatra
cancel
camera_alt???????????? ?????????? ?????? ??. ???????

തലശ്ശേരി: പിണറായിവഴിയുള്ള ജനരക്ഷായാത്രക്ക് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ എത്തിയില്ല. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി പിറന്ന മണ്ണിൽ, മുഖ്യമന്ത്രി പിണറായി വിജയെൻറ നാട്ടിൽ സി.പി.എമ്മിനെ വെല്ലുവിളിച്ചുള്ള അമിത് ഷായുടെ വരവ് ആകാംക്ഷയോടെയാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കിയത്. അമിത് ഷായുടെ അസാന്നിധ്യം പാർട്ടിക്കാരെ നിരാശരാക്കി. എന്നാൽ, ആവേശംചോർന്നില്ല. 

കുമ്മനം രാജശേഖരൻ നയിച്ച പദയാത്ര രാവിലെ 11ന് മമ്പറത്തുനിന്നാരംഭിച്ച് പിണറായിവഴി കമ്യൂണിസ്റ്റ് കോട്ടകളിലൂടെ നടന്ന് വൈകീട്ട് അഞ്ചിന് തലശ്ശേരിയിൽ സമാപിച്ചു. ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്, ദേശീയവക്താവ് വിജയ് ശങ്കർ ശാസ്ത്രി എന്നിവരാണ് മൂന്നാംദിനം പദയാത്രയിൽ അണിനിരന്ന പ്രമുഖർ. പദയാത്ര എത്തുേമ്പാൾ പിണറായി ടൗണിൽ ഹർത്താൽ പ്രതീതിയായിരുന്നു. കടകളെല്ലാം അടഞ്ഞുകിടന്നു. സി.പി.എം ഒാഫിസും ഏതാനും സൊസൈറ്റി ഒാഫിസുകളും മാത്രമാണ് തുറന്നത്. കടകളടച്ചത് സി.പി.എം നിർദേശിച്ചിട്ടാണെന്നാണ് ബി.ജെ.പിയുടെ ആക്ഷേപം. എന്നാൽ, തങ്ങൾ പറഞ്ഞിട്ടില്ലെന്നും പുറത്തുനിന്നുള്ളവർ പെങ്കടുക്കുന്ന ജാഥയിൽ അക്രമംഭയന്ന് വ്യാപാരികൾ സ്വമേധയാ അടച്ചതാണെന്നുമാണ് സി.പി.എം വിശദീകരിക്കുന്നത്. 

ബി.ജെ.പി^ആർ.എസ്.എസ് അക്രമത്തിൽ മരിച്ച സി.പി.എമ്മുകാരുടെ ഫോേട്ടാ സഹിതമുള്ള പോസ്റ്ററുകൾ പിണറായി ടൗണിലും പരിസരങ്ങളിലും സ്ഥാപിച്ചാണ് ജനരക്ഷായാത്രയെ സി.പി.എം വരവേറ്റത്. ജാഥയിലെ ബി.ജെ.പി ദേശീയ നേതാക്കൾക്കായി ഇംഗ്ലീഷിലായിരുന്നു പോസ്റ്ററുകൾ. ‘‘ജനരക്ഷായാത്ര നിർത്തി, േഗാരഖ്പൂരിലേക്ക് പോകൂ... വർഗീയത വേണ്ട, വിദ്വേഷരാഷ്ട്രീയം വേണ്ട...’’ എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങൾ. പദയാത്ര പിണറായിയിലെത്തിയതോടെ ബി.ജെ.പി പ്രവർത്തകരുടെ ആവേശം വർധിച്ചു. അതോടെ മുദ്രാവാക്യംവിളി ഉച്ചത്തിലായി. പദയാത്ര കാണാൻ പിണറായി ടൗണിൽ ആളുകൾ തടിച്ചുകൂടി. പിണറായിയിലെ സി.പി.എം ഒാഫിസിലും നിറയെ ആളുകളുണ്ടായി. പ്രശ്നസാധ്യത കണക്കിലെടുത്ത് കനത്തസുരക്ഷ ഒരുക്കിയിരുന്നു.

പിണറായി ടൗണിന് സമീപം റോഡരികിലാണ് സി.പി.എമ്മുകാരാൽ കൊല്ലപ്പെട്ട ബി.ജെ.പി പ്രവർത്തകരായ ഉത്തമൻ, മകൻ രമിത്ത് എന്നിവരുടെ വീട്. യാത്ര വീടിന് മുന്നിലെത്തിയപ്പോൾ കുമ്മനവും മറ്റും അവിടെ കയറി രമിത്തി‍െൻറ അമ്മ നാരായണിയെ കണ്ട് അനുഗ്രഹംതേടി. മമ്പറം മുതൽ തലശ്ശേരിവരെയുള്ള 11 കി.മീ ദൂരം ഏറെയും സി.പി.എം ശക്തികേന്ദ്രങ്ങളാണ്. ഇടയിൽ ബി.ജെ.പിക്ക് സാന്നിധ്യമുള്ള കേന്ദ്രങ്ങളിൽ പദയാത്രക്ക് അഭിവാദ്യവുമായി പ്രവർത്തകർ എത്തി. ഉച്ചഭക്ഷണത്തിനുശേഷം നാലുമണിയോടെ യാത്ര പുനരാരംഭിച്ചു. അഞ്ചരയോടെ പദയാത്ര തലശ്ശേരിയിലെത്തി. യാത്ര പ്രമാണിച്ച് നഗരത്തിലെ സ്കൂളുകൾക്ക് ഉച്ചക്കുശേഷം അവധി നൽകി. പ്രശ്നസാധ്യത ഭയന്ന് തലശ്ശേരി നഗരത്തിൽ ആളുകൾ കുറവായിരുന്നു.
 

എന്തുകൊണ്ട് അമിത് ഷാ വന്നില്ല; ആർക്കുമില്ല ഉത്തരം
പിണറായിയിലെ പദയാത്രയിൽനിന്ന് അമിത് ഷാ പിന്മാറിയത് എന്തുകൊണ്ട്...? ബി.ജെ.പിക്കാരും എതിരാളികളും ഇന്നലെ ഒരുപോലെ ഉന്നയിച്ച ചോദ്യമിതായിരുന്നു. വ്യക്തമായ ഉത്തരം ആർക്കുമില്ല. ചൊവ്വാഴ്ച പയ്യന്നൂരിൽ ഒമ്പതു കി.മീ നടന്നതിെൻറ ആരോഗ്യപ്രശ്നങ്ങളാണ് പറയപ്പെടുന്ന ഒരുകാരണം. ജനരക്ഷായാത്രയുടെ സംഘാടനത്തിലുള്ള അതൃപ്തിയാണെന്നും റിപ്പോർട്ടുകളുണ്ട്. എന്തായാലും അമിത് ഷായുടെ പേരിൽ വലിയ പ്രചാരണം നൽകിയശേഷം പൊടുന്നനെയുള്ള പിന്മാറ്റം സംസ്ഥാനനേതൃത്വത്തെ വെട്ടിലാക്കി. 

അമിത് ഷായുടെ നേതൃത്വത്തിൽ സി.പി.എമ്മിെൻറ ശക്തിദുർഗത്തിലൂടെയുള്ള യാത്രയിൽ അണിചേരാനെത്തിയ പ്രവർത്തകരിലും അമിത് ഷാ എത്തില്ലെന്ന വിവരം നിരാശയുണ്ടാക്കി. അമിത് ഷാ എത്തുമെന്നായിരുന്നു വ്യാഴാഴ്ച രാവിലെയും ബി.ജെ.പി സംസ്ഥാനനേതാക്കൾ മാധ്യമങ്ങൾക്ക് നൽകിയ വിവരം. മമ്പറത്തുനിന്ന് യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പ് കുമ്മനം രാജശേഖരൻ അക്കാര്യം പദയാത്രികരെ അറിയിച്ചു. അമിത് ഷാ വരുന്നില്ല. ഡൽഹിയിൽ പ്രധാനമന്ത്രി വിളിച്ച അടിയന്തരയോഗമുണ്ടെന്നും നിർബന്ധമാണെങ്കിൽ അതൊഴിവാക്കി വരാമെന്നും അമിത് ഷാ ഫോണിൽ അറിയിച്ചുവെന്നും പ്രയാസപ്പെട്ട് വരേണ്ടെന്ന് മറുപടി നൽകിയെന്നുമാണ് കുമ്മനം പറഞ്ഞത്. ചൊവ്വാഴ്ച പയ്യന്നൂരിൽ പദയാത്ര ഉദ്ഘാടനം ചെയ്ത് പിലാത്തറവരെ ഒമ്പതു കി.മീ നടന്ന അമിത് ഷാ മംഗളൂരുവിലേക്കാണ് മടങ്ങിയത്. ബുധനാഴ്ച മംഗളൂരുവിൽ പാർട്ടി യോഗത്തിൽ പെങ്കടുത്ത് വ്യാഴാഴ്ച പിണറായിയിൽ എത്തുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ, മംഗളൂരു യോഗം റദ്ദാക്കിയ അമിത് ഷാ ചൊവ്വാഴ്ച രാത്രിതന്നെ ഡൽഹിയിലേക്ക് മടങ്ങി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amith shakummanamJanaraksha yatraYogi Adityanath
News Summary - Janaraksha Yatra today in Pinarayi-kerala
Next Story