Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
pj joseph
cancel
Homechevron_rightNewschevron_rightKeralachevron_rightകോട്ടയം ജില്ലയിൽ...

കോട്ടയം ജില്ലയിൽ കോൺഗ്രസ് അഞ്ച് സീറ്റിൽ മത്സരിച്ചേക്കും; ജോസഫ് വിഭാഗത്തിന് മൂന്ന് സീറ്റ്

text_fields
bookmark_border

കോട്ടയം: കേരള കോൺഗ്രസിൽനിന്ന് ഏറ്റെടുക്കുന്ന രണ്ടു സീറ്റ് ഉൾെപ്പടെ ജില്ലയിൽ അഞ്ചു സീറ്റിൽ മത്സരിക്കാൻ കോൺഗ്രസ് തയാറെടുക്കുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിെൻറ എതിർപ്പ് തള്ളി കാഞ്ഞിരപ്പള്ളിയിലും ചങ്ങനാശ്ശേരിയിലും മത്സരിക്കാനാണ് തീരുമാനം. ചങ്ങനാശ്ശേരിക്ക് പകരം ഏറ്റുമാനൂരും പരിഗണനയിലാണ്. എന്നാൽ, ഏറ്റുമാനൂർ വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് ജോസഫ് വിഭാഗം.

കോട്ടയം ജില്ലയിൽ രണ്ടുസീറ്റ് ഏറ്റെടുക്കുമെന്ന് സീറ്റ് വിഭജന ചർച്ചയിൽ കോൺഗ്രസ് നേതൃത്വം പി.ജെ. ജോസഫിനെ ഒൗദ്യോഗികമായി അറിയിച്ചു. കേരള കോൺഗ്രസ് മത്സരിച്ച അഞ്ച് സീറ്റും വിട്ടുതരണമെന്ന ജോസഫിെൻറ ആവശ്യവും കോൺഗ്രസ് തള്ളി. കടുത്തുരുത്തി, പൂഞ്ഞാർ, ഏറ്റുമാനൂർ സീറ്റുകളിലാകും ജോസഫ് വിഭാഗം മത്സരിക്കുക. പി.സി. ജോർജ് പൂഞ്ഞാറിൽ തന്നെ സ്വതന്ത്രനായി വീണ്ടും മത്സരിക്കും.

അതിനിടെ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ കോട്ടയം ജില്ലയില്‍ മത്സരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി. ജോസഫ് വ്യക്തമാക്കി. ചങ്ങനാശ്ശേരിയാണ് നോട്ടം.

അവിടെ പ്രമുഖരെ സന്ദർശിക്കുന്ന തിരക്കിലാണ് അദ്ദേഹം. ഇത്തവണ ഇരിക്കൂറില്‍ മത്സരിക്കില്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇരിക്കൂറില്‍നിന്ന് മാറുന്നത് മലബാറിലെ നേതാക്കള്‍ക്ക് അവസരം നല്‍കാനാണെന്നും കെ.സി. ജോസഫ് പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിൽ സാഹചര്യം യു.ഡി.എഫിന് അനുകൂലമാണെന്നും തദ്ദേശ തെരഞ്ഞെടുപ്പിലെ ചെറിയ ക്ഷീണം മറികടന്ന് കോണ്‍ഗ്രസ് മുന്നോട്ടുപോയെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയം ജില്ലയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ എട്ട് സീറ്റിലെങ്കിലും വിജയിക്കും.

പാര്‍ട്ടി എന്ത് നിര്‍ദേശിക്കുന്നോ അക്കാര്യം ചെയ്യുമെന്നും കെ.സി. ജോസഫ് പറഞ്ഞു. 1982ല്‍ ഇരിക്കൂറിലെത്തിയതു മുതല്‍ കെ.സി. ജോസഫ് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പരാജയം അറിഞ്ഞിട്ടില്ല.

അന്തരിച്ച സി.എഫ്. തോമസ് തുടർച്ചയായി ഒമ്പതു തവണ വിജയിച്ച മണ്ഡലമാണ് ചങ്ങനാശ്ശേരി. കേരള കോൺഗ്രസിെൻറ സിറ്റിങ് സീറ്റും. ഇത്തവണ ജോസ് വിഭാഗം മണ്ഡലത്തിൽ സുപരിചിതനായ ജോബ് മൈക്കിളിനെ കളത്തിലിറക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. സീറ്റ് വിട്ടുകിട്ടിയാൽ സി.എഫ്. തോമസിെൻറ സഹോദരനും നഗരസഭ അധ്യക്ഷനുമായ സാജൻ ഫ്രാൻസിസിനെ മത്സരിപ്പിക്കാനാണ് ജോസഫ് വിഭാഗത്തിെൻറ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamassembly election 2021
News Summary - In Kottayam district, Congress may contest five seats; Three seats for the Joseph faction
Next Story