മലപ്പുറമെന്നുകേട്ടാൽ വർഗീയത തിളക്കുന്നവരോട്...
text_fieldsഭാരതമെന്ന പേർ കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം, കേരളമെന്നു കേട്ടാലോ, തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ... മലപ്പുറം എന്ന പേരു കേട്ടാൽ സംഘ്പരിവാരുകാരിൽ പക്ഷേ തിളക്കുക വിഭാഗീയതയാണ്. മുസ്ലിം വിരുദ്ധത വിളമ്പാൻ അവർ ഇടക്കിടെ ‘മലപ്പുറ’ത്തിെൻറ പേര് സംഘി സമൂഹത്തിനിടയിലേക്ക് വലിച്ചിടും. നുണപ്രചാരണം നടത്തി ജില്ലയെ താറടിച്ചുകാണിക്കുന്ന പ്രവൃത്തി അവർ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ബി.ജെ.പി േനതാവ് മേനകാ ഗാന്ധിയാണ് പുതിയ ‘മലപ്പുറം’ കള്ളവുമായി എത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ആ ദാരുണ സംഭവമുണ്ടായത്. സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ കഴിച്ചതിനെത്തുടർന്ന് അത് പൊട്ടിത്തെറിച്ച് ഗർഭിണിയായ ഒരു ആന ചെരിഞ്ഞു. ദിവസങ്ങളോളം വേദന സഹിച്ച് പുഴയിൽ കഴിഞ്ഞ ആന മനുഷ്യമനസുകളിൽ വേദനിക്കുന്ന ചിത്രംതെന്നയായിരുന്നു. സംഭവം തുടങ്ങുന്നത് ഇവിടെനിന്നാണ്. ആന ചരിഞ്ഞ വിഷയവുമായി ബന്ധപ്പെട്ട് നിരവധി പ്രതികരണങ്ങൾ വന്നുകൊണ്ടിരുന്നു. അതിനിടെ മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ മേനകാ ഗാന്ധിയുടെ ട്വീറ്റുമെത്തി. ട്വീറ്റിെൻറ തുടക്കംതെന്ന മലപ്പുറത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ്. ‘‘മലപ്പുറം തീവ്ര അക്രമണ പ്രവർത്തനങ്ങളുടെ പേരിൽ പ്രശസ്തമാണ്, പ്രത്യേകിച്ച് മൃഗങ്ങളെ അക്രമിക്കുന്നതിൽ. മൃഗങ്ങൾക്കുനേരെ അക്രമം നടത്തിയവർെക്കതിരെ ഒരു നടപടിപോലും ഇവിടെ ഇതുവരെ ഉണ്ടായിട്ടില്ല.’’ -എന്നായിരുന്നു ട്വീറ്റ്.
മൃഗങ്ങൾ അക്രമിക്കപ്പെടുന്നതിലെ വിഷമമല്ല, മറിച്ച് അത് മലപ്പുറത്തായതിെൻറ അവസരം മുതലെടുക്കാനാുള്ള ആവേശമാണ് മേനകയിൽ നിറഞ്ഞത്. പിന്നാലെ ബൈറ്റും വന്നു. അതിലും മലപ്പുറംതെന്ന വിഷയം. ആദ്യം മലപ്പുറത്തെ ഒാർഫനേജുകളെക്കുറിച്ച്-അവിെട നടക്കുന്നത് കുട്ടികളുടെ വിൽപനയാണത്രേ. പിന്നീട് ഏറ്റവും കൂടുതൽ ക്രൈം റേറ്റ് ഉള്ളതും െകാലപാതകങ്ങൾ നടക്കുന്നതും മലപ്പുറത്താണെന്നായി. പിന്നാലെ മലപ്പുറം വർഗീയ ലഹളയുടെ കേന്ദ്രമാണെന്നും പറഞ്ഞശേഷമാണ് അവർ ആനയുെട വിഷയത്തിലേക്ക് പോകുന്നത്.
കേന്ദ്രമന്ത്രിയായി ഇരുന്ന ഒരാളുടെ ബോധ്യങ്ങൾ എത്രത്തോളമാണെന്ന് ഒാർക്കണം. മതവിദ്വേഷം ആളുകളിൽ കുത്തിനിറച്ച് വർഗീയത പടർത്താനുള്ള ഒരവസരവും പാഴാക്കരുെതന്ന ആവേശമായിരുന്നു അവർക്ക്.
ഇവിെട കാര്യങ്ങൾ നിന്നില്ല. സംഘ് പരിവാർ അനുകൂലികൾ മലപ്പുറത്തിനെതിരെ സോഷ്യൽമീഡിയയിൽ കാമ്പയിനും തുടങ്ങി. പോസ്റ്റുകളുടെ വരവുകാണുേമ്പാൾ ഇത് ബി.ജെ.പി െഎ.ടി സെൽ ഏറ്റെടുത്തപോലെത്തെന്ന. ആന വിഷയത്തിനിെട സി.എ.എ, ബീഫ് വിഷയം തുടങ്ങിയവയെല്ലാം ബി.ജെ.പി പ്രൊഫൈലുകളിൽ നിറഞ്ഞുവരുന്നുണ്ട്. ഒന്നു വ്യക്തം. അവരുടെ വിഷയം ആനയല്ല, മലപ്പുറമാണ്.
ഇനി ചിലത് പരിശോധിക്കാം. എവിടെയാണ് അതിദാരുണമായി ആന കൊല്ലപ്പെട്ടത്? മലപ്പുറത്താണോ? അല്ല. പാലക്കാട് ജില്ലയിലെ തിരുവിഴാംകുന്ന് അമ്പലപ്പാറയിലാണ് സംഭവം. അതുപോലും ചോദിച്ച് മനസിലാക്കാൻ മേനകാഗാന്ധിക്ക് സമയം കിട്ടാഞ്ഞിട്ടാണോ? ഒരിക്കലുമല്ല, സമയം കിട്ടിയാലും ഇല്ലെങ്കിലും മലപ്പുറം എന്ന വാക്ക് വായിൽ വന്നാൽ പിെന്ന എല്ലാം കൈയിൽനിന്ന് പോവും. പഴയ ബീഫ് ഫെസ്റ്റിവലും സി.എ.എ പ്രക്ഷോഭങ്ങളും സംഘ് പരിവാറിന് കൈകടത്താൻ അവസരം കിട്ടാത്തതിെൻറ ദേഷ്യവും എല്ലാംകൂടി ഒരുമിച്ചങ്ങ് വരും. പിന്നെ പറയേണ്ടതില്ലല്ലോ.
ചിലരെയെങ്കിലും തെറ്റിദ്ധരിപ്പിക്കാൻ ഇക്കൂട്ടർക്ക് കഴിയും എന്ന കാര്യത്തിൽ സംശയം വേണ്ട. പക്ഷേ സത്യം വിളിച്ചുപറയാൻ മറ്റുചിലർ ഇപ്പുറത്തും ഉണ്ടാകും എന്നുകൂടി ഒാർമ വേണം. ഇന്ത്യയിലെ ഏറ്റവും വയലൻറ് ജില്ലയാണ് മലപ്പുറമെന്ന പ്രസ്താവനക്കുള്ള മറുപടിയാണ് അവർ നിരത്തുന്നത്. ഡോ. ജിനേഷ് പി.എസ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഇൗ കണക്കുകൾ മതി കാര്യങ്ങൾ വ്യക്തമാകാൻ.
ഉത്തർപ്രദേശിലെ സുൽത്താൻപൂർ മണ്ഡലത്തിൽനിന്നാണ് മേനകാഗാന്ധി പാർലിമെൻറിലേക്ക് ബി.ജെ.പി ടിക്കറ്റിൽ എത്തിയത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ നല്‍കുന്ന 2018ലെ കണക്കുപ്രകാരം സുല്‍ത്താന്‍പൂര്‍ ജില്ലയില്‍ രജിസ്റ്റർ ചെയ്യപ്പെട്ട കൊലപാതക കേസുകള്‍ 55 എണ്ണമാണ്. അതേ കാലയളവില്‍ മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 18 എണ്ണവും. സുൽത്താൻപൂരിൽ രജിസ്റ്റർ ചെയ്ത സ്ത്രീധന മരണങ്ങൾ 22 എണ്ണമാണ്. മലപ്പുറത്ത് അത് 2 എണ്ണവും. സുല്‍ത്താന്‍പൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ 292 എണ്ണമാണ്. അതില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസുകള്‍ 65എണ്ണവും. മലപ്പുറത്ത് ഇത് 24 ഉം 4 ഉം ആണ്. ചെറിയൊരു കുറ്റകൃത്യംപോലും കേരളത്തിൽ കൃത്യമായി രേഖെപ്പടുത്തപ്പെടുന്നുണ്ട് എന്നിരിക്കെയാണ് ഇൗ കണക്കുകൾ എന്ന് ഒാർക്കണം. അതേസമയം ഉത്തർപ്രദേശിലെ അവസ്ഥ നമുക്ക് അറിയാത്തതല്ല.
ഇവിെട വിഷയം ആനയും മൃഗങ്ങൾക്കുനേരെയുള്ള അതിക്രമങ്ങളുമൊന്നുമല്ല. കൃത്യമായ അജണ്ടകൾ ഒളിപ്പിച്ചുവെച്ചാണ് സംഘ് പരിവാരുകാരുടെ ഒാരോ പ്രർത്തനവും. അതെല്ലങ്കിൽ സ്വന്തം നാടായ ഉത്തർപ്രദേശിൽ കന്നുകാലികൾ നേരിടുന്ന ദുരവസ്ഥ ഒാരോ ദിവസവും വാർത്തകളിൽ നിറയുേമ്പാൾ അതേപ്പറ്റി വാ തുറക്കാത്ത മേനകാഗാന്ധി എന്ന മൃഗസ്നേഹി മലപ്പുറം എന്നുപറഞ്ഞ് ആർത്തുവിളിക്കേണ്ട കാര്യമില്ലല്ലോ. അതിനിടെ ആനയുടെ ദാരുണാന്ത്യത്തിൽ വിരാട് കോഹ്ലിയും സുനിൽ ഛേത്രിയുമടക്കമുള്ള പ്രമുഖർ വേദന പങ്കുവെച്ചു. കേരളാ ബ്ലാസ്റ്റേഴ്സ് അവരുടെ ചിഹ്നമായ ആനയെ ലോഗോയിൽനിന്ന് മറച്ചുവെച്ചാണ് സങ്കടം പങ്കുവെച്ചത്. വിഷയത്തിന് സാമുദായിക നിറം നൽകി മതവിദ്വേഷം പരത്തുന്നതിനെതിരെ ചില മലയാള ചലച്ചിത്ര താരങ്ങളും രംഗത്തുവന്നു.
മലപ്പുറത്തിനുനേരെയുള്ള സംഘ്പരിവാർ ആക്രമണങ്ങൾ ഇത് ആദ്യമായിട്ടല്ല. സി.എ.എ പ്രക്ഷോഭത്തിൽ ഒറ്റക്കെട്ടായി ഇവിടുത്തുകാർ നടത്തിയ പ്രക്ഷോഭെത്ത ഇതുപോലുള്ള നുണകൾ പറഞ്ഞ് തകർക്കാൻ ശ്രമിച്ചവരാണവർ. വാക്സിനേഷൻ വിഷയത്തിലും കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ടും ബി.ജെ.പി നേതാക്കൾ മലപ്പുറത്തിനുനേരെ അഴിച്ചുവിട്ട നുണക്കഥകൾ ഇനിയും ആരും മറന്നിട്ടില്ല. സഹതാപത്തിെൻറ മേലാപ്പണിഞ്ഞ് അവർ ഇനിയും വരും, ഒരു നാടിെൻറ സൗഹൃദവും മത സാഹോദര്യവും വേരോടെ ഇളകിക്കളയാൻ. നമുക്ക് ജാഗ്രതയോടെ നിൽക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.