ഫ്രാേങ്കാ കേസ്: സാക്ഷികൾക്ക് സുരക്ഷ വേണമെന്ന് ഹരജി
text_fieldsകൊച്ചി: മുൻ ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ സാക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. കേസിലെ സാക്ഷിയായ പുരോഹിതൻ ജലന്ധറിൽ കൊല്ലപ്പെട്ട സാഹചര്യത്തിൽ മറ്റ് സാക്ഷികളുടെ ജീവൻ ഭീഷണിയിലാണെന്നും ശക്തമായ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് മലയാളവേദി സംഘടന പ്രസിഡൻറ് ജോർജ് വട്ടുകുളമാണ് ഹരജി നൽകിയിരിക്കുന്നത്.
കേരളത്തിലേക്ക് കടക്കരുതെന്നും സാക്ഷികളെയടക്കം ഭീഷണിപ്പെടുത്തരുതെന്നുമുൾപ്പെടെയുള്ള ഉപാധികളോടെ ബിഷപ്പിന് ജാമ്യം അനുവദിച്ചതിന് പിന്നാലെ കേസിലെ മുഖ്യസാക്ഷിയായ ഫാ. കുര്യാക്കോസ് കാട്ടുതറയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇത് കന്യാസ്ത്രീകളും പുരോഹിതരുമടങ്ങുന്ന മറ്റ് സാക്ഷികളെ ഭയപ്പെടുത്തിയിരിക്കുകയാണ്. ബിഷപ് ഫ്രാേങ്കാ ജയിലിലായിരിക്കെ ഒേട്ടറെ ബിഷപ്പുമാരടക്കം സന്ദർശിക്കാനെത്തിയത് സാക്ഷികൾക്കുനേരെ ഇനിയും ഭീഷണിയുണ്ടാകുമെന്നതിെൻറ സൂചനയായിരുന്നു.
ലൈംഗികാതിക്രമ കേസുകളിൽ സാക്ഷികളെ സുരക്ഷിതരായി സംരക്ഷിക്കേണ്ട ബാധ്യത പ്രോസിക്യൂഷേൻറതാണ്. ഒരു പ്രധാന സാക്ഷിയുടെ ദുരൂഹമരണം മറ്റ് സാക്ഷികളെ ഭയപ്പെടുത്തുന്ന അവസ്ഥ നിലനിൽക്കേ കേസിൽ സ്വതന്ത്ര വിചാരണ സ്വപ്നമായി മാറും. അതിനാൽ, സ്വതന്ത്രമായി മൊഴിയും തെളിവുകളും നൽകാൻ സാക്ഷികൾക്ക് അവസരമൊരുക്കണം.
ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സാക്ഷി സംരക്ഷണ പദ്ധതി തയാറാക്കി നടപ്പാക്കാൻ സർക്കാറിേനാട് നിർദേശിക്കണമെന്നും അടിയന്തരമായി സാക്ഷിപ്പട്ടികയിലുള്ളവരുടെ സുരക്ഷ ഉറപ്പാക്കാൻ ഉത്തരവിടണമെന്നുമാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.