യുവതിയെയും അമ്മയെയും ബലാത്സംഗം െചയ്ത് കൊന്ന കേസ്: രണ്ടാം പ്രതിക്കും തൂക്കുകയർ
text_fieldsതൊടുപുഴ: യുവതിയെയും അമ്മയെയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ ്രതിക്കും വധശിക്ഷ. കുമളി 57ാം മൈൽ പെരുവേലിപ്പറമ്പിൽ ജോമോനെയാണ് തൂക്കിലേറ്റുന്നത ിനും 30 വർഷം കഠിനതടവിനും അരലക്ഷം രൂപ പിഴയടക്കുന്നതിനും തൊടുപുഴ രണ്ടാം അഡീഷനൽ സെ ഷൻസ് ജഡ്ജി കെ.കെ. സുജാത ശിക്ഷിച്ചത്.
2007 ഡിസംബർ രണ്ടിന് രാത്രിയാണ് യുവതിയെയും അമ്മ യെയും ഒന്നാം പ്രതി വണ്ടിപ്പെരിയാർ ചുരക്കുളം പുതുവൽതടത്തിൽ രാജേന്ദ്രനും ജോമോനും ചേർന്ന് ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും െചയ്തത്. ഒന്നാം പ്രതി രാജേന്ദ്രനെയും 2012ൽ തൂക്കിക്കൊല്ലാൻ വിധിച്ചിരുന്നു. പിന്നീട് ൈഹകോടതിയും ശിക്ഷ ശരിവെച്ചു. ജാമ്യത്തിലിറങ്ങി മുങ്ങിയതിനെ തുടർന്നാണ് ജോമോെൻറ വിചാരണ നീണ്ടത്.
താൻ നിരപരാധിയാണെന്നും തന്നെ വെറുതെ വിടണമെന്നും ജോമോൻ കോടതിയിൽ ബോധിപ്പിച്ചു. എന്നാൽ, മരണശിക്ഷ കിേട്ടണ്ട കേസുകളുടെ പട്ടികയിൽ വരാവുന്ന കുറ്റമാണ് പ്രതി െചയ്തതെന്നും നിരപരാധികളായ രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസാണിതെന്നും സ്പെഷൽ േപ്രാസിക്യൂട്ടർ ഇ.എ. റഹിം പറഞ്ഞു.
തോർത്ത് കഴുത്തിലിട്ട് മുറുക്കി ബോധരഹിതരാക്കിയ ശേഷം ബലാത്സംഗം ചെയ്യുകയും എതിർത്ത ഇരുവരെയും വെട്ടിയും അടിച്ചും 26ൽപരം മുറിവുകൾ ഏൽപിക്കുകയും ചെയ്തതിനു പുറമെ, വാരിയെല്ലുകൾ ഇടിച്ചുതകർക്കുകയും ചെയ്തതായാണ് േപ്രാസിക്യൂഷൻ കേസ്. കൊലക്കുശേഷവും തങ്ങളുടെ നിഷ്ഠുര പ്രവൃത്തികൾ പ്രതികൾ തുടർന്നു. ഏഴുമാസം പ്രായമുള്ള കുഞ്ഞിെൻറ മുന്നിലിട്ടാണ് ക്രൂരകൃത്യം നടത്തിയതും. മരണം ഉറപ്പാക്കിയ ശേഷവും പ്രതികൾ ലൈംഗിക അതിക്രമം തുടർന്നു. സംഭവത്തിെൻറ പിറ്റേന്ന് കുഞ്ഞ് കരയുന്നത് ഒരു സ്ത്രീ കണ്ടതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.