Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2019 5:33 PM GMT Updated On
date_range 11 Sep 2019 4:55 AM GMTഒാണമടുത്തതോടെ സ്വകാര്യസർവിസുകൾ നിരക്കുയർത്തി; മോേട്ടാർവാഹനവകുപ്പിന് മൗനം
text_fieldsbookmark_border
തിരുവനന്തപുരം: ഒാണമടുത്തതോടെ അന്തർസംസ്ഥാന സ്വകാര്യസർവിസുകൾ നിരക്കുകൾ കുത്തനെ ഉയർത്തി. സെപ്റ്റംബർ നാലിന് ശേഷം ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് 2300 രൂപ വരെ ചാർജ് വാങ്ങുകയാണ്. ഒാണത്തിന് ശേഷം തിരിച്ചും ഇതേ നിരക്കാണ് ഒാൺലൈൻ ബുക്കിങ് സൈറ്റുകളിൽ കാണുന്നത്. സ്വകാര്യസർവിസുകൾ നിരക്കുയർത്തിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ പരിശോധിച്ച് നടപടി സ്വീകരിക്കേണ്ട മോേട്ടാർ വാഹന വകുപ്പ് മൗനത്തിലാണ്. മാത്രമല്ല, ചട്ടപ്രകാരം അനുവദിച്ചുള്ള നിരക്കാണെന്നും അധികനിരക്ക് വാങ്ങുന്നില്ലെന്നുമാണ് അധികൃതരുടെ നിലപാട്.
തിരക്കുകാരണം ബസുടമകൾ നിശ്ചയിക്കുന്ന നിരക്കിൽ യാത്ര ചെയ്യേണ്ട നിസ്സഹായാവസ്ഥയിലാണ് യാത്രക്കാർ. സമീപകാലത്ത് സ്വകാര്യബസുകളെപ്പറ്റി നിരവധി ആക്ഷേപങ്ങളുയർന്ന സാഹചര്യത്തിൽ മോേട്ടാർ വാഹനവകുപ്പ് പരിേശാധന കർശനമാക്കിയെങ്കിലും ഇപ്പോൾ തണുത്ത മട്ടാണ്. പിഴ മുൻകൂട്ടി ഒടുക്കിയാലും നിയമലംഘനം അവസാനിപ്പിക്കില്ലെന്ന ശാഠ്യത്തിലായിരുന്ന ബസുടമകൾ പിഴയൊടുക്കിയും അനധികൃത സർവിസ് തുടരുകയാണ്. യാത്രാസൗഹൃദക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് വ്യവസ്ഥ ചെയ്യുന്ന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചെങ്കിലും ഇതൊന്നും നടപ്പായിട്ടില്ല. ഫലത്തിൽ കഴിഞ്ഞവർഷത്തെപ്പോെല ഇക്കുറിയും നിരക്കിനുപുറമേ യാത്രാദുരിതവും രൂക്ഷമായിരിക്കും.
ഇതിനിടെ ആശ്വാസമായി കെ.എസ്.ആർ.ടി.സി പ്രത്യേക സർവിസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്ന് ബംഗളൂരുവിലേക്കും തിരിച്ചും സർവിസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം നാലു മുതൽ 14 വരെയാണ് ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള കെ.എസ്.ആർ.ടി.സിയുടെ സ്പെഷൽ സർവിസുകൾ. വിവിധ ഡിപ്പോകളിൽ നിന്ന് ബംഗളൂരുവിലേക്കുള്ള സർവിസുകൾ ഈ മാസം ഏഴു മുതൽ 16 വരെയും.
തിരക്കുകാരണം ബസുടമകൾ നിശ്ചയിക്കുന്ന നിരക്കിൽ യാത്ര ചെയ്യേണ്ട നിസ്സഹായാവസ്ഥയിലാണ് യാത്രക്കാർ. സമീപകാലത്ത് സ്വകാര്യബസുകളെപ്പറ്റി നിരവധി ആക്ഷേപങ്ങളുയർന്ന സാഹചര്യത്തിൽ മോേട്ടാർ വാഹനവകുപ്പ് പരിേശാധന കർശനമാക്കിയെങ്കിലും ഇപ്പോൾ തണുത്ത മട്ടാണ്. പിഴ മുൻകൂട്ടി ഒടുക്കിയാലും നിയമലംഘനം അവസാനിപ്പിക്കില്ലെന്ന ശാഠ്യത്തിലായിരുന്ന ബസുടമകൾ പിഴയൊടുക്കിയും അനധികൃത സർവിസ് തുടരുകയാണ്. യാത്രാസൗഹൃദക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് വ്യവസ്ഥ ചെയ്യുന്ന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചെങ്കിലും ഇതൊന്നും നടപ്പായിട്ടില്ല. ഫലത്തിൽ കഴിഞ്ഞവർഷത്തെപ്പോെല ഇക്കുറിയും നിരക്കിനുപുറമേ യാത്രാദുരിതവും രൂക്ഷമായിരിക്കും.
ഇതിനിടെ ആശ്വാസമായി കെ.എസ്.ആർ.ടി.സി പ്രത്യേക സർവിസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്ന് ബംഗളൂരുവിലേക്കും തിരിച്ചും സർവിസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം നാലു മുതൽ 14 വരെയാണ് ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള കെ.എസ്.ആർ.ടി.സിയുടെ സ്പെഷൽ സർവിസുകൾ. വിവിധ ഡിപ്പോകളിൽ നിന്ന് ബംഗളൂരുവിലേക്കുള്ള സർവിസുകൾ ഈ മാസം ഏഴു മുതൽ 16 വരെയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story