ജലന്ധർ ബിഷപ്പിന് നോട്ടീസ് നൽകി; 19ന് ഹാജരാകണം- ഐ.ജി
text_fieldsകൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ഇൗ മാസം 19ന് ചോദ്യംചെയ്യലിന് ഹാജരാക ാൻ ആവശ്യപ്പെട്ട് ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിന് അന്വേഷണസംഘം നോട്ടീസ് അയച്ചു. ബിഷപ്പിനെ വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിെൻറ നേതൃത്വത്തിൽ ചോദ്യം ചെയ്യുമെന്നും അതിനുശേഷമേ അറസ്റ്റ് സംബന്ധിച്ച് തീരുമാനമെടുക്കൂ എന്നും എറണാകുളം റേഞ്ച് െഎ.ജി വിജയ് സാക്കറെ അറിയിച്ചു.
അന്വേഷണപുരോഗതി വിലയിരുത്താൻ കൊച്ചിയിൽ ചേർന്ന യോഗശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബിഷപ്പിെൻറയും കന്യാസ്ത്രീയുടെയും സാക്ഷികളുടെയും മൊഴികളിൽ വൈരുധ്യമുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താതെ അറസ്റ്റ് ചെയ്യുകയോ കുറ്റപത്രം സമർപ്പിക്കുകയോ ചെയ്താൽ പ്രതിക്ക് അനുകൂലമാകും. ഇൗ സാഹചര്യത്തിൽ വീണ്ടും കന്യാസ്ത്രീയുടെ മൊഴിയെടുക്കും. പരാതിക്കാരിക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കും. അന്വേഷണപുരോഗതി വിലയിരുത്താനാണ് യോഗം ചേർന്നത്. അന്വേഷണം ശരിയായ ദിശയിലാണ്. തെളിവുകൾ ശേഖരിച്ചുവരുകയാണ്. കേസിെൻറ കാലപ്പഴക്കവും മൊഴികളിലെ വൈരുധ്യവുമാണ് നടപടിക്രമങ്ങൾ നീളാൻ കാരണമെന്നും െഎ.ജി വ്യക്തമാക്കി.
ക്രിമിനൽ നടപടിച്ചട്ടം 41 എ വകുപ്പ് പ്രകാരം ഇ-മെയിൽ വഴിയും ജലന്ധർ പൊലീസ് മുഖേനയുമാണ് ബിഷപ്പിന് നോട്ടീസ് അയച്ചത്. ഹാജരായാൽ ഏറ്റുമാനൂരിലാകും ചോദ്യംചെയ്യൽ എന്നാണ് സൂചന. ബിഷപ്പിെൻറ മൊഴിയിലെ പല കാര്യങ്ങളും തെറ്റാണെന്ന് വ്യക്തമായിട്ടുണ്ട്. കന്യാസ്ത്രീയെ പരിചയമില്ലെന്നായിരുന്നു ബിഷപ്പിെൻറ വാദം. എന്നാൽ, ഇരുവരും ഒരുമിച്ചുള്ള ചിത്രം പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
2014നും 2016നും ഇടയിൽ ബിഷപ് ഫ്രാേങ്കാ മുളയ്ക്കൽ 13തവണ പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി. കോട്ടയം എസ്.പി ഹരിശങ്കർ, വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷ് എന്നിവരും യോഗത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.