Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിൽ സമുദ്ര...

കേരളത്തിൽ സമുദ്ര മത്സ്യബന്ധനത്തിന് പോകുന്നവരിൽ 58 ശതമാനവും അന്തർസംസ്ഥാന തൊഴിലാളികൾ

text_fields
bookmark_border
കേരളത്തിൽ സമുദ്ര മത്സ്യബന്ധനത്തിന് പോകുന്നവരിൽ 58 ശതമാനവും അന്തർസംസ്ഥാന തൊഴിലാളികൾ
cancel

കൊച്ചി: കേരളത്തിൽ സമുദ്ര മത്സ്യബന്ധനത്തിന് പോകുന്നവരിൽ 58 ശതമാനവും അന്തർസംസ്ഥാന തൊഴിലാളികളെന്ന് പഠനം. മീൻപിടിത്തം, വിപണനം, സംസ്‌കരണം എന്നീ രംഗങ്ങളിൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) നടത്തിയ ഗവേഷണത്തിൽ അന്തർസംസ്ഥാന തൊഴിലാളികൾ സമുദ്രമത്സ്യ മേഖലയിൽ സുപ്രധാന പങ്ക്​ വഹിക്കുന്നതായി കണ്ടെത്തി.

സി.എം.എഫ്.ആർ.ഐയുടെ ദേശീയ ഗവേഷണ പദ്ധതിയിലെ കണ്ടെത്തലുകൾ ശിൽപശാലയിൽ അവതരിപ്പിച്ചു. സി.എം.എഫ്.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ശ്യാം എസ്. സലീമാണ് ഗവേഷണ പദ്ധതിയുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ.

യന്ത്രവത്​കൃത മത്സ്യബന്ധന മേഖലയിൽ ഏറ്റവും കൂടുതൽ അന്തർസംസ്ഥാന തൊഴിലാളികൾ ഉള്ളത് എറണാകുളം ജില്ലയിലെ മുനമ്പം തുറമുഖത്താണ് -78 ശതമാനം. സംസ്‌കരണ യൂനിറ്റുകളിൽ 50 ശതമാനവും വിപണനരംഗത്ത് 40 ശതമാനവും ഇതരസംസ്ഥാന തൊഴിലാളികളാണ്. യുവതലമുറയിലുള്ളവർ സമുദ്രമത്സ്യ മേഖലയിലെ ഉപജീവനത്തിൽ താൽപര്യപ്പെടുന്നില്ലെന്നും പഠനം വെളിപ്പെടുത്തുന്നു. തദ്ദേശീയരായ മത്സ്യത്തൊഴിലാളികൾ വരുമാനത്തിന്റെ 20-30 ശതമാനം സമ്പാദ്യത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭവനനിർമാണത്തിനും ചെലവഴിക്കുമ്പോൾ അന്തർസംസ്ഥാന തൊഴിലാളികൾ വരുമാനത്തിന്റെ 75 ശതമാനംവരെ നാട്ടിലേക്ക്​ അയക്കുന്നു. തദ്ദേശീയരേക്കാൾ കുറഞ്ഞ വരുമാനമാണ് ഇവർക്ക് ലഭിക്കുന്നത്.

ശിൽപശാല സംസ്ഥാന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. മാജ ജോസ് ഉദ്ഘാടനം ചെയ്തു. സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് അധ്യക്ഷത വഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fishinginterstate workersKerala
News Summary - Interstate workers make up 58 percent of marine fishing in Kerala
Next Story