ഇറ്റാലിയൻ പൗരൻ എത്തിയത് 27ന്, ലക്ഷണം കണ്ടത് 10ന്
text_fieldsതിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ച ഇറ്റാലിയൻ പൗരെൻറ സമ്പർ ക്കവലയം കണ്ടെത്തൽ സങ്കീർണം. വെനീസിൽനിന്ന് മോസ്കോയിലും പിന്നീട് ഡൽഹിയിലും എ ത്തിയ ഇയാൾ ആഭ്യന്തര വിമാനത്താവളം വഴിയാണ് തിരുവനന്തപുരത്തെത്തിയത്. ആഭ്യന്തര സ ർവിസ് ആയതിനാൽ ഒപ്പം സഞ്ചരിച്ച യാത്രക്കാരുടെ പാസ്പോർട്ട് വിവരങ്ങേളാ വിലാസമോ വിമാനത്താവള അധികൃതരുടെ കൈവശമില്ല. ആകെയുള്ളത് പേരുകൾ മാത്രം.
സ്വകാര്യ വിമാന കമ്പനിയുെട െസർവറിൽനിന്ന് വിവരങ്ങൾ സമാഹരിക്കാനുള്ള തിരക്കിട്ട ശ്രമങ്ങളിലാണ് ജില്ല ഭരണകൂടം. സംസ്ഥാനത്ത് കോവിഡ് റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ വിദേശിയാണിദ്ദേഹം. ഫെബ്രുവരി 27ന് വർക്കലയിലെത്തിയ ഇയാൾ മാർച്ച് 10നാണ് രോഗലക്ഷണം കണ്ട് ആശുപത്രിയിൽ ചികിത്സ തേടിയത്.
ഇേദ്ദഹം തലസ്ഥാനത്തെത്തുന്ന സമയത്ത് ഇറ്റലി കാര്യമായ നിരീക്ഷണപട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. ഇക്കാലയളവിൽ എവിടെയെല്ലാം സന്ദർശിച്ചു എന്നും ആരുമായെല്ലാം ഇടപഴകി എന്നും ഇനിയും വ്യക്തമായിട്ടില്ല. ഇയാളുടെ സമ്പർക്കപട്ടിക കണ്ടെത്തൽ വെല്ലുവിളി തന്നെയെന്ന് കലക്ടറും വ്യക്തമാക്കുന്നു.
എല്ലാവർഷവും സ്ഥിരമായി ഇയാൾ വർക്കലയിൽ എത്താറുണ്ട്. അതുകൊണ്ട് സ്ഥിരമായി സന്ദർശിക്കുന്ന സ്ഥാപനങ്ങളും സ്ഥലങ്ങളുമുണ്ടാകും. വ്യക്തികൾക്കും ഇയാളെ തിരിച്ചറിയാനാകും. ഇൗ വഴിക്കാണ് അന്വേഷണം. മാർച്ച് പത്തിന് രാവിലെ റിസോർട്ടിൽ വെച്ചാണ് പനി അനുഭവപ്പെടുന്നത്. വർക്കലയിൽ ജ്വല്ലറി നടത്തുന്ന കശ്മീർ സ്വദേശിയായ സുഹൃത്തിനൊപ്പം ഒാേട്ടായിൽ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോയി. സാമ്പിൾ നൽകിയ ശേഷം ഒാേട്ടായിൽ റിസോർട്ടിലേക്ക് മടങ്ങി. ഇതിനിടെ ഉത്സവത്തിൽ പെങ്കടുത്തതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ആശുപത്രിയിൽ പോയ പിറ്റേന്നുതെന്ന റിസോർട്ടിൽ നിരീക്ഷണത്തിലാക്കിയിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇംഗ്ലീഷ് ഭാഷ അധികം വശമില്ലാത്തതും സ്ഥലപരിചയമില്ലാത്തതും ആശയവിനിമയത്തിന് തടസ്സമാകുന്നുണ്ട്. ഇത് സമ്പർക്കപട്ടിക തയാറാക്കുന്നതിനും തടസ്സമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.