ചോദ്യംചെയ്യൽ: ജലന്ധര്‍ ബിഷപ് എത്തുമെന്ന് പഞ്ചാബ് പൊലീസ്
text_fieldsകോട്ടയം: കന്യാസ്ത്രീെയ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ആരോപണ വിധേയനായ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ൈവക്കം ഡിവൈ.എസ്.പിയെ ജലന്ധർ പൊലീസ് കമീഷണർ അറിയിച്ചു. ബിഷപ് മുൻകൂർ ജാമ്യത്തിനു ശ്രമം നടത്തുന്നതായി സൂചനയുണ്ട്. അതേസമയം, ബിഷപ് എത്തുന്ന കാര്യത്തിലും മുൻകൂർ ജാമ്യാപേക്ഷയുടെ കാര്യത്തിലും ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹത്തിെൻറ കേരളത്തിലെ അഭിഭാഷകൻ പറഞ്ഞു. ബിഷപ് എത്തുമെന്നാണ് കരുതുന്നതെന്നും ചോദ്യം ചെയ്യുന്ന സ്ഥലത്തിെൻറ കാര്യത്തിൽ തീരുമാനമെടുത്തിട്ടിെല്ലന്നും കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കർ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇനി അവലോകനയോഗം ചേരില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യംചെയ്യുന്നതിന് മുന്നോടിയായി പരാതിക്കാരിയുടെ മൊഴിയിലെ പൊരുത്തക്കേടുകളിൽ വ്യക്തത വരുത്താൻ അന്വേഷണസംഘം തിരക്കിട്ട നീക്കങ്ങളിലാണ്. തീയതികളിലാണ് വൈരുധ്യം. ഇത് ഒാർമിച്ചെടുത്തപ്പോഴുണ്ടായ പിഴവാണെന്നാണ് വിലയിരുത്തൽ.
കന്യാസ്ത്രീ ധ്യാനത്തിൽ പെങ്കടുക്കാൻ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ എത്തിയിരുന്നതായി അന്വേഷണസംഘം സ്ഥിരീകരിച്ചു. ധ്യാനകേന്ദ്രത്തിലെ വൈദികെൻറ ഉപദേശമാണ് ബിഷപ്പിനെതിരെ പരാതി നൽകാൻ ധൈര്യം നൽകിയതെന്നായിരുന്നു കന്യാസ്ത്രീയുടെ മൊഴി. 2016 സെപ്റ്റംബറില്‍ ധ്യാനത്തിനിടെ കുമ്പസാരിച്ചപ്പോഴാണ് പീഡനം വിവരിച്ചതെന്നും ഇവർ വ്യക്തമാക്കിയിരുന്നു. ഇത് തെളിയിക്കുന്ന രേഖകൾ ധ്യാനകേന്ദ്രത്തില്‍നിന്ന് പൊലീസ് കണ്ടെടുത്തു.
കന്യാസ്ത്രീ ധ്യാനത്തിന് എത്തിയതായി ധ്യാനകേന്ദ്രം ഡയറക്ടറും മൊഴി നല്‍കിയിട്ടുണ്ട്. പേക്ഷ, ഏത് വൈദികനാണ് കുമ്പസാരിപ്പിച്ചതെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ല. ഈ സാഹചര്യത്തില്‍ കന്യാസ്ത്രീ എത്തിയ മാസം ഇവിടെ ഉണ്ടായിരുന്ന 12 വൈദികരുടെ പേര് വിവരങ്ങള്‍ ശേഖരിച്ചു. ഇവരിൽ പകുതിയോളം പേരെ കണ്ട് അന്വേഷണസംഘം മൊഴിയെടുത്തിട്ടുണ്ട്. വിവിധ ജില്ലകളിലുള്ള മറ്റുള്ളവരെ കണ്ടെത്താൻ ശ്രമം തുടരുകയാണ്.
നൂറിലധികം സാക്ഷിമൊഴികളും രജിസ്റ്ററുകളടക്കം 40ലധികം രേഖകളുമാണ് നിലവിൽ പൊലീസ് ശേഖരിച്ചിരിക്കുന്നത്. ഇതുവരെ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ശക്തമായ കുറ്റപത്രം അടക്കം തയാറാക്കാൻ നിലവിലെ തെളിവുകൾെകാണ്ട് കഴിയുമെന്നും ഇവർ വെളിപ്പെടുത്തി. ഇൗ സാഹചര്യത്തിൽ ചോദ്യംചെയ്യലിനുശേഷം അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം.
ഇതുവരെയുള്ള അന്വേഷണവിവരങ്ങൾ കോട്ടയം റേഞ്ച് െഎ.ജിയെ ഫോണിലൂടെ കോട്ടയം ജില്ല പൊലീസ് മേധാവി അറിയിച്ചു. ആദ്യപീഡനം നടന്നതിെൻറ പിറ്റേദിവസം ബിഷപ്പിനൊപ്പം ചടങ്ങിൽ പെങ്കടുത്തതിനെക്കുറിച്ചും കന്യാസ്ത്രീയുടെ തൃപ്തികരമായ വിശദീകരണം സംഘത്തിന് ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.