Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിസ്മയയുടെ മരണം...

വിസ്മയയുടെ മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് പറയാനാവില്ല -ഐ.ജി ഹർഷിത അട്ടല്ലൂരി

text_fields
bookmark_border
IG-Harshita-Attaluri-vismaya-death
cancel

കൊല്ലം: വിസ്മയയുടെ മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് പറയാനാവില്ലെന്ന് ദക്ഷിണ മേഖല െഎ.ജി ഹർഷിത അട്ടല്ലൂരി. പ്രതി കിരണിനെതിരെ ശക്തമായ തെളിവുകളുണ്ട്. പ്രതിക്കെതിരെ ചുമത്തിയത് കൂടുതൽ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ. കിരണിന്‍റെ വീട്ടുകാരുടെ പങ്കിനെ കുറിച്ചും അന്വേഷിക്കുമെന്നും കേസ് ഡി.വൈ.എസ്.പി ഏറ്റെടുത്തതായും ഹർഷിത അട്ടല്ലൂരി പറഞ്ഞു.

നിലമേൽ കൈതോട് കുളത്തിൻകര മേലതിലെ വിസ്മയയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹർഷിത അട്ടല്ലൂരി. വിസ്മയയുടെ കുടുംബാംഗങ്ങളിൽ ഐ.ജി നേരിട്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഐ.ജി ഹർഷിത അട്ടല്ലൂരിക്കാണ് കേസ് അന്വേഷണത്തിന്‍റെ മേൽനോട്ടം നൽകിയിട്ടുള്ളത്.

വിസ്മയയുടെ കുടുംബത്തിന്‍റെ പരാതികളെല്ലാം പരിഗണിക്കുമെന്ന് െഎ.ജി ഹർഷിത അട്ടല്ലൂരി രാവിലെ മീഡിയവണിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. വിസ്മയയുടെ മെഡിക്കൽ റിപ്പോർട്ട് വിശദമായി പരിശോധിക്കും. മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തത വരാനുണ്ട്. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയെടുക്കും.

കിരണിനെതിരായ പരാതി ഒതുക്കിതീർത്തെന്ന ആരോപണത്തിൽ വിശദീകരണം ചോദിച്ചിട്ടുണ്ട്. കുടുംബം പരാതിപ്പെട്ടാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയത് അന്വേഷിക്കും. പ്രതിക്കെതിരെ ചുമത്തിയത് കൂടുതൽ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ. സഹോദരനെ മർദിച്ചതിൽ പുനരന്വേഷണം ആവശ്യമാണെങ്കിൽ നടപടി സ്വീകരിക്കുമെന്നും ഹർഷിത അട്ടല്ലൂരി പറഞ്ഞു.

ജനുവരി രണ്ടാം തീയതി കിരൺ കുമാർ വീട്ടിലെത്തി വിസ്മയയെയും സഹോദരനെയും മർദിച്ച സംഭവം വീണ്ടും അന്വേഷിക്കണമെന്ന് പിതാവ് ത്രിവിക്രമൻ നായർ ഇന്ന് രാവിലെ ആവശ്യപ്പെട്ടിരുന്നു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മർദത്തിലാണ് കിരണിനെതിരായ പരാതി ഒത്തുതീർപ്പാക്കിയതെന്നാണ് ത്രിവിക്രമൻ മാധ്യമങ്ങളോട് പറഞ്ഞത്.

ഭർതൃവീട്ടിൽ വിസ്മയ വി. നായരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് എസ്. കിരൺ കുമാർ റിമാൻഡിലാണ്. ഗാർഹിക പീഡനനിയമം, സ്ത്രീധന നിരോധന നിയമം എന്നിവ പ്രകാരമാണ് കേസെടുത്തത്. വീട്ടിലെത്തിച്ച് തെളിവെടുത്തു.

കൂടാതെ, കൊല്ലം എൻഫോഴ്സ്മെന്‍റ് സ്ക്വാഡിൽ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ കിരണിനെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ശൂരനാട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ കിരണിനെ കൊല്ലം റൂറൽ പൊലീസ് മേധാവി കെ.ബി. രവി, ഡിവൈ.എസ്.പി പി. രാജ്കുമാർ എന്നിവർ ചോദ്യം ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vismaya deathIG Harshita Attaluri
News Summary - IG Harshita Attaluri said that all the complaints of Vismaya's family will be considered
Next Story