Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2019 2:52 PM GMT Updated On
date_range 13 May 2019 2:52 PM GMTപരീക്ഷയിൽ ആൾമാറാട്ടം: പ്രിൻസിപ്പലിനും അധ്യാപകർക്കുമെതിരെ ജാമ്യമില്ലാകേസ്
text_fieldsbookmark_border
കോഴിക്കോട്: മുക്കത്തിനടുത്ത് നീലേശ്വരം ഗവ. ഹയർെസക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കുവേണ്ടി അധ്യാപകൻ പരീക ്ഷയെഴുതിയ സംഭവത്തിൽ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. നീലേശ്വരം സ്കൂൾ പ്രിൻസിപ്പലും പരീക്ഷ ചീഫ് സൂപ്രണ്ടുമായ െക. റസിയ, ഇതേ സ്കൂളിലെ അധ്യാപകനും അഡീഷനൽ ഡെപ്യൂട്ടി ചീഫുമായ നിഷാദ് വി. മുഹമ്മദ്, പരീക്ഷ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടും ചേന്ദമംഗലൂർ എച്ച്.എസ്.എസ് അധ്യാപകനുമായ പി.കെ. ഫൈസൽ എന്നിവർക്കെതിരെയാണ് മുക്കം െപാലീസ് കേസെടുത്തത്.
ഇന്ത്യൻ ശിക്ഷാനിയമം 419 (ആൾമാറാട്ടം), 420 (വഞ്ചന), 465, 468 (വ്യാജരേഖ ചമയ്ക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ഹയർെസക്കൻഡറി കോഴിക്കോട് മേഖല ഡെപ്യൂട്ടി ഡയറക്ടർ ഗോകുൽ കൃഷ്ണെൻറ പരാതിയിലാണ് നടപടി. എസ്.െഎ സി.ആർ. അനിൽ കുമാറിനാണ് അന്വേഷണച്ചുമതല. രാവിലെ ഹയർ സെക്കൻഡറി ഡയറക്ടർ ഡി.ജി.പിക്ക് തിരുവനന്തപുരത്ത് പരാതി നൽകിയിരുന്നു.
അതിനിടെ, പരീക്ഷ തട്ടിപ്പിനെക്കുറിച്ച് ഹയർ െസക്കൻഡറി അധികൃതർ ചൊവ്വാഴ്ച മുതൽ വകുപ്പുതല അന്വേഷണം നടത്തും. സ്കൂളിലെത്തി പരിശോധന നടത്തുന്ന സംഘം വിദ്യാർഥികളിൽനിന്നും മറ്റു അധ്യാപകരിൽനിന്നും മൊഴിയെടുക്കും. പരീക്ഷയിലെ ഇൻവിജിലേറ്റർമാരുടെയും മൊഴിയെടുക്കും. ഹയർ സെക്കൻഡറി പരീക്ഷ ബോർഡ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് വകുപ്പുതല അന്വേഷണം.
ഇന്ത്യൻ ശിക്ഷാനിയമം 419 (ആൾമാറാട്ടം), 420 (വഞ്ചന), 465, 468 (വ്യാജരേഖ ചമയ്ക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ഹയർെസക്കൻഡറി കോഴിക്കോട് മേഖല ഡെപ്യൂട്ടി ഡയറക്ടർ ഗോകുൽ കൃഷ്ണെൻറ പരാതിയിലാണ് നടപടി. എസ്.െഎ സി.ആർ. അനിൽ കുമാറിനാണ് അന്വേഷണച്ചുമതല. രാവിലെ ഹയർ സെക്കൻഡറി ഡയറക്ടർ ഡി.ജി.പിക്ക് തിരുവനന്തപുരത്ത് പരാതി നൽകിയിരുന്നു.
അതിനിടെ, പരീക്ഷ തട്ടിപ്പിനെക്കുറിച്ച് ഹയർ െസക്കൻഡറി അധികൃതർ ചൊവ്വാഴ്ച മുതൽ വകുപ്പുതല അന്വേഷണം നടത്തും. സ്കൂളിലെത്തി പരിശോധന നടത്തുന്ന സംഘം വിദ്യാർഥികളിൽനിന്നും മറ്റു അധ്യാപകരിൽനിന്നും മൊഴിയെടുക്കും. പരീക്ഷയിലെ ഇൻവിജിലേറ്റർമാരുടെയും മൊഴിയെടുക്കും. ഹയർ സെക്കൻഡറി പരീക്ഷ ബോർഡ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് വകുപ്പുതല അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story