പീഡനം: പെൺകുട്ടിയെ മാതാവിനൊപ്പം വിട്ടു
text_fieldsെകാച്ചി: ഇമാം ഷെഫീഖ് അൽ ഖാസിമിയുടെ പീഡനത്തിനിരയായെന്ന് ആരോപിക്കുന്ന പെൺകുട്ടിയെ ഹൈകോടതി മാതാവിനൊപ്പം വിട്ടു. ജില്ല ശിശുക്ഷേമ ഒാഫിസർക്ക് നിരീക്ഷണ ചുമതല നൽകിയാണ് ജസ്റ്റിസുമാരായ കെ. ഹരിലാൽ, ആനി ജോൺ എന്നിവരടങ്ങിയ ബെഞ്ചിെൻറ ഉത്തരവ്.
സംഭവത്തെത്തുടർന്ന് ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മാതാവ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ഷെഫീഖ് അൽഖാസിമി പെൺകുട്ടിയെ കാറിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുത്ത് സംരക്ഷണ കേന്ദ്രത്തിലാക്കിയിരുന്നു. സംഭവത്തെത്തുടർന്ന് ഒളിവിൽ പോയ ഇമാമിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയ സാഹചര്യത്തിലാണ് കുട്ടിയെ മാതാവിെനാപ്പം പോകാൻ അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
