മരിച്ചയാളിന്റെ പേരില്‍ വോട്ടുചെയ്ത സംഭവം: പോളിങ് ഉദ്യോഗസ്ഥര്‍ക്കും ബി.എൽ.ഒക്കും സസ്പെന്‍ഷന്‍
text_fieldsതിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട മണ്ഡലത്തില്‍ മരിച്ചയാളിന്റെ പേരില്‍ വോട്ടുചെയ്ത സംഭവത്തില്‍ പോളിങ് ഉദ്യോഗസ്ഥരേയും ബി.എൽ.ഒയെയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തുവെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസറും കലക്ടറുമായ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു. ആറന്മുള അസംബ്ലി മണ്ഡലത്തില്‍ 144-ാം നമ്പര്‍ ബൂത്തില്‍ ജോര്‍ജിന്റെ ഭാര്യ അന്നമ്മയുടെ (സീനിയര്‍ സിറ്റിസണ്‍) വോട്ട് ഹോം വോട്ടിങ് നടപടിയില്‍ തെറ്റായി വോട്ടു ചെയ്ത സംഭവത്തിലാണ് നടപടി.
സ്പെഷ്യല്‍ പോള്‍ ഓഫീസര്‍മാരായ എ. ദീപ (കോന്നി റിപ്പബ്ലിക്കന്‍ വി.എച്ച്.എസ്), കല എസ്. തോമസ് ( മണ്ണങ്കരചിറ ജി.യു.പി.എസ്) ബൂത്ത് ലെവല്‍ ഓഫീസര്‍ പി അമ്പിളി എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. മരണപെട്ട അന്നമ്മയുടെ വോട്ട് തെറ്റായി മാത്യൂവിന്റെ ഭാര്യ അന്നമ്മ ചെയിതിരുന്നു. ഇവരുടെ പേരില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയതായും കലക്ടര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

