Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅന്താരാഷ്ട്ര...

അന്താരാഷ്ട്ര ഡ്രൈവിങ് പരിശീലന കേന്ദ്രം: നടപടി റിവേഴ്സ് ഗിയറിൽ

text_fields
bookmark_border
International Driving Training Center, still pending
cancel

മലപ്പുറം: വിദേശ രാജ്യങ്ങളിൽ തൊഴിൽ തേടി പോകുന്നവർക്കായി സർക്കാർ പ്രഖ്യാപിച്ച അന്താരാഷ്ട്ര ൈഡ്രവിങ് പരിശീലന കേന്ദ്രം ആരംഭിക്കുന്നതിനുള്ള നടപടികൾ ഒച്ചിഴയും വേഗത്തിൽ. ഒരുവർഷം മുമ്പാണ് വിദേശരാജ്യങ്ങളിൽ തൊഴിൽ തേടി പോകുന്നവർക്കായി പരിശീലന കേന്ദ്രം പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് ആദ്യമായാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡ്രൈവിങ് പരിശീലന കേന്ദ്രം വരുന്നത്. പ്രഖ്യാപിച്ചിട്ട് ഒരു വർഷമാെയങ്കിലും നടപടികൾ എവിടെയും എത്തിയിട്ടില്ല. േമാേട്ടാർ വാഹന വകുപ്പിൽ എൻഫോഴ്സ്മെൻറ് വിഭാഗത്തിനാണ് ഇതിെൻറ ചുമതല നൽകിയത്. മലപ്പുറം കാരാത്തോട് ഇൻകെലിൽ 30 ഏക്കറിലാണ് കേന്ദ്രം നിർമിക്കാനുദ്ദേശിക്കുന്നത്.

മോേട്ടാർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും റിപ്പോർട്ട് തയാറാക്കി സർക്കാറിലേക്ക് സമർപ്പിച്ചിട്ടുണ്ട്. സ്ഥലം പദ്ധതിക്ക് അനുയോജ്യമാണെന്നും തുടർനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് റിപ്പോർട്ട് നൽകിയത്. ഇതിൽ തുടർനടപടികൾ സ്വീകരിക്കേണ്ടത് സംസ്ഥാന സർക്കാറാണ്. വിഷയത്തിൽ തുടർനടപടികൾ നീളുകയാണ്.

അതേസമയം, ഡ്രൈവിങ് പരിശീലന കേന്ദ്രം മറ്റ് ജില്ലകളിലേക്ക് മാറ്റണമെന്ന് അതത് ജില്ലകളിൽനിന്ന് ആവശ്യവും ഉയർന്നിട്ടുണ്ട്. കണ്ണൂർ അടക്കമുള്ള ജില്ലകളിൽനിന്നാണ് അങ്ങോട്ട് മാറ്റണമെന്ന ആവശ്യം ഉയർന്നത്. വിഷയത്തിൽ ഇതുവരെ സർക്കാർ തീരുമാനം എടുത്തിട്ടില്ല. ഏറ്റവും കൂടുതൽ പ്രവാസികളുള്ളതിനാലാണ് കേന്ദ്രം മലപ്പുറത്ത് തുടങ്ങാൻ തീരുമാനിച്ചത്. ഇതിനായി വ്യവസായ വകുപ്പിെൻറ ഉടമസ്ഥതയിലുള്ള സ്ഥലം മോേട്ടാർ വാഹന വകുപ്പിന് വിട്ടുനൽകണം. പദ്ധതിക്കായി 36 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

നൂതന ഇലക്ട്രോണിക്സ് ക്ലാസ് മുറികൾ, തിയറി പരിശീലന ക്ലാസ് മുറികൾ, ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക്, വാഹന യാർഡ്, ഗ്യാരേജ് പാർക്കിങ്, പാരലൽ പാർക്കിങ്, യു.എ.ഇ മോഡൽ യു ടേൺ റൗണ്ട് എബൗട്ട്, സിക്സ് ട്രാക്ക് ലൈൻ, സിഗ്നൽ ലൈറ്റ്, സിമുലേറ്റർ പരിശീലനം, ലെഫ്റ്റ് ഹാൻഡ് ഡ്രൈവിന് അനുയോജ്യമായ വാഹനങ്ങൾ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കുക.

വിദേശത്തേക്ക് ജോലിതേടി പോകുന്നവർക്ക് നൈപുണ്യ വികസനം നൽകുന്നതിെൻറ ഭാഗമായാണ് കേന്ദ്രം സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വിദേശത്ത് ജോലി തേടി പോകുന്നവർക്കും മറ്റുള്ളവർക്കും അതിന് മുന്നോടിയായി വിദേശരാജ്യങ്ങളിലെ ഡ്രൈവിങ് എളുപ്പകരമാക്കുക എന്നതാണ് ലക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drivingInternational Driving Training Center
News Summary - International Driving Training Center, still pending
Next Story