Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅന്തർ ജില്ല ബസ്...

അന്തർ ജില്ല ബസ് സർവിസുകൾ പുനരാരംഭിക്കാൻ സർക്കാർ അനുമതി

text_fields
bookmark_border
ksrtc200
cancel

തിരുവനന്തപുരം: തൊട്ടടുത്ത രണ്ട് ജില്ലകൾക്കിടയിൽ ബസ് സർവിസിന് അനുമതി. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി എല്ലാ സീറ്റിലും ഇരുന്ന് യാത്ര ചെയ്യാനും അനുവാദം. നിലവിൽ ജില്ലകൾക്കുള്ളിൽ മാത്രമായിരുന്ന സർവിസാണ് അടുത്ത ജില്ലയിലേക്കുകൂടി വ്യാപിപ്പിക്കുന്നത്. സാധ്യമാകും വേഗത്തിൽ ഇത്തരം സർവിസുകൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

എല്ലാ സീറ്റിലും യാത്ര അനുവദിക്കുന്ന സാഹചര്യത്തിൽ നിരക്ക് വർധനയുടെ ആവശ്യം ഉയരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.  ഇതോടെ ഒാർഡിനറി ബസുകളിൽ ഏർപ്പെടുത്തിയ നിരക്ക് വർധന പിൻവലിച്ചു. ചൊവ്വാഴ്ച മുതൽ പഴയനിരക്കിലാണ് കെ.എസ്.ആർ.ടി.സി സർവിസ് നടത്തുക. സ്വകാര്യബസുകൾക്കും നിരക്കുതാഴ്ത്തൽ ബാധകമാണ്. 

അകലം പാലിക്കലിനെക്കുറിച്ചുള്ള ചോദ്യത്തിന് വിമാനത്തിലും ട്രെയിനിലും പാലിക്കുന്നില്ലല്ലോ, ബസിൽ മാത്രമെന്തിന് ബാധകമാക്കണമെന്നായിരുന്നു മറുപടി.  മാസ്ക് നിർബന്ധമാക്കിയും വാതിലുകളിൽ സാനിറ്റൈസറുകൾ ഏർപ്പെടുത്തിയുമുള്ള മുൻകരുതലുകളുണ്ടാകും.യാത്രക്കാരെ നിർത്തിക്കൊണ്ടുള്ള സർവിസ് അനുവദനീയമല്ലെന്നും നിർദേശങ്ങളിൽ പറയുന്നു.  

അതേസമയം, സർവിസുകളുടെ സ്വഭാവം, ഹോട്സ്പോട്ടുകൾ ഉൾപ്പെടുന്ന മേഖലകളിലേക്കുള്ള യാത്ര എന്നിവയുടെ കാര്യത്തിൽ കൂടുതൽ കൂടിയാലോചനകൾക്കുശേഷമേ തീരുമാനമുണ്ടാകൂ. ആദ്യഘട്ടത്തിൽ ഫാസ്റ്റ് പാസഞ്ചർ സർവിസുകളാണ് ഒാടിത്തുടങ്ങുക. കെ.എസ്.ആർ.ടി.സിയുടെ സൂപ്പർഫാസ്റ്റ് അടക്കം ദീർഘദൂര സർവിസുകളിൽ ഭൂരിഭാഗവും രാത്രികാലങ്ങളിലാണ്. രാത്രി ഒമ്പതിനുശേഷമുള്ള യാത്രക്ക് നിയന്ത്രണം തുടരുന്ന സാഹചര്യത്തിൽ ഇവ ആരംഭിക്കാൻ സാധ്യതയില്ല. 

നിയന്ത്രണങ്ങളുടെ ഭാഗമായി തുടങ്ങുന്ന ഫാസ്റ്റ് സർവിസുകളിലടക്കം 50 ശതമാനം നിരക്കുവർധന ശിപാർശ ചെയ്ത് ഗതാഗതവകുപ്പ് മുന്നോട്ടുപോകുേമ്പാഴാണ് കോവിഡ് സംബന്ധിച്ച ഉന്നതതല സമിതി സീറ്റ് നിയന്ത്രണം പിൻവലിച്ചത്. ഇൗ സാഹചര്യത്തിൽ  ഗതാഗതവകുപ്പ് ഫാസ്റ്റുകളുടെ കാര്യത്തിലെ ശിപാർശ പിൻവലിക്കുകയും ഒാർഡിനറി നിരക്ക് പഴയനിലയിലാക്കാൻ നിർദേശിക്കുകയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscovid 19Inter District Bus ServiceKerala lock down
News Summary - Inter District Bus Service Started in Kerala State -Kerala News
Next Story