‘സഞ്ചരിക്കുന്ന വീട്ടിൽ’ രാജ്യം ചുറ്റാനൊരുങ്ങി ഏഴംഗ സംഘം
text_fieldsകൊച്ചി: ബുള്ളറ്റിലും തീവണ്ടിയിലും എസ്.യു.വിയിലുമെല്ലാം രാജ്യം ചുറ്റുന്ന നിരവധി യാത് രാപ്രേമികൾ നമുക്കു ചുറ്റുമുണ്ട്. യാത്രക്കിടയിൽ ഹോട്ടലിൽ മുറിയെടുത്തോ, തമ്പടിച്ചോ ത ാമസിക്കുന്നവരാണ് എല്ലാവരും. ഇത്തരം പരമ്പരാഗത യാത്രികരിൽനിന്ന് തീർത്തും വ്യത്യ സ്തമാവുകയാണ് കൊച്ചിയിൽനിന്ന് അടുത്തയാഴ്ച നാടുചുറ്റാൻ പോവുന്ന ഏഴ് ചെറുപ്പക്കാർ. ഉറങ്ങാനും വിശ്രമിക്കാനും ഇവർക്ക് ഹോട്ടലും വേണ്ട, സ്ഥലവും സൗകര്യവും നോക്കി അങ്ങിങ്ങ് കൂടാരം കെട്ടേണ്ട, മറ്റാരെയും ആശ്രയിക്കുകയും വേണ്ട. പകരം യാത്ര ചെയ്യുന്ന ജീപ്പിന് മുകളിൽ തീർത്ത ടെൻറു മതി എല്ലാറ്റിനും.
വിദേശരാജ്യങ്ങളിൽ ഏറെ ജനപ്രിയവും നമ്മുടെ നാട്ടിൽ സുപരിചിതവുമല്ലാത്ത 'ഓവർലാൻഡിങ്' എന്ന യാത്രാശൈലിക്കാണ് ഓട്ടോകൺസൾട്ടൻറ് ആയ വൈറ്റില സ്വദേശി ലിനോ ജാകും സംഘവും സ്റ്റിയറിങ് തിരിക്കുന്നത്. നാവിഗേറ്റർ എന്ന യാത്രാകൂട്ടായ്മയിലൂടെ കട്ട ചങ്ക്സ് ആയ സംഘം അടുത്ത ഞായറാഴ്ച കൊച്ചിയിൽനിന്ന് പുറപ്പെടും. മൂന്ന് ഘട്ടങ്ങളായാണ് യാത്ര. 35-45 ദിവസം വേണ്ടി വരുന്ന ആദ്യഘട്ടത്തിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളും നേപ്പാൾ, ഭൂട്ടാൻ രാജ്യങ്ങളും സന്ദർശിക്കും. മലപ്പുറം സ്വദേശികളായ കോൺട്രാക്ടർ അബ്ദുൽ നാസർ, ബിസിനസുകാരൻ റഫീഖ് ബി.എം.ആർ, ട്രാവൽ കൺസൾട്ടൻറ് ഫസൽ ബീരാൻ, ഇൻഫോ പാർക്കിലെ ടെക്കി വി.ടി ഷിയാസ്, തൃശൂർ സ്വദേശിയും വന്യജീവി ഫോട്ടോഗ്രാഫറുമായ പി.എം. മനോജ്, ആലുവയിൽ നിന്നുള്ള റെയിൽവേ ഉദ്യോഗസ്ഥൻ മുഹമ്മദ് അഫ്സൽ തുടങ്ങിയവരാണ് മറ്റു യാത്രികർ.
യാത്രവിവരണങ്ങളും ആശയങ്ങളും പങ്കുവെക്കാനായി www.indianoverlanders.com വെബ്സൈറ്റും ഡ്രീം റൈഡ് 360 ഫേസ്ബുക്ക് പേജും യൂട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്. 1.15 ലക്ഷം രൂപക്ക് വാങ്ങിയ 2004 മോഡൽ ജീപ്പാണ് ഇവർ സ്വന്തമായി പരിഷ്കരിച്ചത്. ടെൻറിൽ ആറുപേർക്കും വണ്ടിക്കകത്ത് രണ്ടുപേർക്കും കിടക്കാം. ഇതിന് ചെലവായത് 15,000 രൂപ. എല്ലാ ചെലവും തുല്യമായി പങ്കിട്ടു. താമസം മാത്രമല്ല, ഭക്ഷണവും വണ്ടിക്കകത്ത് തയാറാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.