ഇരയുടെ ചിത്രം പുറത്തുവിട്ട മിഷനറീസ് ഓഫ് ജീസസിനെതിരെ കേസെടുത്തു
text_fieldsകോട്ടയം: ലൈംഗിക പീഡനക്കേസിൽ ആരോപണ വിധേയനായ ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെ ന്യായീകരിച്ചും പരാതിക് കാരിയായ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടും മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹം. ഇരകളുടെ വിശദാംശങ്ങൾ പുറത്തുവിടരുതെന്ന സുപ്രീംകോടതി ഉത്തരവ് നിലനിൽക്കെയാണ് ചിത്രം പുറത്തുവിട്ട് ഇരയെ അപമാനിക്കാൻ കന്യാസ്ത്രീകള്‍ തന്നെ രംഗത്തുവന്നത്.
അതേസമയം, ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട മിഷനറീസ് ഓഫ് ജീസസിനെതിരെ കുറവിലങ്ങാട് പൊലീസ് കേസെടുത്തു. കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കറിെൻറ നിർദേശ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇരയുടെ ചിത്രം പുറത്തുവിടുന്നത് കുറ്റമായിരിെക്ക മാധ്യമപ്രവർത്തകർക്ക് ചിത്രം നൽകിയതിനാണ് നടപടി. ഇരയായ കന്യാസ്ത്രീയുടെ മൊഴിയെടുത്ത ശേഷം പൊലീസ് തുടർനടപടി സ്വീകരിക്കും.
ഇരയും ബിഷപ്പും ഒന്നിച്ചിരിക്കുന്നതാണ് ചിത്രം. വാർത്തക്കുറിപ്പിനൊപ്പം നൽകുന്ന ചിത്രത്തിൽ പരാതിക്കാരിയുടെ മുഖം ഒഴിവാക്കി നൽകണമെന്നും അല്ലാത്തപഷം തങ്ങൾക്ക് യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ലെന്നുമുള്ള മുൻകൂർ ജാമ്യവും പി.ആർ.ഒ സിസ്റ്റർ അമല പുറത്തുവിട്ട വാർത്തക്കുറിപ്പിലുണ്ട്.
ബിഷപ് ആദ്യം പീഡിപ്പിച്ചെന്ന് പറയുന്ന 2014 മേയ് അഞ്ചിന് ശേഷം ഇരുവരും ഒന്നിച്ച് ചടങ്ങുകളിൽ പെങ്കടുത്തിരുന്നുവെന്നും ചിരിച്ചുല്ലസിച്ചാണ് ബിഷപ് ഉൾെപ്പടെയുള്ളവർക്കൊപ്പം ഇരുന്നതെന്നും കാണിക്കാനാണ് 2015 േമയ് 23ന് എടുത്ത ചിത്രമെന്ന് അവകാശെപ്പട്ട് ഇത് പ്രചരിപ്പിക്കുന്നതെന്ന് സമരത്തിലുള്ള കന്യാസ്ത്രീകൾ പറഞ്ഞു.
കോടതി ഉത്തരവുകളുടെ ലംഘനമാണ് മിഷനറീസ് ഓഫ് ജീസസ് നടത്തിയതെന്നും ബന്ധുക്കളുമായി ആലോചിച്ച് സഭക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സമരം ചെയ്യുന്ന കന്യാസ്ത്രീകളിലൊരാളായ സിസ്റ്റര് അനുപമ അറിയിച്ചു.
ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരം ഗൂഢാലോചനയെന്ന് വിശദീകരിക്കാനും ബിഷപ്പിനെതിരെയുള്ള ആരോപണത്തിെൻറ ഗൂഢാലോചന അന്വേഷിക്കാൻ മിഷനറീസ് ഓഫ് ജീസസ് നിയോഗിച്ച കമീഷൻ റിപ്പോർട്ട് പുറത്തുവിടാനുമാണ് വാർത്തക്കുറിപ്പ് തയാറാക്കിയത്. പരാതിക്കാരിയുടെ കളർ ചിത്രം പതിച്ച റിപ്പോർട്ടിൽ കന്യാസ്ത്രീകൾ ചില യുക്തിവാദികളെ കൂട്ടുപിടിച്ച് സഭക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് കുറ്റപ്പെടുത്തുന്നു.
ബിഷപ് പീഡിപ്പിച്ചെന്ന് പറയുന്ന ദിവസം പരാതിക്കാരിയായ കന്യാസ്ത്രീ കുറവിലങ്ങാട് മഠത്തിലല്ല താമസിച്ചതെന്നതിന് തെളിവുകളുണ്ട്. പരാതിക്കാരിെയയും മറ്റ് അഞ്ച് കന്യാസ്ത്രീകളെയും 2017ൽ സ്ഥലംമാറ്റിയതാണെങ്കിലും അവർ കുറവിലങ്ങാട് മഠത്തിൽ അനധികൃതമായി താമസിക്കുകയായിരുന്നു. നാല് കന്യാസ്ത്രീകളുമായി ഗൂഢാലോചന നടത്തിയാണ് ആരോപണം ഉന്നയിച്ചിട്ടുള്ളത്.
യുക്തിവാദികളുടെ പിന്തുണയും ചിന്തയും അവരെ സ്വാധീനിച്ചിരിക്കുന്നു. സന്യാസ ജീവിതത്തിലെ പരമപ്രധാനമായ ‘വ്രതനവീകരണം’ ഇൗ കന്യാസ്ത്രീകൾ ഇതുവരെ നടത്തിയിട്ടില്ല. കുറവിലങ്ങാട് മഠത്തിലെ സന്ദർശക രജിസ്റ്ററിൽ എഴുതിയിരുന്നത് പരാതിക്കാരിയുടെ അടുപ്പക്കാരിയായ കന്യാസ്ത്രീയായിരുന്നു. സന്ദർശക രജിസ്റ്ററിൽ ഇഷ്ടാനുസരണം മാറ്റം വരുത്തിയിട്ടുണ്ട്. ഇതും ഗൂഢാലോചനയുടെ ഭാഗമാണ്.
ബിഷപ് കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന് പറയുന്ന 2014-16നുമിടയിൽ 2015 മേയ് 23ന് ബിഷപ് പെങ്കടുത്ത വീട് വെെഞ്ചരിപ്പിൽ കന്യാസ്ത്രീയും പെങ്കടുത്തിരുന്നു.
ഒരു വ്യക്തിയാൽ പീഡിപ്പിക്കപ്പെട്ട സ്ത്രീ ഒരിക്കലും അയാളോടൊപ്പം മറ്റൊരു പരിപാടിയിൽ സ്വയം അനുവാദം ചോദിച്ച് പെങ്കടുക്കുകയോ യാത്ര ചെയ്യുകയോ ഇല്ല. ഇൗ ചടങ്ങിലും കന്യാസ്ത്രീ പെങ്കടുത്തുവെന്ന് കമീഷൻ കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.