അനധികൃത ഫ്ലക്സ്: കുറ്റക്കാർക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: പത്തു ദിവസത്തിനകം പൊതുസ്ഥലങ്ങളിലെ അനധികൃത ഫ്ലക്സ് ബോര്‍ഡും കൊടിതോരണ ങ്ങളും ബാനറുകളും മാറ്റാത്തപക്ഷം തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർക്കും ഫീൽഡ് ജീവന ക്കാർക്കുമെതിരെ നടപടിക്ക് ഹൈകോടതി നിർദേശം. അനധികൃത ബോർഡുകളും മറ്റും സ്ഥാപി ക്കുന്നവര്‍ക്കെതിരെ പിഴക്കൊപ്പം ക്രിമിനല്‍ കേസും എടുക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവായി.
കുറ്റവാളികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം, പൊലീസ് ആക് ട് തുടങ്ങിയവയിലെ വിവിധ വകുപ്പുകള്‍ ചേർത്ത് കേസെടുക്കണമെന്ന് പൊലീസിന് നിർദേശ ം നൽകി സർക്കുലർ പുറപ്പെടുവിക്കാൻ കോടതി ഡി.ജി.പിക്ക് നിർദേശം നൽകി. കറ്റാനത്തെ ദേവ ാലയത്തിന് മുന്നില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ മാറ്റാത്തത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര ജി പൊതുതാല്പര്യ ഹരജിയാക്കി പരിഗണിച്ചാണ് ഉത്തരവ്.
അനധികൃത ഫ്ലക്സ് ബോര്‍ഡും കൊ ടിയും ബാനറും 10 ദിവസത്തിനകം നീക്കം ചെയ്യാൻ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർക്ക് കോടതി നിർദേശം നൽകി. 10 ദിവസത്തിന് ശേഷവും നീക്കം ചെയ്യാതെ ബോർഡും ബാനറും ഉണ്ടെങ്കിൽ സെക്രട്ടറിമാര്‍ക്കും ഫീല്‍ഡ് സ്റ്റാഫിനുമായിരിക്കും ഉത്തരവാദിത്തം. അനധികൃത ബോർഡുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബർ 28ന് കോടതി നിർദേശിച്ച താരിഫും പിഴയും ഇവരില്‍നിന്ന് ഈടാക്കും. ആവശ്യമെങ്കിൽ റിക്കവറി നടപടികളും സ്വീകരിക്കാം. പത്ത് ദിവസത്തിനുശേഷം ജില്ല കലക്ടര്‍മാര്‍ പരിശോധന നടത്തി വേണം ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാൻ.
നീക്കം ചെയ്യുന്ന ബോര്‍ഡ് മാലിന്യം കൂട്ടിയിടുന്ന പൊതുസ്ഥലങ്ങളിലേക്ക് നീക്കാതെ സ്ഥാപിച്ചവര്ക്കുതന്നെ തിരികെ നല്കി ഫീസും പിഴയും ഈടാക്കണം. ബോര്‍ഡ് തിരികെ നല്‍കിയശേഷം സെക്രട്ടറി നല്കുന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കണം. അനധികൃത ബോര്‍ഡ് നിരോധനം ഉറപ്പാക്കാന്‍ നേരത്തേ നിയമിച്ച രണ്ടു നോഡല്‍ ഓഫിസര്‍മാരും പരാജയപ്പെട്ട സാഹചര്യത്തിൽ ഓരോ ജില്ലയിലും നോഡല്‍ ഓഫിസര്‍മാരെ നിയമിക്കാനും നിർദേശിച്ചു.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, നഗരകാര്യ റീജനല്‍ ജോയൻറ് ഡയറക്ടര്‍ എന്നിവരായിരിക്കണം നോഡല്‍ ഓഫിസര്‍മാര്‍. ചുമതലയേല്‍ക്കുന്ന നോഡല്‍ ഓഫിസര്‍മാര്‍ മൂന്നു ദിവസത്തിനകം ഫോണ്‍ നമ്പറും ഇ-മെയില്‍ വിലാസവും വാട്ട്സ്ആപ്പ് നമ്പറും പരസ്യപ്പെടുത്തുകയും ഇതിലൂടെ ലഭിക്കുന്ന പരാതികളില്‍ നടപടിയെടുക്കുകയും വേണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
ഫ്ലക്സ് ബോർഡുകൾ നീക്കുന്നതിൽ സർക്കാർ പരാജയം -അമിക്കസ്ക്യൂറി
കൊച്ചി: പാതയോരങ്ങളിലെയും പൊതുസ്ഥലങ്ങളിലെയും അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കണെമന്ന ഉത്തരവ് നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് അമിക്കസ്ക്യൂറി ഹൈകോടതിയിൽ. വീഴ്ച കണ്ടെത്തിയിട്ടും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നില്ല. അനധികൃത ബോർഡുകൾ സ്ഥാപിക്കുന്ന കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടാണെന്നും വിവിധ മതവിഭാഗങ്ങളുടെ ഫ്ലക്സ് ബോർഡുകൾ സംസ്ഥാനത്തുടനീളം സ്ഥാപിച്ചിട്ടുള്ളതായും അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കാനുള്ള ഉത്തരവ് തദ്ദേശ സ്ഥാപനങ്ങൾ മുഖേന നടപ്പാക്കണമെന്ന് സിംഗിൾബെഞ്ച് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, തിരുവനന്തപുരം, കൊച്ചി നഗരസഭ പരിധിക്കകത്ത് രാഷ്ട്രീയ പാർട്ടികൾ സ്ഥാപിച്ച അനധികൃത ഫ്ലക്സ് ബോർഡുകൾ മാറ്റാൻ നടപടിയുണ്ടായില്ല. കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന കേരള സംരക്ഷണ യാത്രയുടെ ബോർഡുകൾ തിരുവനന്തപുരം നഗരത്തിൽ വ്യാപകമായി സ്ഥാപിച്ചിട്ടുണ്ട്. സെക്രേട്ടറിയറ്റിന് മുന്നിൽ പോലും നിയമം ലംഘിച്ച് അനധികൃത ബോർഡുകൾ െവച്ചിട്ടുണ്ട്. ഹൈവേയിൽ നൂറുമീറ്റർ ഇടവിട്ട് ഫ്ലക്സ് ബോർഡുകൾ കാണാം. ഡ്രൈവർമാരുടെ കാഴ്ച മറക്കുന്ന തരത്തിലും ബോർഡുകൾ െവച്ചിട്ടുണ്ട്.
കൊച്ചിയിൽ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയുടെ നൂറു കണക്കിന് ഫ്ലക്സ് ബോർഡുകൾ െവച്ചിട്ടുണ്ട്. കളമശ്ശേരിയിൽ മുനിസിപ്പൽ സെക്രട്ടറിക്ക് ഒാഫിസിൽ പോകാൻ പറ്റാത്ത വിധമാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.
കോട്ടയത്ത് ജോസ്. കെ. മാണി നയിക്കുന്ന കേരള യാത്രയുടെ ഫ്ലക്സ് ബോർഡുകളുമുണ്ട്. ഹൈകോടതി ഉത്തരവുകളും സർക്കാറിെൻറ സർക്കുലറുകളും ഉണ്ടായിട്ടും അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കാൻ ഫലപ്രദമായ സംവിധാനം നിലവിലില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.