പരാതി വ്യാജം –ബിഷപ് ഫ്രാേങ്കാ മുളക്കൽ
text_fieldsകോട്ടയം: തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും തെറ്റുചെയ്തിട്ടില്ലെന്നും ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളക്കൽ. മുൻകൂർ ജാമ്യാപേക്ഷക്ക് ശ്രമിക്കാത്തത് തെറ്റുചെയ്തിട്ടില്ലെന്ന് ഉത്തമ ബോധ്യമുള്ളതിനാലാണെന്നും പീഡന പരാതിയിൽ കേസിൽ ഉൾപ്പെട്ട ഫ്രാേങ്കാ മുളക്കൽ ദൃശ്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വത്തിക്കാനിലേക്ക് കടക്കാൻ ശ്രമിക്കുന്നെന്നും ജലന്ധറിൽ ഒളിച്ചു താമസിക്കുകയാണെന്നുമുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണ്.
കേരള പൊലീസ് ഇതുവരെ തന്നെ ഫോണിൽപോലും ബന്ധപ്പെട്ടിട്ടില്ല. അന്വേഷണ സംഘം ജലന്ധറിൽ എത്തിയാൽ അവരോട് പൂർണമായും സഹകരിക്കും. ആരോപണം സംബന്ധിച്ച സത്യാവസ്ഥ പുറത്തുകൊണ്ടുവരുകയെന്നത് തെൻറകൂടി ഉത്തരവാദിത്തമാണ്. നിരപരാധിയാണെന്ന് താൻ പറഞ്ഞാൽ പോരെന്നും അത് തെളിയണമെന്നും അദ്ദേഹം വ്യക്തമാക്കി. 2016ൽ ഇപ്പോഴത്തെ മദർ സുപ്പീരിയറിന് ആരോപണം ഉന്നയിച്ച കന്യാസ്ത്രീയെക്കുറിച്ച് മറ്റൊരു സ്ത്രീ പരാതി നൽകിയിരുന്നു. തെൻറ കുടുംബം നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു കന്യാസ്ത്രീക്കെതിരെയുണ്ടായിരുന്ന ആരോപണം. വൈദ്യപരിശോധനയുടെ ഫലം ഇൗ ആരോപണം ശരിവെക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പീഡനം നടന്നുവെന്ന് ആരോപിക്കുന്ന 2014 മുതൽ ’16 വരെ കന്യാസ്ത്രീ തനിക്കൊപ്പം പല പരിപാടികളിലും പെങ്കടുത്തിരുന്നു. തെൻറ 25ാമത് പൗരോഹിത്യ ജൂബിലിയിലും, 2016 നവംബറിൽ എെൻറ അമ്മ മരിച്ചപ്പോഴും കന്യാസ്ത്രീ പെങ്കടുത്തിരുന്നു. ആരോപണത്തിൽ പറയുന്ന കാര്യങ്ങൾ ശരിയാണെങ്കിൽ അവർ ഇൗ പരിപാടികളിൽ പെങ്കടുക്കുമായിരുന്നോ. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് അറിയില്ല. സഭയുമായി ബന്ധെപ്പട്ട തർക്കങ്ങളാണ് ഇതിനു പിന്നിലെന്നും കരുതുന്നില്ല. വധഭീഷണിയുണ്ടെന്ന് കാട്ടി താൻ കേരളത്തിലും ജലന്ധറിലും പൊലീസിൽ പരാതി നൽകിയിരുന്നു. ഇൗ പരാതികളിൽ പേര് പരാമർശിച്ചിരുന്നവരാണ് ഇപ്പോൾ തനിക്കെതിരെ മൊഴി നൽകിയ കന്യാസ്ത്രീകൾ. ബിഷപ് സ്ഥാനത്തുനിന്ന് മാറിനിന്ന് അേന്വഷണത്തെ നേരിടുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടിെല്ലന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.