ഈരാറ്റുപേട്ട: ജില്ലയിൽ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന ഭരണസമിതി തെരഞ്ഞെടുപ്പായിരുന്നു പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലേത്. ആർക്കും കേവല ഭൂരിപക്ഷമില്ലാതിരുന്ന ഭരണസമിതിയിൽ ആര് ആരെ പിന്തുണക്കുമെന്ന് ധാരണയില്ലായിരുന്നു.
ജനപക്ഷത്തിെൻറ പിന്തുണ വാങ്ങി അധികാരത്തിൽ വരിെല്ലന്നാണ് തെരഞ്ഞെടുപ്പിന് മുമ്പേ ഇരുമുന്നണിയും പറഞ്ഞിരുന്നത്. എന്നാൽ, ഗ്രാമപഞ്ചായത്തിൽ രണ്ട് ജനപക്ഷ അംഗങ്ങളുടെ പിന്തുണയോടെയാണ് ഇടതുപക്ഷ അംഗം സി.പി.എമ്മിലെ ജോർജ് മാത്യു അത്തിയാലി പ്രസിഡൻറായത്. പി.സി. ജോർജ് എം.എൽ.എയുടെ ജനപക്ഷത്തിന് നാലും എൽ.ഡി.എഫിനും യു.ഡി.എഫിനും അഞ്ചും അംഗങ്ങളാണുള്ളത്.
പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഇരുമുന്നണിയും ജനപക്ഷവും സ്ഥാനാർഥികെള നിർത്തി മത്സരിച്ചു. എൽ.ഡി.എഫ് -അഞ്ച്, യു.ഡി.എഫ് -അഞ്ച്, ജനപക്ഷം -നാല് എന്നിങ്ങനെ മൂന്ന് കൂട്ടരും വോട്ടുനേടി. ഏറ്റവും കുറവ് വോട്ട് ലഭിച്ച ജനപക്ഷത്തിെൻറ സ്ഥാനാർഥിയെ ഒഴിവാക്കി നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർഥിയായി മത്സരിച്ച ജോർജ് മാത്യു അത്തിയാലിയെ ജനപക്ഷം പാർട്ടിയിലെ രണ്ട് അംഗങ്ങൾ പിന്തുണക്കുകയായിരുന്നു. സജിമോൻ, ആനിയമ്മ സണ്ണി എന്നിവരാണ് സി.പി.എമ്മിന് അനുകൂലമായി വോട്ട് ചെയ്തത്.
ജനപക്ഷത്തിെൻറ രണ്ട് വോട്ട് അസാധുവായി. കോൺഗ്രസിലെ റോജിക്ക് അഞ്ച് വോട്ട് ലഭിച്ചു. അങ്ങനെ സി.പി.എമ്മിലെ ജോർജ് മാത്യു അത്തിയാലി പ്രസിഡൻറാവുകയായിരുന്നു. വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിലും ജനപക്ഷം പാർട്ടിയിലെ ഒരംഗം കേരള കോൺഗ്രസ്- എമ്മിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി.
റെജി ഷാജിയാണ് വൈസ് പ്രസിഡൻറ്. ഇതോടെ സി.പി.എം-ജനപക്ഷം അവിശുദ്ധ കൂട്ടുകെട്ട് പുറത്തുവന്നതായി കോൺഗ്രസ് വിമർശിക്കുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പി.സി. ജോർജിന് ചെയ്ത ഉപകാരത്തിെൻറ പ്രത്യുപകാരമാണ് ഇപ്പോഴത്തെ പിന്തുണയെന്നും നിയമസഭ തെരഞ്ഞെടുപ്പിലും ഈ കൂട്ടുകെട്ട് പ്രതിഫലിക്കുമെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. അതേസമയം, ആരുമായും ധാരണകൾ ഉണ്ടായിരുന്നില്ലെന്നാണ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ജോർജ് മാത്യു അത്തിയാലി പറയുന്നത്.