കസ്റ്റഡി മരണം: എസ്.പിക്കെതിരെ സംശയമുന
text_fieldsതൊടുപുഴ: കസ്റ്റഡി മരണ ആരോപണവുമായി ബന്ധപ്പെട്ട് സ്ഥലം മാറ്റപ്പെട്ട ഇടുക്കി എസ് .പി കെ.ബി. വേണുഗോപാലിനെതിരെ പലപ്പോഴായി ഉയർന്നുവന്ന ആരോപണങ്ങളിലും പരാതികളി ലും വിശദാംശം ശേഖരിച്ച് ഇൻറലിജൻസ്. ഉദ്യോഗസ്ഥെനതിരെ പാർട്ടിക്ക് വഴങ്ങി നടപടി ലളിതമാക്കിയ മുഖ്യമന്ത്രി, എസ്.പിയുടെ മുൻകാല നടപടികളിലും വിവരങ്ങൾ തേടിയതിനെ തു ടർന്നാണിതെന്നാണ് സൂചന. നെടുങ്കണ്ടം സ്റ്റേഷനിലെ അനധികൃത കസ്റ്റഡി മർദനം സംബന ്ധിച്ച് എസ്.പിക്ക് മനസ്സറിവുണ്ടായിരുന്നെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിലെ പരാമർ ശങ്ങളുടെ പശ്ചാത്തലത്തിലുമാണ് മറ്റ് ആരോപണങ്ങളിൽ അനൗദ്യോഗിക വിവര ശേഖരണം.
തട്ടിപ്പുകേസ് പ്രതി രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയിൽ വെച്ചത് താൻ അറിഞ്ഞില്ലെന്ന നിലയിൽ എസ്.പി നിലപാടെടുക്കുകയും കീഴുദ്യോഗസ്ഥരെ കുറ്റപ്പെടുത്തി രംഗത്തുവരുകയും ചെയ്തതടക്കം നടപടി ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനിൽനിന്ന് ഉണ്ടാകരുതാത്തതാണ്. ഇൗ നിലപാട് ജില്ല പൊലീസ് മേധാവിയുടെ പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥെൻറ കഴിവുകേടും വിശ്വാസ്യതക്കു മങ്ങലേൽപിക്കുന്നതുമായെന്നും ആഭ്യന്തരവകുപ്പ് വിലയിരുത്തുന്നു. ഇതേ തുടർന്നാണ് ഇടുക്കിയുടെ ചുമതലയിലായിരിക്കെ ക്രമവിരുദ്ധമായും സേനയുടെ അന്തസ്സിന് നിരക്കാത്ത വിധവും ഇടപെടലും നടപടികളുമുണ്ടായിട്ടുണ്ടെന്ന പ്രാഥമിക നിഗമനം കണക്കിലെടുത്ത് ആഭ്യന്തര വകുപ്പ്, എസ്.പിയുടെ ‘സ്ക്രീനിങ് റിപ്പോർട്ട്’ രഹസ്യമായി തയാറാക്കുന്നത്.
ഔദ്യോഗിക അന്വേഷണം വേണ്ടതില്ലെന്ന സർക്കാർ താൽപര്യം പരിഗണിച്ചാണ് വിവരശേഖരണം സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചിനെ ഏൽപിച്ചത്. ഉദ്യോഗസ്ഥനെ സംരക്ഷിക്കണമെന്ന സി.പി.എം ജില്ല നേതൃത്വത്തിന് നിലപാടുള്ളതിനാലുമാണിത്. ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന റിപ്പോർട്ട് കിട്ടിയാൽ സംശയനിഴലിലായ ഉദ്യോഗസ്ഥനെതിരെ കർശന നടപടിയുണ്ടായേക്കും. ഉദ്യോഗസ്ഥനെതിരെ ഒരു നടപടിയും വേണ്ടെന്ന മന്ത്രി എം.എം. മണിയുടെ ഇടപെടൽ തള്ളേണ്ടിവന്നെങ്കിലും നാമമാത്ര സ്ഥലംമാറ്റം മാത്രമാക്കി ചുരുക്കുകയായിരുന്നു ആഭ്യന്തരവകുപ്പ്. ഇതാകട്ടെ സ്വന്തം ജില്ലയിൽ ഭീകരവിരുദ്ധ സ്ക്വാഡിെൻറ തലവനാക്കുന്നതിലാണ് കലാശിച്ചത്. ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിച്ച് വെള്ളപൂശുന്ന റിപ്പോർട്ടുണ്ടാക്കി എസ്.പിയെ രക്ഷിക്കുന്നതിനാണോ പരാതികളിൽ കണ്ണടച്ചെന്ന വിഷയം പിന്നീട് ഉയർന്നുവരാതിരിക്കാനാണോ അന്വേഷണമെന്ന സംശയവും ഉയർന്നിട്ടുണ്ട്.
സംശയം ബാക്കി; നാസറിലേക്ക് എത്തിച്ചേരാനാകാതെ അന്വേഷണ സംഘം
തൊടുപുഴ: രാജ്കുമാറിെൻറ തട്ടിപ്പ് സംഘത്തിൽനിന്ന് പണം പോയിരുന്നത് ആരിലേക്കെന്ന അന്വേഷണത്തിൽ വഴിതുറന്ന് കിട്ടാതെ പൊലീസ്. പ്രതികളിൽനിന്ന് ലഭിച്ച മൊഴികൾ പ്രകാരം ഇത് അഭിഭാഷകനായ മലപ്പുറം സ്വദേശി നാസറെന്ന അജ്ഞാതനാണ്. മൊഴികൾ വിശ്വസിക്കാമെങ്കിൽ ഇയാളെ കണ്ടിട്ടുള്ളത് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറും നാസറിെൻറ സഹായിയായി പറയുന്ന രാജുവും മാത്രം. രാജുവിനെ ചോദ്യംെചയ്താൽ സൂചന ലഭിച്ചേക്കുമെന്നാണ് പൊലീസ് കരുതുന്നത്.
ഇത് സാധ്യമായിട്ടില്ല. മലപ്പുറം സ്വദേശിയായ ഇത്തരത്തിലൊരാളെ കുറിച്ച് ഇതുവരെയുള്ള അന്വേഷണത്തിൽ പൊലീസിനു വിവരം കിട്ടിയിട്ടുമില്ല. ഇക്കാരണത്താൽ ഇങ്ങനെയൊരാൾ യഥാർഥത്തിൽ ഉണ്ടോ എന്ന സംശയവും ശക്തമാണ്.
രാജ്കുമാർ അജ്ഞാത ‘ബോസി’നെ ഭയപ്പെട്ടിരുന്നുവെന്നും വെളിപ്പെടുത്തലുണ്ട്. ഫോൺ സംഭാഷണങ്ങളിൽനിന്നാണ് ഈ നിഗമനം. കോടികൾ ബോസ് കടത്തിയെന്ന സൂചനയും ഇതുമായി ബന്ധപ്പെട്ടാണ്. കേസിലെ രണ്ടാം പ്രതി സ്ഥാപനത്തിെൻറ എം.ഡിയായി പ്രവർത്തിച്ച ശാലിനിയുടെ വെളിപ്പെടുത്തൽ ആകെ 15 ലക്ഷത്തിെൻറ മാത്രം ഇടപാടുകളാണ് നടന്നതെന്നാണ്. ബുധനാഴ്ചയാണ് ശാലിനിയെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യംെചയ്യുക. രാജ്കുമാറിെനാപ്പം പിടിയിലായ ശാലിനിയെയും കൂട്ടുപ്രതി മഞ്ജുവിനെയും പിറ്റേന്ന് തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. ജാമ്യത്തിലിറങ്ങിയ ഇവരിൽ മഞ്ജുവിനെ മാത്രമാണ് ചോദ്യംചെയ്യാനായത്. രണ്ട് ഗ്രൂപ്പായി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് കസ്റ്റഡി മരണത്തിനാണ് ഊന്നൽ നൽകുന്നത്. തട്ടിപ്പ് കേസ് അന്വേഷണത്തിലേക്ക് അടുത്ത ഘട്ടത്തിെല ശ്രദ്ധ കേന്ദ്രീകരിക്കൂ എന്നാണ് സൂചന. കോടികൾ പിരിച്ചെടുത്തെന്നത് ശരിയാണെങ്കിൽ മാത്രമാകും പിന്നിൽ ഇങ്ങനെയൊരു ബോസുണ്ടായിരിക്കാൻ കൂടുതൽ സാധ്യത. പണം തമിഴ്നാട്ടിലേക്കാണ് പോയിരുന്നതെന്നാണ് മറ്റൊരു സൂചന. അങ്ങനെയെങ്കിൽ നാസർ സാങ്കൽപിക നാമമായേക്കും.
വണ്ടിപ്പെരിയാർ സ്വദേശിയാണ് പ്രതികൾ പറയുന്ന നാസറെന്നും പറയുന്നു. അങ്ങനെയെങ്കിൽ രാജ്കുമാറും മറ്റും ചേർന്ന് സൃഷ്ടിച്ചതാകാം മലപ്പുറം സ്വദേശി നാസർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.