സെക്യൂരിറ്റി ജീവനക്കാരെൻറ കൊലപാതകം: പ്രതിക്കായി വല വിരിച്ച് പൊലീസ്
text_fieldsവാളയാർ: വനിത ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരനായ പി.എം. ജോൺ (71) കൊല്ലപ്പെട്ട സംഭവത്തിൽ വാളയാർ പൊലീസ് അന്വേഷണം ഊർജിതമാക്കി. സി.ഐ യുസഫ് നടുത്തറമേലിെൻറ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപവത്കരിച്ചു. വ്യാഴാഴ്ച രാത്രി 11.30നാണ് കഞ്ചിക്കോട് ‘ആതുരാശ്രമം’ വനിത ഹോസ്റ്റലിെൻറ മതിൽ ചാടിക്കടന്ന് സെക്യൂരിറ്റി ജീവനക്കാരനായ ജോണിനെ കമ്പിവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. ഹോസ്റ്റലിൽ വാർഡനടക്കം 13 അന്തേവാസികളാണുണ്ടായിരുന്നത്.
സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തതയില്ലെങ്കിലും പ്രതിയെക്കുറിച്ച് ചില സൂചനകൾ ലഭിച്ചതായി അറിയുന്നു. പ്രദേശവാസികളിൽ ചിലരുടെ മൊഴി അന്വേഷണത്തിന് സഹായകമായി. സൈബർ സെൽ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഉൗർജിതമാണ്. അന്തേവാസികളിൽനിന്ന് ശനിയാഴ്ച മൊഴിയെടുത്തു. പ്രതി വാളയാർ അതിർത്തി കടക്കാനുള്ള സാധ്യത കുറവാണെന്നാണ് നിഗമനം.
ശാസ്ത്രീയ തെളിവുകളും പിൻബലമാണ്. ദേശീയപാതയോരത്താണ് േഹാസ്റ്റൽ. പ്രതി മോഷണം നടത്താനല്ല, കോമ്പൗണ്ടിൽ കയറിയതെന്നാണ് പൊലീസ് കരുതുന്നത്. നിഴലനടക്കം കണ്ടതിനെതുടർന്ന് താമസക്കാർ വാർഡനെയും സെക്യൂരിറ്റി ജീവനക്കാരനെയും അറിയിക്കുകയായിരുന്നു. ടോർച്ചും ഇരുമ്പുവടിയുമായി തെരച്ചിലിനിറങ്ങിയ േജാൺ, ഹോസ്റ്റൽ വളപ്പിൽ കണ്ടെത്തിയ യുവാവിനെ പിടികൂടി മുൻവശത്തേക്ക് കൊണ്ടുവന്നു.
അവിടെ തടഞ്ഞുവെച്ച് പൊലീസിനെ വിളിക്കാനുള്ള ശ്രമത്തിനിടയിലാണ് വാക്കേറ്റവും മൽപിടുത്തവും നടന്നത്. ഇതിനിടെ ജോണിെൻറ കൈവശമുള്ള ഇരുമ്പുവടി പിടിച്ചുവാങ്ങി പ്രതി തലക്കടിച്ചുകൊലപ്പെടുത്തുകയായിരുന്നു.
എസ്.െഎമാരായ മനോജ് ഗോപി, ജി.ബി. ശ്യാംകുമാർ, മധുസൂദനൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. ജില്ല പൊലീസ് സൂപ്രണ്ട് ശിവവിക്രം, ഡിൈവ.എസ്.പി സാജു കെ. ഏബ്രഹാം എന്നിവരുടെ മേൽനോട്ടത്തിലാണ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.