സ്പ്രിൻക്ലർ വിവാദം: കരാർ ഉറപ്പിച്ചത് വിവേചനാധികാരം ഉപേയാഗിച്ചെന്ന് െഎ.ടി സെക്രട്ടറി
text_fieldsതിരുവനന്തപുരം: സ്പ്രിൻക്ലറുമായി കരാർ ഉറപ്പിച്ചത് സ്വന്തം വിവേചനാധികാരം ഉപേയാ ഗിച്ചാണെന്ന് െഎ.ടി സെക്രട്ടറി എം. ശിവശങ്കരൻ. കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാ ൻ സംസ്ഥാന സർക്കാർ ഏറ്റെടുത്ത ദൗത്യത്തിെൻറ ഭാഗമാണ് സ്പ്രിൻക്ലറുമായ സഹകരണമെന്ന് വി ശദീകരിക്കുമ്പോഴും തുടർ ചോദ്യങ്ങൾക്ക് അദ്ദേഹത്തിന് മറുപടിയില്ല. അസാധാരണ സാഹ ചര്യത്തിൽ എടുത്ത അസാധാരണ നടപടിയെന്ന് മാത്രമാണ് വാദം.
കോവിഡ് േഡറ്റ കൈകാര്യം ചെയ്യാൻ അമേരിക്കൻ കമ്പനിയായ സ്പ്രിൻക്ലറിന് കരാര്‍ നൽകുമ്പോൾ നിയമോപദേശം തേടിയില്ല. സേവനം സൗജന്യമാണെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നു. മലയാളി സ്ഥാപിച്ച അമേരിക്കൻ കമ്പനിയെക്കുറിച്ച് ബോധ്യമുണ്ടായിരുന്നു. വലിയതോതിൽ േഡറ്റ വിശകലനത്തിന് അവർക്ക് കഴിയും.
അതിനാൽ, െഎ.ടി സെക്രട്ടറിയെന്ന നിലയിൽ വിവേചനാധികാരം ഉപയോഗിച്ചാണ് കരാർ ഉറപ്പിച്ചത്. േഡറ്റയുടെ സ്വകാര്യത സംബന്ധിച്ച് ഒരു സംശയവും ഇല്ലായിരുന്നു. -അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്പ്രിൻക്ലർ കരാര്‍ വ്യവസ്ഥകളും ചട്ടങ്ങളും മുൻ നിശ്ചയപ്രകാരം ഉള്ളതാണ്. അത് സേവനം വാങ്ങുന്ന കക്ഷിക്ക് മാറ്റാൻ കഴിയില്ല. കോവിഡ് വ്യാപനത്തിെൻറ തുടക്കത്തിൽ വിവരങ്ങൾ ക്രോഡീകരിക്കാൻ പ്രയാസമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് കമ്പനിയുമായി കരാറിലേക്ക് എത്തിയത്.
ആദ്യം േഡറ്റ കൈകാര്യം ചെയ്യാൻ ഐ.ടി വകുപ്പ് ശ്രമിച്ചു. എല്ലാ വഴിയും നോക്കിയ ശേഷമാണ് സ്പ്രിൻക്ലറിലേക്ക് എത്തിയത്. ഡേറ്റ ഉത്തരവാദിത്തം സർക്കാറിനാണ്. സെർവർ എവിടെ എന്നതിനു പ്രസക്തിയില്ല. സുരക്ഷയ്ക്കു ദോഷം വരാതിരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സ്പ്രിൻക്ലറിെൻറ കഴിവിൽ സര്‍ക്കാറിന് സംശയമില്ല. കരാറിൽനിന്ന് പിന്നോട്ട് പോകില്ല. ഏപ്രിൽ നാലിന് മാർച്ച് 25 മുതൽ പ്രാബല്യത്തിൽ വരുന്ന കരാറാണ് ഒപ്പിട്ടത്. സാധാരണ നടപടിക്രമങ്ങളിലൂടെ നമ്പറെടുത്ത് ഫയൽ രൂപീകരിക്കുകയെന്നത് ഇക്കാര്യത്തിൽ ആവശ്യമില്ല. തീരുമാനമെടുത്ത ഉദ്യോഗസ്ഥർ അതിന് അധികാരമുള്ളവരാണ്. ഇക്കാര്യത്തിൽ തനിക്ക് വീഴ്ചപറ്റിയിട്ടില്ലെന്നും അദ്ദഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.