Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.ഐ ഇടുക്കി ജില്ല...

സി.പി.ഐ ഇടുക്കി ജില്ല സെക്രട്ടറിക്ക് വീണ്ടും ശാസന

text_fields
bookmark_border
kk sivaraman
cancel

തിരുവനന്തപുരം: സി.പി.ഐ ഇടുക്കി ജില്ല സെക്രട്ടറി കെ.കെ. ശിവരാമന് രണ്ടാമതും സംസ്ഥാന നേതൃത്വത്തിന്‍റെ ശാസന. രവീന്ദ്രൻ പട്ടയത്തിൽ സർക്കാർ നിലപാടിനെ പരസ്യമായി തള്ളിയതിനെതുടർന്ന് സംസ്ഥാന നിർവാഹക സമിതിയുടെതാണ് തീരുമാനം.

ശ്രീനാരായണ ഗുരു ജയന്തി ദിനത്തിന്‍റെ പ്രധാന്യം ജനയുഗം തിരിച്ചറിഞ്ഞില്ലെന്ന വിമർശനത്തിൽ ശിവരാമനെ നേരത്തേ സംസ്ഥാന നിർവാഹക സമിതി പരസ്യമായി ശാസിച്ചിരുന്നു. ഇടുക്കിയിലെ വിവാദ രവീന്ദ്രൻ പട്ടയം നിയമവിധേയമല്ലെന്ന ഒന്നാം പിണറായി സർക്കാറിന്‍റെ നിലപാടിന്‍റെ തുടർച്ചയായാണ് ഭരണത്തുടർച്ചയിൽ അത് റദ്ദാക്കി പുതിയ പട്ടയം നൽകാൻ തീരുമാനിച്ചത്.

എന്നാൽ, ഇതിനോട് പരസ്യമായി വിയോജിച്ച ശിവരാമൻ പട്ടയം റദ്ദാക്കുന്നത് അംഗീകരിക്കില്ലെന്നും പ്രസ്താവിച്ചു. സർക്കാർ നിലപാടിന് വിരുദ്ധമായ പ്രസ്താവനയിൽ സംസ്ഥാന നിർവാഹക സമിതി ശിവരാമനോട് വിശദീകരണം ചോദിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPIkk sivaraman
News Summary - Idukki district secretary reprimanded by CPI
Next Story