Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരണ്ടര ലക്ഷം...

രണ്ടര ലക്ഷം പഞ്ചായത്തുകളിലെ ഇൻറർനെറ്റ് സേവനം സ്വകാര്യ മേഖലക്ക്

text_fields
bookmark_border
Internet
cancel

തൃശൂർ: രാജ്യത്തെ രണ്ടര ലക്ഷം ഗ്രാമപഞ്ചായത്തുകളിൽ ഇൻറർനെറ്റ് സൗകര്യം എത്തിക്കാൻ ആ വിഷ്കരിച്ച 'ഭാരത് നെറ്റ്' മിഷെൻറ ഫൈബർ ആസ്തി സ്വകാര്യ മേഖലക്ക് വിൽക്കാൻ കേന്ദ്ര സർക്ക ാർ തീരുമാനിച്ചു. ഇത് സംബന്ധിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) നിർദേശ ത്തിന് ടെലികോം മിഷൻ തത്വത്തിൽ അംഗീകാരം നൽകി.

വിൽപനയുടെ നടപടിക്രമങ്ങളെക്കുറ ിച്ച് ടെലികോം വകുപ്പ് മിഷന് ഉടൻ റിപ്പോർട്ട് നൽകും. വാങ്ങാൻ ആളില്ലെങ്കിൽ 20 വർഷത്തേക്ക് പാട്ടത്തിന് നൽകാനാണ് ധാരണ. വിൽപനയായാലും പാട്ടമായാലും അതിന് മുതൽ മുടക്കാൻ നിലവിലെ സാഹചര്യത്തിൽ റിലയൻസ് ജിയോക്ക് മാത്രമാണ് സാമ്പത്തിക സ്ഥിതിയുള്ളത്. സ്വാഭാവികമായും രാജ്യത്തെ ഗ്രാമപഞ്ചായത്തുകളിലെ ഇൻറർനെറ്റ് സേവനദാതാക്കളായി പൊതുമേഖല സ്ഥാപനമായ ഭാരത് ബ്രോഡ്ബാൻറ് നെറ്റ് വർക്ക് ലിമിറ്റഡിെൻറ (ബി.ബി.എൻ.എൽ) സ്ഥാനത്തേക്ക് റിലയൻസ് ജിയോ അല്ലെങ്കിൽ മറ്റൊരു സ്വകാര്യ കമ്പനി എത്തും.

ബി.എസ്.എൻ.എല്ലിെൻറ ഉപ സ്ഥാപനമാണ് ബി.ബി.എൻ.എൽ. രാജ്യത്തെ ഗ്രാമപഞ്ചായത്ത്, വില്ലേജ് ഓഫിസുകളിൽ ഇൻറർനെറ്റ് കണക്ടിവിറ്റിക്കായി ബി.ബി.എൻ.എൽ ആവിഷ്കരിച്ചതാണ് ഭാരത് നെറ്റ്. ബി.എസ്.എൻ.എല്ലാണ് ഭാരത് നെറ്റിെൻറ പ്രവൃത്തികൾ നടത്തുന്നത്. ഇതിനകം ഒരു ലക്ഷത്തിലധികം പഞ്ചായത്തുകളിൽ ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിച്ചു കഴിഞ്ഞു. രണ്ടാം ഘട്ടത്തിൽ അവശേഷിക്കുന്ന പഞ്ചായത്തുകളിൽ കേബിൾ സ്ഥാപിക്കൽ പൂർത്തിയായി വരികയാണ്. അടുത്ത മാർച്ചിൽ പ്രവൃത്തി പൂർത്തിയാക്കണം എന്നായിരുന്നു കേന്ദ്ര സർക്കാറിെൻറ നിർദേശം. ഇത് ഫലപ്രദമായി നീങ്ങുന്നില്ലെന്ന കാരണം പറഞ്ഞാണ് ഫൈബർ ആസ്തി വിൽക്കാൻ ഒരുങ്ങുന്നത്.

കഴിഞ്ഞ ഡിസംബറിൽ പ്രധാനമന്ത്രിയുടെ ഓഫിസ് ഭാരത് നെറ്റ് മിഷെൻറ പ്രവർത്തന പുരോഗതി വിലയിരുത്തിയതിന് പിന്നാലെയാണ് ആസ്തി വിൽപന ശിപാർശയുമായി ട്രായ് രംഗത്ത് വന്നതും ടെലികോം മിഷൻ അതിന് ഉടൻ അംഗീകാരം നൽകിയതും.

സ്വകാര്യ ടെലികോം കമ്പനികൾക്ക് ഫൈബർ നെറ്റ്വർക്ക് സ്വന്തമാക്കാൻ താൽപര്യമുണ്ടെങ്കിലും പലരും അതിനുള്ള ധനസ്ഥിതിയിലല്ല. വോഡഫോൺ - ഐഡിയ ലിമിറ്റഡ് നഷ്ടം നേരിട്ടതോടെ ഫൈബർ നെറ്റ് വർക്ക് വിൽക്കാനുള്ള നീക്കത്തിലാണ്. എയർടെൽ രാജ്യത്തെ 100 നഗരങ്ങളിൽ മാത്രമാണ് ഫൈബർ കേബിളിലൂടെ ഇൻറർനെറ്റ് സേവനം എത്തിക്കാൻ ലക്ഷ്യമിടുന്നത്. ജിയോ ആകട്ടെ 1,100 നഗരങ്ങളിൽ ഫൈബർ കണക്ടിവിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. ടവർ, ഫൈമ്മർ എന്നിവക്ക് പ്രത്യേകം കമ്പനിയുണ്ടാക്കാനും ജിയോ ഒരുങ്ങുകയാണ്. ഭാരത് നെറ്റ് ഫൈബർ ജിയോയുടെ കൈകളിൽ എത്തിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് ബി.എസ്.എൻ.എൽ ജീവനക്കാരുടെ സംഘടന വൃത്തങ്ങൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bsnlkerala newsprivate sectormalayalam newsInternet Service
News Summary - Internet Service to Private Sector - Kerala News
Next Story