Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ് നിയന്ത്രണങ്ങള്‍...

കോവിഡ് നിയന്ത്രണങ്ങള്‍ പിൻവലിക്കാൻ സമയമായിട്ടില്ല –മുഖ്യമന്ത്രി

text_fields
bookmark_border
കോവിഡ് നിയന്ത്രണങ്ങള്‍ പിൻവലിക്കാൻ സമയമായിട്ടില്ല –മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാൻ സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ ഫലപ്രദമാണെന്നും പ്രതിപക്ഷത്തിെൻറ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

ദീര്‍ഘകാലമായി കോവിഡ് ഈ സ്ഥിതിയിൽ തുടരുന്നത് ആശങ്കജനകമാണ്. അത് നിയന്ത്രിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്.

പൊതുനിയന്ത്രണത്തില്‍ നിന്നുകൊണ്ട് നല്‍കാവുന്ന ഇളവുകള്‍ നല്‍കും. വാക്സിെൻറ കാര്യത്തിൽ പുതിയ കേന്ദ്ര ആരോഗ്യമന്ത്രി വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യമാണ് പറഞ്ഞത്. കൃത്യതയോടും കാര്യക്ഷമമായുമാണ് വാക്‌സിന്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കെ, സ്വകാര്യബാങ്കുകള്‍ വായ്പയെടുത്തവരുടെ വീടുകളിലെത്തി ഭീഷണിപ്പെടുത്തുന്നത് അനുവദിക്കില്ലെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി കെ.എന്‍. ബാലഗോപാല്‍ മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്തിെൻറ സാമ്പത്തികസ്ഥിതി മോശമാണ്.

അഞ്ചുവര്‍ഷമായി നികുതി വളര്‍ച്ചയില്‍ മുരടിപ്പുണ്ട്. വലിയ സാമ്പത്തിക ബാധ്യതയും തൊഴിൽ നഷ്ടവും കോവിഡ് മൂലമുണ്ടായിട്ടുണ്ട്. കിറ്റ് വിതരണം ആളുകളെ പറ്റിക്കാനല്ല; അവരുടെ ജീവന്‍ പിടിച്ചുനിര്‍ത്താനാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


കോവിഡിൽ കൊമ്പുകോർത്ത് സർക്കാറും പ്രതിപക്ഷവും

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിലും കോവിഡും ലോക്ഡൗണും കാരണം ദുരിതത്തിലായ സാധാരണക്കാരെ സഹായിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടെന്ന് നിയമസഭയില്‍ പ്രതിപക്ഷം. വിദഗ്ധരുടെ നിർദേശപ്രകാരം ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ ശാസ്ത്രീയമാണെന്നും അതിനാലാണ് രോഗം നിയന്ത്രിച്ചു നിര്‍ത്താനാകുന്നതെന്നും സർക്കാർ. കോവിഡുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അടിയന്തരപ്രമേയത്തിന് അനുമതിതേടി പി.കെ. കുഞ്ഞാലിക്കുട്ടി നല്‍കിയ നോട്ടീസിലാണ് സർക്കാറും പ്രതിപക്ഷവും കൊമ്പുകോർത്തത്. പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.

അടച്ചിടൽ ഉൾപ്പെടെ കോവിഡ് നിയന്ത്രിക്കുന്നതിന് കേരളം സ്വീകരിച്ച നയം പൂര്‍ണ പരാജയമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. അടച്ചിടൽമൂലം കേരളം ദരിദ്രമായിക്കഴിഞ്ഞു. സർക്കാർ വലത് കൈകൊണ്ട് ജനങ്ങളിൽനിന്ന് പിഴയീടാക്കുകയും ഇടത് കൈകൊണ്ട് കിറ്റ് കൊടുക്കുകയുമാണ്. രോഗവ്യാപനത്തിലും മരണനിരക്കിലും രോഗികളുടെ കണക്കിലും ഇന്ന് ഒന്നാം സ്ഥാനം കേരളത്തിനാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

വിദഗ്ധരുടെ നിർദേശപ്രകാരമുള്ള നിയന്ത്രണങ്ങള്‍ ശാസ്ത്രീയമാണെന്നും അതിനാലാണ് രോഗം നിയന്ത്രിച്ചു നിര്‍ത്താനായതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നല്‍കി. കേരളത്തിെൻറ നടപടി മികച്ചതാണെന്ന് ഐ.സി.എം.ആർ റിപ്പോര്‍ട്ടിലുണ്ട്. കേരളത്തിൽ ജനസാന്ദ്രത കൂടുതലാണ്. പ്രായാധിക്യമുള്ളവരുടെ എണ്ണവും കൂടുതലാണ്. ജീവിതശൈലി രോഗത്തിലും നമ്മള്‍ ഒന്നാമതാണ്. അതാണ് രോഗവ്യാപനം വർധിക്കുന്നതിന് കാരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഒാരോ മേഖലയിലും കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക ദുരന്തനിവാരണ കമീഷന്‍ രൂപവത്കരിക്കണമെന്ന് ഇറങ്ങിപ്പോക്കിന് മുമ്പ് നടത്തിയ പ്രസംഗത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാർ ചില കാര്യങ്ങള്‍ ചെയ്തെങ്കിലും തെരഞ്ഞെടുപ്പിനുശേഷം ഒന്നിലും ശ്രദ്ധയില്ലാതായി. സര്‍ക്കാറിെൻറയും സർക്കാറിെൻറതന്നെ വിഭാഗമായ ഇന്‍ഫര്‍മേഷന്‍ കേരള മിഷെൻറയും കോവിഡ് മരണക്കണക്കില്‍ 10,000 െൻറ വ്യത്യാസമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid restrictions
News Summary - It is not time to withdraw covid restrictions: CM
Next Story