Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉമ്മ പൗരത്വ...

ഉമ്മ പൗരത്വ പട്ടികക്ക് പുറത്ത്; എന്തു ചെയ്യണമെന്നറിയാതെ അസം യുവാവ്

text_fields
bookmark_border
Iqbal-Mazood
cancel
camera_alt?????????? ???????

മലപ്പുറം: ‘‘ഉപ്പയും സഹോദരിയും ഇന്ത്യൻ പൗരത്വ പട്ടികയിലുണ്ട്. എന്നാൽ, ഉമ്മ പുറത്താണ്. തിരിച്ചറിയൽ കാർഡിലും സ്കൂൾ രേഖയിലും വയസ്സിൽ വ്യത്യാസം വന്നതാണ് പ്രശ്നമായത്. ഓൺലൈനിൽ പരിശോധിച്ചപ്പോൾ ഉമ്മയുടെ അപേക്ഷ നിരസിച്ചതായി റിപ്പോർട്ട് കിട്ടി. ഞങ്ങളുടെ കുടുംബത്തോടൊപ്പമല്ല ഉമ്മയുടെ രേഖയുള്ളത്. ഉമ്മയുടെ കുടുംബത്തിനൊപ്പമാണ് അവരെ ഉൾപ്പെടുത്തിയത്. ഇനി എന്തു ചെയ്യണമെന്നറിയില്ല’’ -പറയുന്നത് അസം സ്വദേശി ഇഖ്ബാൽ മസൂദ്.

മലപ്പുറത്തെ ഒരു റസ്റ്റാറൻറ് ജീവനക്കാരനാണ് ഈ ചെറുപ്പക്കാരൻ. പൗരത്വ രജിസ്റ്റർ തയാറാക്കിയ അസമിൽ എങ്ങനെയാണ് ലക്ഷക്കണക്കിനാളുകൾ പുറത്തായത് എന്നതിെൻറ നേർസാക്ഷ്യമാണ് ഇയാളുടെ വാക്കുകൾ. ഇഖ്ബാലിനും ഉപ്പ മുജീബ് റഹ്മാനും സഹോദരിക്കും പൗരത്വം ലഭിച്ചപ്പോൾ ഉമ്മ സമർത്ത ബാനുവിെൻറ രേഖകളിൽ വയസ്സ് വ്യത്യസ്തമാണെന്ന കാരണം പറഞ്ഞ് പൗരത്വം നൽകിയില്ല.

തിരിച്ചറിയൽ രേഖകളും പാൻകാർഡും ഉപ്പയുടെയും ഉമ്മയുടെയും പൂർവികരുടെ വിശദാംശങ്ങളും അടക്കം കൈയിലുള്ള കടലാസുകളുമെല്ലാം നൽകിയതായി ഇഖ്ബാൽ പറയുന്നു. പൗരത്വ പട്ടിക വന്നശേഷം ഓൺലൈനിലൂടെ പരിശോധിച്ചപ്പോഴാണ് ഉമ്മ പുറത്താണെന്ന് അറിഞ്ഞത്. ഇതുസംബന്ധിച്ച് അധികൃതരിൽനിന്ന് പിന്നീട് അറിയിപ്പോ മറ്റോ ലഭിച്ചിട്ടില്ല.

കർഷകനാണ് ഇഖ്ബാലിെൻറ പിതാവ്. ഗുവാഹതിയിൽനിന്ന് 20 കിലോമീറ്റർ അകലെയാണ് വീട്. ഇവരെ പോലെ വർഷങ്ങളായി അസമിൽ കഴിയുന്ന നിരവധി പേർ പട്ടികക്ക് പുറത്താണ്. എല്ലാ വർഷവും കനത്ത വെള്ളപ്പൊക്കമുണ്ടാകുന്ന പ്രദേശങ്ങളാണ് അസമിെൻറ പലഭാഗത്തുമുള്ളത്. ഇവിടെ താമസിക്കുന്നവരുടെ വീടുകൾ ഒലിച്ചുപോകുന്നത് പതിവാണ്. ദരിദ്രരായ ഇവർ പിന്നീട് ഷീറ്റുകൾ വലിച്ചുകെട്ടിയ കൂരകളിൽ പുറേമ്പാക്കിലും മറ്റുമൊക്കെയാണ് കഴിയുക. ഇവരെയൊക്കെയാണ് പുറത്തുനിന്ന് വന്നവരെന്ന് പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsNRCCitizenship Amendment ActIqbal Mazood
News Summary - Iqbal Mazood's Mother NRC -Kerala News
Next Story