പി.സി. ജോർജിെൻറ ഏകാധിപത്യമെന്ന്; ജനപക്ഷം നേതാക്കൾ ഐ.എൻ.എല്ലിലേക്ക്
text_fieldsകൊച്ചി: പി.സി. ജോര്‍ജിെൻറ കേരള ജനപക്ഷം പാര്‍ട്ടിയുടെ രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യൻ നാഷനൽ ലീഗിലേക്ക് (ഐ.എന്‍.എല്‍). സജാദ് റബ്ബാനി, മനോജ് സി. നായര്‍ എന്നീ ജനറൽ സെക്രട്ടറിമാരാണ് ജനപക്ഷം വിട്ട് ഐ.എന്‍.എല്ലില്‍ ചേർന്നത്. പി.സി. ജോര്‍ജിെൻറ ഏകാധിപത്യപ്രവണതയിലും രാഷ്ട്രീയചാഞ്ചാട്ടത്തിലും പ്രതിഷേധിച്ചാണ് രാജിയെന്ന് െഎ.എൻ.എൽ നേതാക്കൾക്കൊപ്പം നടത്തിയ വാർത്തസമ്മേളനത്തിൽ സജാദ് റബ്ബാനിയും മനോജും അറിയിച്ചു.
കാര്യങ്ങൾ കോർ കമ്മിറ്റിയുമായി കൂടിയാലോചിക്കാതെ തീരുമാനിക്കുന്ന പി.സി. ജോർജിെൻറ നിലപാടിലും പാർട്ടിക്കകത്തെ അച്ചടക്കരാഹിത്യത്തിലും മനംമടുത്താണ് പാർട്ടി വിട്ട് ഐ.എൻ.എല്ലിൽ ചേരാൻ തീരുമാനിച്ചത്. അതേസമയം, പി.ടി.എ. റഹീം എം.എല്‍.എയുടെ നാഷനല്‍ സെക്കുലർ കോണ്‍ഫറൻസുമായുള്ള ലയനം ലോക്സഭ െതരഞ്ഞെടുപ്പിന് മുമ്പുണ്ടാകുമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പറഞ്ഞു.
െഎ.എൻ.എല്ലിൽ ചേർന്ന ജനപക്ഷം എറണാകുളം ജില്ല സെക്രട്ടറി കെ.എം. ജോര്‍ജ്, ജില്ല ഭാരവാഹി വിബിന് ജോർജ് വൈപ്പിന്‍, ഐ.എന്‍.എല്‍ ജില്ല പ്രസിഡൻറ് മുഹമ്മദ് നജീബ്, ജനറൽ സെക്രട്ടറി ടി.എം. ഇസ്മായിൽ, ട്രഷറര്‍ ബി. ഹംസ ഹാജി, സെക്രേട്ടറിയറ്റ് അംഗം എന്‍.കെ. അബ്ദുൽ അസീസ് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.