ബിഷപ്പിന് ലൈംഗികശേഷി പ്രശ്നമില്ലെന്ന് പരിശോധനഫലം
text_fieldsകോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ലൈംഗികശേഷിയുണ്ടെന്ന് പരിശോധനഫലം. കോട്ടയം മ െഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയുടെ പ്രാഥമിക റിപ്പോർട്ടിലാണ് ലൈംഗികശേഷി പോസിറ്റിവാണെന്ന് വ്യക്തമായത്. റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി.
കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജയിലിലുള്ള ബിഷപ്പിനെതിരെ ഇത് നിർണായക തെളിവാകുമെന്ന് അന്വേഷണ സംഘം സൂചന നൽകി. ഒപ്പം ഡി.എൻ.എ ടെസ്റ്റും നടത്തിയിരുന്നു. മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗത്തിലെ ഡോ. ജയിംസ് കുട്ടിയാണ് പ്രാഥമിക റിപ്പോർട്ട് കൈമാറിയത്.
അതേസമയം, അേന്വഷണം അട്ടിമറിക്കാനും ബിഷപ്പിനെ സഹായിക്കാനുമായി ഇരയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസിൽ മിഷനറീസ് ഓഫ് ജീസസ് പി.ആർ.ഒ സിസ്റ്റർ അമലക്ക് കുറവിലങ്ങാട് പൊലീസ് നോട്ടീസ് അയച്ചു. ഒരാഴ്ചക്കകം ഹാജരാകാനാണ് നോട്ടീസ്. ബിഷപ്പിനെ ന്യായീകരിച്ച് മിഷനറീസ് ഓഫ് ജീസസ് ഇറക്കിയ വാർത്തക്കുറിപ്പിലാണ് ഇരയുടെ ചിത്രം നൽകിയത്.
ബിഷപ് അറസ്റ്റിലായതോടെ ജലന്ധർ രൂപതയിലെ കൂടുതൽ വൈദികരും കന്യാസ്ത്രീകളും തിരുവസ്ത്രം ഉപേക്ഷിച്ചവരും മൊഴി നൽകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. ബിഷപ്പിനെ ജലന്ധറിലേക്ക് കൊണ്ടുപോകാനുള്ള സാധ്യത പരിശോധിക്കുന്നുണ്ട്. പൊലീസ് അവിടെയെത്തിയാൽ മൊഴിനൽകാൻ തയാറാണെന്ന് പലരും അറിയിച്ചിട്ടുണ്ട്. ആദ്യ അേന്വഷണത്തിൽ പലരും പൊലീസുമായി സഹകരിച്ചിരുന്നു. അതിനാൽ ജലന്ധറിൽ പോയി മൊഴിയെടുക്കാനാണ് തീരുമാനം. ബിഷപ്പിെൻറ പലമൊഴികളും പൊലീസ് പൂർണവിശ്വാസത്തിലെടുത്തിട്ടില്ല. കന്യാസ്ത്രീ നൽകിയ പരാതിയിൽ സഭ നടപടിയെടുത്തിരുന്നുവെന്ന െമാഴി പരിശോധിക്കും. കന്യാസ്ത്രീകളെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ ഫാ. ജയിംസ് ഏർത്തയിലിനെ വിളിച്ചുവരുത്താനും അന്വേഷണ സംഘം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.