Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂരിൽ ട്രെയിന്...

കണ്ണൂരിൽ ട്രെയിന് തീവെച്ചയാളെ തിരിച്ചറിഞ്ഞെന്ന് ഐ.ജി; ബംഗാൾ സ്വദേശി പ്രസോൻ ജീത്ത് സിക്ദർ

text_fields
bookmark_border
kannur train fire
cancel

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിന് തീവെച്ചത് കസ്റ്റഡിയിലുള്ള ആളെന്ന് ഐ.ജി നീരജ് കുമാർ ഗുപ്ത. ബംഗാൾ 24 സൗത്ത് പാർഗാനസ് സ്വദേശി പ്രസോൻ ജീത്ത് സിക്ദറാണ് പ്രതി. എലത്തൂർ ട്രെയിൻ തീവെപ്പുമായി പ്രതിക്ക് ബന്ധമുള്ളതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്നും ഐ.ജി പറഞ്ഞു.

കൊൽക്കത്ത, മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ പ്രതി വെയ്റ്ററായി ജോലി ചെയ്തിരുന്നു. മാനസിക പ്രശ്നമുള്ള പ്രതി മൂന്ന് ദിവസം മുമ്പാണ് കേരളത്തിൽ എത്തിയത്. ഇലക്ട്രീഷനായിരുന്നു. വിവിധ സ്ഥലങ്ങളിൽ പാചക തൊഴിലാളിയായി ജോലി ചെയ്തിട്ടുണ്ട്. പ്രതി അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണെന്നും ഒരു വർഷം മുമ്പ് ജോലി ഉപേക്ഷിച്ചെന്നും ഐ.ജി വ്യക്തമാക്കി.

രണ്ട് വർഷത്തോളം പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്ന ജോലി ചെയ്ത ഇയാൾ പിന്നീട് ഭിക്ഷാടനത്തിലേക്ക് തിരിഞ്ഞു. ഒരു ജോലിയുമില്ലാതെ നടന്നതിനാൽ പ്രതിക്ക് മാനസിക സമ്മർദമുണ്ടായി. ട്രെയിന് തീവെച്ചതിന് വേറെ കാരണമില്ലെന്നും ഐ.ജി നീരജ് കുമാർ ഗുപ്ത മാധ്യമങ്ങളോട് വ്യക്തമാക്കി.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിൽ തീയിടാൻ കാരണം സ്റ്റേഷൻ പരിസരത്ത് ഭിക്ഷയെടുക്കാൻ സമ്മതിക്കാത്തതിൽ സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള വിരോധമെന്നാണ് പ്രതി മൊഴി നൽകിയിട്ടുള്ളത്. കസ്റ്റഡിയിലുള്ളയാൾ തീവെപ്പിന് തൊട്ട് മുമ്പ് ട്രാക്ക് പരിസരത്ത് ഉണ്ടായിരുന്നതായി സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ബി.പി.സി.എല്‍ ഗോഡൗണിലെ ജീവനക്കാരന്‍റെ മൊഴിയും പ്രതിയിലേക്ക് എത്തിച്ചു.

വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ട്രെയിനിന്റെ ബോഗിക്ക് തീയിട്ടത്. ബുധനാഴ്ച രാത്രി 11ഓടെ കണ്ണൂരിൽ യാത്ര അവസാനിപ്പിച്ച ശേഷം മൂന്നാം പ്ലാറ്റ്ഫോമിന് സമീപം എട്ടാം യാർഡിൽ നിർത്തിയിട്ട ട്രെയിനിന്റെ പിന്നിൽനിന്ന് മൂന്നാമത്തെ ജനറൽ കോച്ചിനാണ് തീയിട്ടത്. മറ്റു കോച്ചുകൾ പെട്ടെന്ന് വേർപെടുത്തിയതിനാൽ തീപടരുന്നത് തടയാനായി. പുലർച്ചെ രണ്ടരയോടെ തീയണച്ചു. ട്രെയിനിന്റെ ശുചിമുറിയുടെ ചില്ലുകൾ തകർത്ത നിലയിലാണ്. ക്ലോസറ്റിൽ നിന്ന് വലിയ കല്ല് കണ്ടെത്തിയിരുന്നു.

അതേസമയം ബോഗിക്ക് തീ വെച്ചത് ഇന്ധനം ഉപയോഗിച്ചാണോ എന്നത് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടില്ല. ഇക്കാര്യം ഉറപ്പിക്കാൻ ഇന്നലെ വൈകീട്ട് വീണ്ടും ബോഗിയിൽ പരിശോധന നടത്തിയിരുന്നു. ഇതിനിടെ ഫലം കൂടി ലഭിച്ചാലേ കൂടുതൽ നടപടി ഉണ്ടാകൂ. കസ്റ്റഡിയിലുള്ളയാൾ മുമ്പ് റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാടിന് തീയിട്ടയാളാണ്. സംഭവത്തില്‍ അന്ന് റെയില്‍വേ അധികൃതര്‍ പൊലീസില്‍ പരാതി അറിയിച്ചിരുന്നെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. കുറ്റിക്കാട്ടിന് തീയിട്ട ശേഷം ട്രാക്കിലേക്ക് കടന്ന് ഉടുമുണ്ട് കത്തിച്ചെറിഞ്ഞാണ് ഇയാള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടാകാമെന്ന് പറഞ്ഞ് പൊലീസ് അന്ന് നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur News
News Summary - IG has identified the person who set the train on fire in Kannur; Prason Jeet Sikdar, a native of Bengal
Next Story