ജാമിദയെ ഖുർആൻ സുന്നത്ത് സൊസൈറ്റിയും കൈയൊഴിഞ്ഞു
text_fieldsകോഴിക്കോട്: ഖുർആൻ ദൈവികമല്ലെന്നു പ്രഖ്യാപിക്കുകയും താൻ മതരഹിതയും സ്വതന്ത്ര ചി ന്തകയുമാണെന്ന് വ്യക്തമാക്കുകയും ചെയ്ത ജാമിദക്കെതിരെ ഖുർആൻ സുന്നത്ത് സൊസൈറ്റ ി നടപടി. ജാമിദയെ പ്രാഥമികാംഗത്വത്തിൽനിന്ന് നീക്കംചെയ്തതായി സംഘടന വാർത്തക്കുറിപ്പിൽ അറിയിച്ചു. സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായ ജാമിദ കഴിഞ്ഞ മാസമാണ് വിവാദ പ്രസ്താവന നടത്തിയത്.
മാസങ്ങൾക്കു മുമ്പ് വണ്ടൂരിനടുത്ത് ചെറുകോട് ഖുർആൻ സുന്നത്ത് സൊസൈറ്റി സെൻട്രൽ കമ്മിറ്റി ഒാഫിസിൽ ജുമുഅ നമസ്കാരത്തിന് ജാമിദ നേതൃത്വം നൽകിയത് വാർത്തയായിരുന്നു. ഇസ്ലാം മതം സ്വീകരിച്ച ഹാദിയയെ വീട്ടിൽ സന്ദർശിച്ച് ഹിന്ദുമതത്തിലേക്ക് തിരിച്ചുപോകാൻ കൗൺസലിങ് നൽകിയതും വിവാദമായി. ഇൗ സമയത്തെല്ലാം ഖുർആൻ സുന്നത്ത് സൊസൈറ്റി അവർക്കൊപ്പം നിന്നു.
മാത്രമല്ല, സൊസൈറ്റി സെക്രട്ടറി എന്ന നിലയിലാണ് ചാനലുകളിലും മറ്റും നിറഞ്ഞുനിന്നത്. ജാമിദയെ പുറത്താക്കാൻ തീരുമാനിച്ച യോഗത്തിൽ പ്രസിഡൻറ് ബീരാൻകുട്ടി കുനിയിൽ, സെക്രട്ടറി അസീസ് മൗലവി തൃപ്പനച്ചി, ജലീൽ അയനിക്കോട്, ഷമീർ ചെമ്പ്രശ്ശേരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.