തൊഴിലുറപ്പിന് ശേഷം കോൺഗ്രസ് നടപ്പാക്കുന്ന ഏറ്റവും മികച്ച പദ്ധതിയാണ് 'ന്യായ്'-ജയ്റാം രമേശ്
text_fieldsതിരുവനന്തപുരം: ദേശീയ തലത്തിൽ ബി.ജെ.പിക്കെതിരായ കോൺഗ്രസിെൻറ പോരാട്ടത്തിെൻറ തുടക്കം കേരളത്തിൽ നിന്നാകണമെന്ന് മുൻ കേന്ദ്രമന്ത്രി ജയ്റാം രമേശ്. കേരളത്തിൽ ഇടതുപക്ഷത്തെ നയിക്കുന്നത് മുണ്ടുടുത്ത മോദിയാണ്. കേരളത്തിന് വേണ്ടത് ജനാധിപത്യനേതാവിെനയാണ്. മറിച്ച്, ഒരു അധികാരിയെയല്ല. ജനാധിപത്യം തിരിച്ചുവരാനും മുണ്ടുടുത്ത മോദി പോകാനും സമയമായി.
കേന്ദ്രത്തിലെ മോദിയുടെ ശൈലിയാണ് കേരളത്തിലെ മുഖ്യമന്ത്രിയും സ്വീകരിച്ചിരിക്കുന്നത്. താനില്ലെങ്കിൽ ആരും വേണ്ടെന്നതാണ് പിണറായിയുടെയും മോദിയുടെയും ചിന്ത. നായനാരും അച്യുതാനന്ദനും മുഖ്യമന്ത്രിയായിരിക്കെ, ഇതായിരുന്നില്ല സ്ഥിതി. അന്നത്തെ എൽ.ഡി.എഫ് അല്ല മുണ്ട് മോദിയുടേത്. സി.പി.എമ്മും കേന്ദ്രത്തിലെ ബി.ജെ.പിയും ഒരേ നാണയത്തിെൻറ രണ്ടുവശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിക്കുശേഷം കോൺഗ്രസ് നടപ്പാക്കുന്ന ഏറ്റവും മികച്ച പദ്ധതിയാണ് എല്ലാ കുടുംബങ്ങൾക്കും മാസം 6000 രൂപ വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി. രാഹുൽ ഗാന്ധിെക്കതിരായ മുൻ ഇടത് എം.പിയുടെ അശ്ലീലപരാമർശം യഥാർഥത്തിൽ സ്ത്രീകളോടുള്ള അവഹേളനമാണ്. കേരളത്തിൽ ബി.ജെ.പിയുടെ ഏക സീറ്റായ നേമം പിടിച്ചെടുക്കാൻ കെ. കരുണാകരെൻറ മകനായ മുരളിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.