Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒാടിയാൽ പിടിവീഴും,...

ഒാടിയാൽ പിടിവീഴും, ബസുടമകൾ ചർച്ചക്ക്

text_fields
bookmark_border
bus-service
cancel

തിരുവനന്തപുരം: അനധികൃത പാച്ചിലിന് കൈയോടെ പിടിവീഴുകയും കണ്ണുവെട്ടിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെടുകയും ചെയ്തതോടെ സ്വകാര്യ അന്തർസംസ്ഥാന ബസുടമകൾ സ ർക്കാറുമായി ചർച്ചക്ക്. സർവിസ് നടത്താൻ അനുവദിക്കണമെന്നും കുറഞ്ഞ നിരക്ക് വാങ്ങി ഒ ാടാമെന്നും ചൂണ്ടിക്കാട്ടി  കഴിഞ്ഞദിവസമാണ് ഗതാഗതമന്ത്രിക്ക് കത്ത് നൽകിയത്.

ഇതിനെതുടർന്ന് ഗതാഗതസെക്രട്ടറിയുടെ അധ്യക്ഷതയിൽ മേയ് ഒമ്പതിന് ചർച്ച നടത്താനാണ് തീരുമാനം. ബുക്കിങ് ഏജൻസിക്കായി പുതിയ മാനദണ്ഡപ്രകാരമുള്ള എൽ.എ.പി.ടി (ലൈസൻസ്ഡ് ഏജൻറ്സ് ഫോർ പബ്ലിക് ട്രാൻസ്പോർട്ട്) ലൈസൻസ് എടുക്കാതെ പഴയരീതിയിൽ സർവിസ് നടത്താൻ അനുവദിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. പുതുക്കിയ മാനദണ്ഡപ്രകാരമുള്ള ലൈസൻസെടുക്കാൻ നിരവധി കടമ്പകളുണ്ട്. നല്ലൊരു ശതമാനം ബസുകൾക്കും വ്യവസ്ഥകൾ പാലിക്കാൻ കഴിയില്ല. ഇൗ സാഹചര്യത്തിലാണ് എൽ.എ.പി.ടിയിൽ ഇളവനുവദിക്കണമെന്ന ആവശ്യമുന്നയിക്കുന്നത്. അതേസമയം, ഇക്കാര്യം അംഗീകരിേക്കണ്ടതില്ലെന്നും മാനദണ്ഡങ്ങൾ പാലിക്കുന്നവർ മാത്രം സർവിസ് നടത്തിയാൽ മതിയെന്നുമാണ് സർക്കാർ നിലപാട്.

കോൺട്രാക്ട് കാര്യേജുകൾക്ക് നിരക്ക് നിശ്ചയിക്കുന്നത് ചട്ടലംഘനത്തിന് കുടപിടിക്കലാകുമെന്നതിനാൽ ഇക്കാര്യത്തിൽ സർക്കാർ അധികം മുന്നോട്ടുപോകാൻ സാധ്യതയില്ല. കരാർ അടിസ്ഥാനത്തിൽ ഒാടേണ്ട കോൺട്രാക്ട് കാര്യേജുകളെ ഒരു സാഹചര്യത്തിലും റൂട്ട് നിശ്ചയിച്ച് ടിക്കറ്റ് നൽകി ഒാടുന്ന സ്റ്റേജ് കാര്യേജുകളെപോലെ സർവിസ് നടത്താൻ അനുവദിക്കില്ലെന്ന് ഗതാഗത സെക്രട്ടറി നേരത്തേതന്നെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. യാത്ര തുടങ്ങുന്ന പോയൻറ് മുതൽ യാത്ര അവസാനിക്കുന്ന പോയൻറ് വരെ മാത്രമേ ബുക്കിങ് അനുവദിക്കുകയുള്ളൂവെന്നതിലും മാറ്റമുണ്ടാകില്ല.

ചട്ടപ്രകാരമല്ലാതെ നിരത്തിലിറങ്ങാനാകില്ലെന്നതിനാൽ ചർച്ച കൊണ്ട് പ്രത്യേകിച്ച് ഗുണമുണ്ടാകില്ല. സമാന്തരമായി കെ.എസ്.ആർ.ടി.സിയുടെ കീഴിൽ കോൺട്രാക്ട് കാര്യേജുകൾ ആരംഭിക്കാനുള്ള ടെൻഡർ നടപടികളും പുരോഗമിക്കുകയാണ്.

ഇലക്ട്രോണിക് ടെൻഡറുകൾ സമർപ്പിക്കാനുള്ള സമയം ഏഴിന് അവസാനിച്ചു. ഒമ്പതിനാണ് ടെൻഡർ തുറക്കുക. കേരളത്തിന് അകത്തും പുറത്തുമുള്ള ഒാപറേറ്റർമാർ ടെൻഡറിൽ പെങ്കടുത്തിട്ടുണ്ടെന്നാണ് വിവരം.

പരിശോധന തുടരുന്നു, പിഴ 65 ലക്ഷം കവിഞ്ഞു
തിരുവനന്തപുരം: സ്വകാര്യ അന്തർസംസ്ഥാന സർവിസുകൾക്കെതിരെ മോേട്ടാർ വാഹനവകുപ്പ് പരിശോധന തുടരുന്നു. ചൊവ്വാഴ്ച 216 കേസ് രജിസ്റ്റർ ചെയ്തു. 7,60,350 രൂപ പിഴ ചുമത്തി. അനധികൃത സ്റ്റേജ് കാര്യേജായി സർവിസ് നടത്തിവന്ന 145 ബസുകൾക്കെതിരെ നടപടിയെടുത്തു. ചരക്ക് കടത്തിയതിന് ഒരു ബസിനെതിെര കേസെടുത്തു. രാത്രിയാണ് കൂടുതൽ പരിശോധന. ഇതുവരെയുളള കണക്കനുസരിച്ച് പിഴ 6,598,650 കവിഞ്ഞു. രജിസ്റ്റർ ചെയ്ത കേസുകൾ 2286.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsInter State Bus Service
News Summary - Inter State Bus Service - Kerala News
Next Story