ഇടുക്കി ഉത്തരവ്: നിയമപരമായ പരിശോധന നടത്തും –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഭൂമി പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ആഗസ്റ്റ് 22ലെ ഉത്തരവിൽ നിയമപരമായ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നാറിലെ അനധികൃത നിർമാണങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവിെല്ലന്നു സർവകക്ഷി യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി. 1500 ചതുരശ്ര അടിയിലധികമുള്ള വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ അനധികൃത നിർമാണമായി കണ്ടു സർക്കാർ തിരിച്ചുപിടിക്കുെമന്നതടക്കം വ്യവസ്ഥകൾ അടങ്ങിയതാണ് ഇൗ ഉത്തരവ്. മൂന്നാറിെൻറ പ്രത്യേകതകള്‍ സംരക്ഷിക്കുന്നതിന് എത്ര വില്ലേജുകള്‍ അതില്‍ ഉള്‍പ്പെടുത്തണമെന്നതു സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായമുണ്ട്. ഇപ്പോള്‍ എട്ട് വില്ലേജിൽ കോടതി ഉത്തരവിനെ തുടര്‍ന്ന് റവന്യൂ വകുപ്പിെൻറ എന്‍.ഒ.സി വേണം.
ഈ നിയന്ത്രണപരിധി കുറക്കുന്ന കാര്യത്തില്‍ കൂടുതല്‍ പരിശോധന ആവശ്യമാണ്. ഇക്കാര്യം പരിശോധിക്കും. എന്നാല്‍, ആരാധനാലയങ്ങൾ, ആശുപത്രികള്‍, സ്കൂളുകള്‍ മുതലായ പൊതുകെട്ടിടങ്ങള്‍ സംരക്ഷിക്കുന്നതിന് പ്രത്യേക സമീപനം വേണ്ടിവരും.ലക്ഷക്കണക്കിനു വരുന്ന സഞ്ചാരികള്‍ക്കു മുഴുവന്‍ മൂന്നാറില്‍തന്നെ താമസം ഒരുക്കേണ്ടതില്ല. മൂന്നാറിന് ഉള്‍ക്കൊള്ളാവുന്ന ടൂറിസ്റ്റുകള്‍ എത്രയെന്നു കണക്കാക്കി അതനുസരിച്ച നിയന്ത്രണങ്ങള്‍ വേണ്ടിവരും. മൂന്നാറിന് പ്രത്യേകമായി കെട്ടിട നിർമാണ ചട്ടങ്ങള്‍ ഉണ്ടാക്കാൻ നടപടി തുടങ്ങി. ഇടുക്കിയിലെ കര്‍ഷകരുടെയും മറ്റു വിഭാഗം ജനങ്ങളുടെയും ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കും.
കൃഷിക്കായി സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കുന്നതിനുള്ള 1964ലെ ഭൂപതിവു ചട്ടങ്ങള്‍ക്കും 1993ലെ പ്രത്യേക ചട്ടങ്ങള്‍ക്കും കാലോചിത ഭേദഗതി ആവശ്യമാണെന്ന് യോഗത്തില്‍ പൊതുവെ ആവശ്യം ഉയർന്നു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്, എം.എം. മണി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡീന്‍ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ പി.ജെ. ജോസഫ്, എസ്. രാജേന്ദ്രൻ, പി.സി. ജോര്‍ജ്, റോഷി അഗസ്റ്റിന്, ഇ.എസ്. ബിജിമോൾ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു, ലാൻഡ് റവന്യൂ കമീഷനര്‍ സി.എസ്. ലത, കലക്ടര്‍ എച്ച്. ദിനേശ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.