ജലന്ധർ ബിഷപ്പിെൻറ അറസ്റ്റ് വൈകും
text_fieldsകോട്ടയം: കന്യാസ്ത്രീയുടെ പരാതി കെട്ടിച്ചമച്ചതാണെന്ന വാദത്തിൽ ജലന്ധർ രൂപത നേതൃത്വവും ബിഷപ് ഫ്രാേങ്കാ മുളക്കലും ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ ഉടൻ അറസ്റ്റ് വേണ്ടെന്ന് തീരുമാനം. കൂടുതൽ തെളിവുകൾ ശേഖരിച്ചശേഷം അറസ്റ്റിലേക്ക് നീങ്ങിയാൽ മതിയെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന നിർദേശം. കഴിഞ്ഞ ദിവസം ജില്ല പൊലീസ് മേധാവിക്ക് അന്വേഷണ പുരോഗതി റിപ്പോർട്ട് കൈമാറിയിരുന്നു. ഇത് പരിശോധിച്ചശേഷമാണ് പുതിയ നിർദേശം.
പരാതിക്കാരിയുടെയും ഇവരുെട ബന്ധുക്കളുടെയും മൊഴി മാത്രമാണ് തെളിവായി ഇതുവരെ ലഭിച്ചത്. ഇതുമായി മുന്നോട്ടുപോകാനാകില്ലെന്ന സൂചനയാണ് പൊലീസ് നൽകുന്നത്. ബിഷപ് നേരേത്ത രണ്ടുതവണ കന്യാസ്ത്രീക്കെതിെര പരാതി നൽകിയത് പരിഗണിച്ചാണ് ഇതെന്ന് അേന്വഷണസംഘം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.