Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭിന്നശേഷിക്കാരിയെ...

ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്ത പിതാവിന് മരണംവരെ കഠിനതടവ്

text_fields
bookmark_border
ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്ത പിതാവിന് മരണംവരെ കഠിനതടവ്
cancel

കോട്ടയം: ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ പിതാവ് മരണം വരെ കഠിനതടവ് അനുഭവിക്കണമെന്ന് കോടതി വിധി. കോട്ടയം സ്പെഷൽ പോക്സോ കോടതിയായ ജില്ല അഡീഷനൽ സെഷൻസ് കോടതി-ഒന്ന് ജഡ്ജി ജി. ഗോപകുമാറാണ് വിധി പ്രഖ്യാപിച്ചത്. പ്രതി അര ലക്ഷം രൂപ പിഴയുമടക്കണം. 'വിക്ടിം കോമ്പൻസേഷൻ ഫണ്ടി'ൽനിന്ന് പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു.

2018ൽ വെള്ളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. അമ്മ മരിച്ചുപോയ 15 കാരി പിതാവിെൻറ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. പ്രളയസമയത്ത് വീട് തകർന്നതോടെ കുട്ടിയും പിതാവും സുഹൃത്തിെൻറ വീട്ടിലേക്ക് താമസം മാറ്റി. ഇവിടെവെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ ആശുപത്രിയിലെത്തിച്ചതിനെത്തുടർന്നാണ് കുട്ടി ഗർഭിണിയാെണന്ന് കണ്ടെത്തിയത്. എന്നാൽ, പിതാവിെൻറ നിർദേശപ്രകാരം പെൺകുട്ടി അന്തർസംസ്ഥാന തൊഴിലാളിയുടെ പേരാണ് പൊലീസിൽ പറഞ്ഞത്. ഇതനുസരിച്ച് പൊലീസ് അന്തർ സംസ്ഥാന തൊഴിലാളിയെ പ്രതിയാക്കി കേസെടുത്തു.

തുടർന്ന്, എറണാകുളത്തെ നിർഭയ കേന്ദ്രത്തിൽ നടത്തിയ കൗൺസലിങ്ങിലാണ് പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് കുട്ടി തുറന്നുപറഞ്ഞത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.എം.എൻ. പുഷ്കരൻ ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape caseimprisonment
News Summary - imprisonment for father in rape case
Next Story