Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമം ദുർവ്യാഖ്യാനം...

നിയമം ദുർവ്യാഖ്യാനം ചെയ്യുന്ന സ്ത്രീകൾക്കെതിരെ ഇനിയും ശക്തമായി പ്രതികരിക്കും -പി.സി. ജോർജ്

text_fields
bookmark_border
PC George on nuns Protest
cancel

കോട്ടയം: സ്ത്രീസുരക്ഷ നിയമം ദുർവ്യാഖ്യാനം ചെയ്യുന്ന സ്ത്രീകൾക്കെതിരെ ഇനിയും ശക്തമായി പ്രതികരിക്കുമെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ്. സ്ത്രീസുരക്ഷ നിയമങ്ങളുടെ ദുരുപയോഗം തടയാൻ ജാഗ്രതപൂർണമായ ശ്രദ്ധചെലുത്താൻ പൊതുസമൂഹവും നിയമവ്യവസ്ഥയും തയാറാകണം. കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ഒപ്പം നിൽക്കാത്തവരെ ഒാടിച്ചിട്ടടിക്കുന്ന മാധ്യമവിചാരണയാണെന്നും അദ്ദേഹം പറഞ്ഞു.

കേരള ജനപക്ഷം സംസ്ഥാന നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.സി. ജോർജ്. സ്ത്രീ സമൂഹത്തിെൻറ സംരക്ഷണാർഥം നിലവിൽവന്ന നിയമങ്ങളെ നിരപരാധികളുടെ തൊഴിലും ജീവിതവും തകർക്കാനും ബ്ലാക്ക്മെയിൽ ചെയ്ത് പണമുണ്ടാക്കാനും ദുരുപയോഗം ചെയ്യുന്നുണ്ടെന്ന പരാതി വ്യാപകമാണ്. സ്ത്രീസുരക്ഷ നിയമപ്രകാരം ഒരു പരാതി ലഭിച്ചാൽ അതിന്മേൽ വേണ്ടത്ര അേന്വഷണമില്ലാതെ കേസുകൾ രജിസ്റ്റർ ചെയ്യാനും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നവരെ അറസ്റ്റ് ചെയ്യാനുമുള്ള അമിതാവേശം ചില പൊലീസുദ്യോഗസ്ഥർ കാണിക്കുന്നത് നിയമെത്ത ദുർബലപ്പെടുത്തും.

വരുന്ന പാർലമെൻറ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വംകൊടുക്കാൻ 20 പാർലമെൻറ് നിയോജകമണ്ഡലം കമ്മിറ്റികൾക്ക് സംസ്ഥാന ക്യാമ്പ് രൂപംനൽകി. കേരളത്തിലെ 137 നിയോജകമണ്ഡലങ്ങളിൽനിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട 450 പ്രതിനിധികൾ പങ്കെടുത്തു. എസ്. ഭാസ്കരൻപിള്ള അധ്യക്ഷത വഹിച്ചു. ഇ.കെ. ഹസൻകുട്ടി, മുഹമ്മദ് സക്കീർ, ജോസ് കോലടി, എം.എം. സുരേന്ദ്രൻ, മാലേത്ത് പ്രതാപചന്ദ്രൻ, ഷോൺ ജോർജ്, സെബി പറമുണ്ട, ജോർജുകുട്ടി, ജോർജ് വടക്കൻ, കെ.കെ. ചെറിയാൻ, ഉമ്മച്ചൻ കൂറ്റനാൽ, ആൻറണി മാർട്ടിൻ, ഡോ. സെബാസ്റ്റ്യൻ ജോസഫ്, ഷൈജോ ഹസൻ, അബ്ദുൽ ഖാദർ, ജോയി സ്കറിയ, എം.എസ്. നിഷ, അഖിൽ മാടയ്ക്കൽ എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pc georgeRape Casekerala newsmalayalam newsjalandhar bishop caseBishop Franco Mulakkal
News Summary - jalandhar bishop case- kerala news
Next Story