സുധാകരെൻറ ഒാർമകൾ ഇനി രണ്ടു പെൺപൂക്കൾ
text_fieldsകണ്ണൂർ: ശാസ്ത്രവും സ്നേഹവും കൈകോർത്തപ്പോൾ, അകാലത്തിൽ പൊലിഞ്ഞ കെ.വി. സുധാകരൻ എന്ന സ്നേഹനിധിക്ക് പിൻഗാമികളായി രണ്ടു മാലാഖക്കുഞ്ഞുങ്ങൾ. 2017 ആഗസ്റ്റ് 15ന് വാഹനാപകടത്തിൽ മരിച്ച തലശ്ശേരി ബ്രണ്ണൻ കോളജ് മലയാളവിഭാഗം അസി. പ്രഫ. കെ.വി. സുധാകരെൻറ ഭാര്യ പി.വി. ഷിൽനയാണ് െഎ.വി.എഫ് (ഇൻവിട്രോ ഫെർട്ടിലൈസേഷൻ പ്രോസസ്) സേങ്കതത്തിലൂടെ ഗർഭം ധരിച്ച് ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.
വ്യാഴാഴ്ച രാവിലെ 11ന് കണ്ണൂർ കൊയിലി ആശുപത്രിയിൽ സിസേറിയൻ വഴിയാണ് ഷിൽന ഇരട്ടപ്പെൺകുട്ടികൾക്ക് ജന്മംനൽകിയത്. ജില്ലയിലെ സാംസ്കാരിക, സാമൂഹികരംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന കെ.വി. സുധാകരനും കണ്ണൂർ ഫെഡറൽ ബാങ്കിലെ ലോൺ വിഭാഗം മാനേജറായ ഷിൽനയും 12 വർഷംമുമ്പാണ് വിവാഹിതരായത്. കുഞ്ഞുങ്ങളില്ലാത്തതിനെ തുടർന്ന് അഞ്ചു വർഷം മുമ്പാണ് ഇരുവരും െഎ.വി.എഫ് ചികിത്സ തുടങ്ങിയത്. കോഴിക്കോട് ജില്ലയിലെ എ.ആർ.എം.സി ഫെർട്ടിലിറ്റി സെൻററിൽ ഡോ. കുഞ്ഞുമൊയ്തീൻ, ഡോ. ഷീജ എന്നിവരുടെ കീഴിലായിരുന്നു ചികിത്സ. 2017 സെപ്റ്റംബറിൽ ബീജസങ്കലനം നടത്തുന്നതിന് സമയം നിശ്ചയിച്ചു. ഇതിനായി ബീജം ആശുപത്രിയിൽ സൂക്ഷിക്കുകയും ചെയ്തു. ഇതിനിടയിലാണ് നിലമ്പൂരിലുണ്ടായ അപകടത്തിൽ സുധാകരെൻറ മരണം. പ്രിയതമെൻറ വേർപാടിെൻറ ദുഃഖത്തിലും ചികിത്സ തുടരാനും കുഞ്ഞുങ്ങൾക്കായി കാത്തിരിക്കാനുമായിരുന്നു ഷിൽനയുടെ തീരുമാനം.
മകളുടെ തീരുമാനത്തിന് മാതാപിതാക്കളും ധൈര്യംപകർന്നു. 35 ശതമാനം മാത്രം സാധ്യതയാണ് ഡോക്ടർമാർ പറഞ്ഞത്. ഗർഭധാരണത്തിനുശേഷം എ.ആർ.എം.സിയുടെ കണ്ണൂർ സെൻററിലായിരുന്നു പരിചരണം. എല്ലാവരുടെയും പ്രിയപ്പെട്ടവനായ സുധാകരെൻറ കുഞ്ഞുങ്ങളെ കാണാൻ സുഹൃത്തുക്കളടക്കം നിരവധിപേരാണ് ആശുപത്രിയിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.