പട്ടികജാതി സ്ത്രീയുടെ സംസ്കാരം തടഞ്ഞ സംഭവം; അന്വേഷണത്തിന് കമീഷൻ ഉത്തരവ്
text_fieldsഅഗളി: അട്ടപ്പാടി പുതൂരിൽ പട്ടികജാതി സ്ത്രീയുടെ മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിക്കുന്നത് ജാതീയമായ അയിത്തത്തിെൻറ അടിസ്ഥാനത്തിൽ തടഞ്ഞ വിഷയത്തിൽ സംസ്ഥാന എസ്.സി-എസ്.ടി കമീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ഇത്തരത്തിൽ തടഞ്ഞിട്ടുണ്ടോയെന്ന് അടിയന്തരമായി പരിശോധിക്കണം. ജാതീയമായ അയിത്തത്തിെൻറ ഭാഗമാണെങ്കിൽ ഉത്തരവാദികളായവർക്കെതിരെ പട്ടികജാതി-വർഗ അതിക്രമ നിരോധന നിയമപ്രകാരം നടപടിയെടുക്കണം.
രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമീഷൻ പാലക്കാട് ജില്ല കലക്ടർക്ക് നിർദേശം നൽകി. 2020 ഏപ്രിലിലായിരുന്നു പരാതിക്കടിസ്ഥാനമായ സംഭവം. വനാതിർത്തിേയാട് ചേർന്ന പട്ടികജാതി കോളനിയിൽ ആളുകൾ മരിച്ചാൽ സാധാരണ വനത്തിലാണ് സംസ്കരിക്കാറുള്ളത്. എന്നാൽ, വനംവകുപ്പ് ഇത് വിലക്കിയതോടെയാണ് ശകുന്തള എന്ന സ്ത്രീ മരിച്ചപ്പോൾ പൊതുശ്മശാനത്തിൽ അടക്കം ചെയ്യാൻ കൊണ്ടുവന്നത്.
എന്നാൽ, പ്രദേശവാസികളായ വലിയൊരു വിഭാഗത്തിെൻറ എതിർപ്പിനെ തുടർന്ന് മൃതദേഹം മടക്കിക്കൊണ്ടുപോകുകയും പുഴയുടെ തീരത്ത് സംസ്കരിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.