വഴിമുട്ടി ഫ്രാേങ്കാ; ചുമതലകൾ കൈമാറി
text_fieldsകോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ആരോപണവിധേയനായ ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളയ്ക്കൽ രൂപതയുടെ ചുമതലകളില്‍നിന്ന് വിട്ടുനില്‍ക്കും. ബുധനാഴ്ച കേരളത്തിലെത്തണമെന്ന പ്രത്യേക അേന്വഷണസംഘത്തിെൻറ നിർദേശത്തെത്തുടർന്ന് പദവികളിൽ നിന്ന് താല്‍ക്കാലികമായി മാറിനിൽക്കാൻ തീരുമാനിച്ചതായി വ്യക്തമാക്കി, ബിഷപ് ഇടവക വൈദികർക്ക് സർക്കുലർ അയച്ചു. തനിക്കെതിരായ കേസിെൻറ അന്വേഷണവുമായി സഹകരിക്കാൻ കേരളത്തിലേക്ക് പോകേണ്ടതിനാൽ രൂപതയുടെ ചുമതല ഫാ. മാത്യു കോക്കണ്ടത്തിന് കൈമാറുകയാണെന്നും അറിയിച്ചിട്ടുണ്ട്.
ഫാ. ബിബിൻ ഒാട്ടക്കുന്നേൽ, ഫാ. ജോസഫ് തേക്കുംകാട്ടിൽ, ഫാ. സുബിൻ തെക്കേടത്ത് എന്നിവർക്കും ചുമതല നൽകി. ‘പൊലീസിെൻറ കണ്ടെത്തലുകൾക്ക് കാത്തിരിക്കുകയാണ്. എല്ലാം ദൈവത്തിന് സമർപ്പിക്കുന്നു. തനിക്കുവേണ്ടിയും ഇരക്കുവേണ്ടിയും പ്രാർഥിക്കണം. പരാതിക്കാരിക്ക് മാനസാന്തരമുണ്ടാകെട്ട. ദൈവത്തിെൻറ മഹത്തായ ഇടപെടൽ സത്യം പുറത്തുകൊണ്ടുവരും. ഹൃദയങ്ങളെ സത്യപാതയിലേക്ക് നയിക്കും’- എന്നു പറഞ്ഞുകൊണ്ടുള്ളതാണ് സ്ഥാനമൊഴിയൽ സർക്കുലർ.
ബിഷപ്പിനെതിരെ പൊലീസ് കുരുക്ക് മുറുക്കിയ സാഹചര്യത്തിൽ മറ്റു പോംവഴികൾ ഇല്ലാതായതോടെയാണ് പുതിയ തീരുമാനം. ബുധനാഴ്ച ബിഷപ് എത്തിയശേഷം മറ്റുകാര്യങ്ങൾ വ്യക്തമാക്കാമെന്നാണ് പൊലീസ് പറയുന്നതെങ്കിലും അറസ്റ്റ് സാധ്യത ഉണ്ടെന്നുതന്നെയാണ് കരുതുന്നത്. അങ്ങനെയെങ്കിൽ രാജ്യത്തുതന്നെ ഒരു ബിഷപ് അറസ്റ്റിലാവുന്ന ആദ്യ സംഭവമായി മാറും അത്. മുൻകൂർ ജാമ്യത്തിനുള്ള നടപടികളും പൊലീസ് തള്ളുന്നില്ല.
സ്വമേധയായുള്ള തീരുമാനമാണെന്നാണ് ബിഷപ് നൽകുന്ന സൂചനയെങ്കിലും വത്തിക്കാെൻറ നിർദേശപ്രകാരമാണ് സ്ഥാനമൊഴിയലെന്നാണ് വിവരം. മാത്രമല്ല, ബിഷപ് സ്ഥാനത്തുനിന്ന് മാറ്റുന്നതടക്കം കൂടുതൽ ഇടപെടലും അവിടെനിന്ന് ഉണ്ടായേക്കും. മാർപാപ്പയുടെ ഉപദേശകസമിതി അംഗം കൂടിയായ കാത്തലിക് ബിഷപ് കോൺഫറൻസ് ഒാഫ് ഇന്ത്യ അധ്യക്ഷനും മുംബൈ ആർച് ബിഷപ്പുമായ ഒാസ്വാൾഡ് ഗ്രേഷ്യസ് ബിഷപ്പിനെ മാറ്റണമെന്ന് വത്തിക്കാനെ അറിയിച്ചിരുന്നു.
എന്നാൽ, ബിഷപ്പിേൻറത് സ്വാഭാവിക നടപടി മാത്രമാണെന്നും ഇതുകൊണ്ടൊന്നും സമരത്തില്‍നിന്ന് പിന്നോട്ടുപോകില്ലെന്നുമാണ് പ്രതിഷേധസമരം നടത്തുന്ന കന്യാസ്ത്രീകളുടെ നിലപാട്. ബിഷപ്പിനെതിരെ നടപടിക്ക് വത്തിക്കാൻ തയാറായാൽ അതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. എന്നാൽ, സമരം നേരിടാനുള്ള നാടകമാണോ ഇതെന്നും കന്യാസ്ത്രീകൾ സംശയിക്കുന്നുണ്ട്.
അതിനിടെ, കന്യാസ്ത്രീയെ മോശമായി ചിത്രീകരിക്കുന്ന അന്വേഷണ റിപ്പോർട്ടും ചിത്രവും പുറത്തുവിട്ട മിഷനറീസ് ഓഫ് ജീസസിനെതിരെ പൊലീസ് നടപടിയുടെ ആദ്യപടിയായി പി.ആർ.ഒ സിസ്റ്റർ അമലയെ വിളിച്ചുവരുത്തും. കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കറിെൻറ നിർദേശാനുസരണമാണ് ഇത്.
എന്നാൽ, ബിഷപ്പിേൻറത് സ്വാഭാവിക നടപടി മാത്രമാണെന്നും ഇതുകൊണ്ടൊന്നും സമരത്തില്‍നിന്ന് പിന്നോട്ടുപോകില്ലെന്നും പ്രതിഷേധസമരത്തിന് നേതൃത്വം നൽകുന്ന കന്യാസ്ത്രീകള്‍ അറിയിച്ചു. പെട്ടെന്ന് എത്തിപ്പെടാനാകാത്ത ഇടങ്ങളിലേക്ക് യാത്ര പോകുമ്പോഴും മാറിനില്ക്കുമ്പോഴും ഇത്തരത്തിൽ ചുമതല നല്‍കാറുണ്ട്. അതിനപ്പുറമുള്ള നടപടിയായി ഇതിനെ കാണാനാവില്ല. ബിഷപ്പിനെതിരെ നടപടിക്ക് വത്തിക്കാൻ തയാറായാൽ അതിൽ സന്തോഷമുണ്ട്. വത്തിക്കാന്‍ ഇടപെടുമെന്ന് മുൻകൂട്ടി അറിയിക്കാറില്ല. നോട്ടീസ് വഴി ബിഷപ്പുസ്ഥാനത്തുനിന്ന് നീക്കിയതായി അറിയിക്കുകയാണ് ചെയ്യുന്നതെന്നും കന്യാസ്ത്രീകൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.