Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ് സഹായം തേടി...

പൊലീസ് സഹായം തേടി ആഭ്യന്തര വകുപ്പിന് കത്ത്; അനധികൃത ക്വാറികൾക്കെതിരെ നടപടി ശക്തമാക്കുന്നു

text_fields
bookmark_border
quarry
cancel
കോട്ടയം: സംസ്ഥാനത്തെ അനധികൃത ക്വാറികൾക്കെതിരെ എക്സ്പ്ലോസീവ് ആക്ടും റൂളും അ നുസരിച്ച് നടപടി ശക്തമാക്കാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പ്. 1884ലെ എക്സ്പ്ലോസീ വ് ആക്ടും 2008ലെ എക്സ്പ്ലോസീവ് റൂളും ക്വാറികളുടെ പ്രവർത്തനത്തിന് ബാധകമാണെങ് കിലും നടപടി കാര്യക്ഷമമല്ലെന്ന ആക്ഷേപത്തെ തുടർന്നാണ് തീരുമാനം.
അനധികൃത ക്വാറി കളും വാഹനങ്ങളും പിടിച്ചെടുക്കുന്നതടക്കം നടപടി ശക്തമാക്കാൻ ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥരുെട സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിന് ജില്ല പൊലീസ് മേധാവികൾക്ക് നിർദേശം നൽകണമെന്ന് ആവശ്യെപ്പട്ട് മൈനിങ് ജിയോളജി വകുപ്പ് ആഭ്യന്തര വകുപ്പിന് കത്തയച്ചു.

മൈനിങ് ആൻഡ് ജിയോളജി-പരിസ്ഥിതിക വകുപ്പ്- മലിനീകരണ നിയന്ത്രണ ബോർഡ്- തദ്ദേശ സ്ഥാപനങ്ങൾ-പൊലീസ് എന്നിവരുടെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന മുഴുവൻ ക്വാറികളും പൂട്ടണമെന്നാണ് ആവശ്യം. അനധികൃത ക്വാറികൾക്കെതിരെ വകുപ്പ് നടത്തുന്ന നടപടി ഫലപ്രദമല്ലെന്നും പൊലീസ് ഇടപെടൽ അനിവാര്യമാെണന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. നിലവിൽ പരിശോധനക്കായി മൂന്ന് സോണിലായി 200 പേരാണുള്ളത്. പിഴ ഈടാക്കുന്നുണ്ടെങ്കിലും വീണ്ടും പ്രവർത്തിക്കും.

അനധികൃത ക്വാറികൾ വർധിച്ചിട്ടും ഒന്നുപോലും പൂട്ടാൻ കഴിയാത്ത സാഹചര്യമാണ്. സംസ്ഥാനത്ത് അനുമതി ആകെ 750 എണ്ണത്തിന് മാത്രമാണ്. എന്നാൽ, മലബാർ മേഖലയിൽ 2438ഉം തെക്കൻ ജില്ലകളിൽ 1500ഉം ക്വാറികളുണ്ട്. ഇതിൽ 1400ഉം അനധികൃതമാണ്. ഒരുവർഷത്തിനിടെ സംസ്ഥാനത്ത് 130-140 ക്വാറി തുടങ്ങി. ഇതിൽ നിയമാനുസൃതമുള്ളത് പത്തിൽ താഴെയാണ്. രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബി നടത്തുന്ന ക്വാറികൾക്കെതിരെ ചെറുവിരലനക്കാൻപോലും കഴിയുന്നില്ല. കോട്ടയം, പത്തനംതിട്ട, ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ക്വാറികളിൽ ബഹുഭൂരിപക്ഷവും ഉദ്യോഗസ്ഥ-രാഷ്ട്രീയ പ്രമുഖരുടേതാണ്. കൊല്ലത്ത് 500ഉം പാലക്കാട് 600ലധികവും കാസർകോട് 700ഉം ക്വാറികളുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:illegal quarry
News Summary - illegal quarry
Next Story