Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യവസായ ഇടനാഴി:...

വ്യവസായ ഇടനാഴി: നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

text_fields
bookmark_border
pinarayi
cancel

തിരുവനന്തപുരം: ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് ന ീട്ടാനുള്ള കേരളത്തിെൻറ നിർദേശം കേന്ദ്രസർക്കാർ അംഗീകരിച്ച സാഹചര്യത്തിൽ തുടർനട പടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ബന്ധപ്പെട്ട വകുപ്പുകൾക്കും ഏജ ൻസികൾക്കും നിർദേശം നൽകി.

ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന് ന യോഗത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു, കെ.എസ്.ഐ.ഡി.സി എം.ഡി സഞ്ജയ് കൗൾ തുടങ്ങിയവർ പങ്കെടുത്തു. വ്യവസായ ഇടനാഴിയുടെ ഭാഗമായി കേന്ദ്രം അനുവദിച്ച നിർമാണ ക്ലസ്റ്ററിനു വേണ്ടി തൃശൂർ-പാലക്കാട് മേഖലയിൽ 1860 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതിനുള്ള നടപടികൾ വേഗത്തിലാക്കാൻ പാലക്കാട്, തൃശൂർ കലക്ടർമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. ഇടനാഴിയുടെ ഭാഗമായി കൊച്ചിമേഖലയിലും വ്യവസായകേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് അനുയോജ്യമായ ഭൂമി കണ്ടെത്താനും തീരുമാനിച്ചു.

ഇടനാഴി പദ്ധതി നടപ്പാക്കുന്നതിെൻറ ഭാഗമായി കോറിഡോർതല അതോറിറ്റി രൂപവത്കരണം, നാഷനൽ ഇൻഡസ്ട്രിയൽ കോറിഡോർ െഡവലപ്മെൻറ ആൻഡ് ഇംപ്ലിമെേൻറഷൻ ട്രസ്റ്റുമായി(നിക്ഡിറ്റ്) ഓഹരി കരാർ ഒപ്പിടൽ മുതലായ നടപടികളും വേഗത്തിലാക്കാൻ യോഗം തീരുമാനിച്ചു. പാലക്കാട്ട് 1800 ഏക്കറിൽ 10,000 കോടി രൂപയിലധികം നിക്ഷേപം പ്രതീക്ഷിക്കുന്ന സംയോജിത ഉൽപാദന ക്ലസ്റ്റർ (ഇൻറഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്റ്ർ-ഐ.എം.സി) സ്ഥാപിക്കലാണ് ലക്ഷ്യമിടുന്നത്. രണ്ടാമത്തേത് സേലത്താണ്. ഐ.എം.സി സ്ഥാപിക്കാൻ 2000-5000 ഏക്കർ വേണമെന്നാണ് വ്യവസ്ഥയെങ്കിലും കേരളത്തിലെ സാഹചര്യം കണക്കിലെടുത്ത് 1800 ഏക്കറായി കുറക്കുകയായിരുന്നു.

കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ചേർന്ന് രൂപവത്കരിക്കുന്ന പ്രത്യേക ദൗത്യകമ്പനിക്കായിരിക്കും നടത്തിപ്പുചുമതല. ഭൂമിവിലയാണ് കമ്പനിയിൽ സംസ്ഥാനത്തിെൻറ ഓഹരി. സ്ഥലം വ്യവസായസൗഹൃദരീതിയിൽ കേന്ദ്ര സർക്കാർ വികസിപ്പിക്കും. 870 കോടി രൂപയാണ് കേന്ദ്ര വിഹിതം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsindustrial Corridor
News Summary - industrial corridor instruction to speed up -kerala news
Next Story