Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെടുങ്കണ്ടത്ത്...

നെടുങ്കണ്ടത്ത് ഇരട്ടവോട്ട് ചെയ്യാനെത്തിയവരെന്ന് സംശയം; 14 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

text_fields
bookmark_border
voting
cancel

തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ടവോട്ട് ചെയ്യാനെത്തിയവരെന്ന് ആരോപിച്ച് ഒരു സംഘം ആളുകളെ ബി.ജെ.പി പ്രവർത്തകർ തടഞ്ഞു. തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സമാന്തര പാതയിലൂടെ വാഹനത്തിൽ കേരളത്തിലെത്തിയവരെയാണ് തടഞ്ഞത്.

ജീപ്പിലെത്തിയ 14 പേരെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയതെന്നാണ് ഇവർ പറഞ്ഞത്. പതിനാലംഗ സംഘം

കൈയ്യിലെ മഷി മായ്ക്കുന്നതിനിടെയാണ് പിടികൂടിയതെന്ന് നാട്ടുകാർ പറയുന്നു.

ഉടുമ്പൻചോല മണ്ഡലത്തിൽ കള്ളവോട്ട് വ്യാപകമായി നടക്കുന്നതായി കോൺഗ്രസും ബി.ജെ.പിയും മുമ്പ് തിരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു. കോടതി ഉത്തരവിനെ തുടർന്ന് കമ്പംമേട്, ബോഡിമെട്ട്, ചിന്നാർ, കുമളി ചെക്ക്പോസ്റ്റുകളിൽ കേന്ദ്ര സേനയെ വിന്യസിച്ച് കർശന നിരീക്ഷണം നടത്തുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:double voteassembly election 2021
News Summary - In Nedumkandam, BJP activists detained a group of people for allegedly coming for a double vote
Next Story