മുഖ്യമന്ത്രിക്ക് ദഹിക്കാത്ത കോവിഡ് കേസുകൾ ‘പുനഃപരിശോധന പട്ടിക’യിലാക്കി
text_fieldsതൊടുപുഴ: ഇടുക്കി കലക്ടർ പുറത്തുവിടുകയും സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന് ത്രി പറയുകയും ചെയ്ത ഇടുക്കിയിലെ മൂന്ന് കോവിഡ് പോസിറ്റിവ് കേസുകൾ ‘പുനഃപരിശോ ധന പട്ടിക’യിൽ തുടരുന്നു. കോവിഡ് സ്ഥിരീകരിച്ചതായി തലേന്ന് ഔദ്യോഗിക കുറിപ്പിറക ്കിയ പബ്ലിക്റിലേഷൻസ് വകുപ്പ്, ത്രിശങ്കുവിലായ മൂന്ന് കേസ് റീകൺഫർമേഷൻ തലക്കെ ട്ടിൽ ഉൾപ്പെടുത്തിയാണ് ബുധനാഴ്ച കോവിഡ് ബുള്ളറ്റിൻ ഇറക്കിയത്.
പരിശോധനയി ൽ പോസിറ്റിവ് ആയാൽ കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തുകയും ആശുപത്രിയിലേക്ക് മാറ്റുകയുമാണ് പതിവ്. ഈ പട്ടികയാണ് മുഖ്യമന്ത്രി വാർത്തസമ്മേളനങ്ങളിൽ പുറത്തുവിട്ടിരുന്നതും. ഇതുവരെ പോസിറ്റിവ് കേസുകൾ പുനഃപരിശോധനക്ക് വിട്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
എന്നിട്ടും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട നഗരസഭ കൗൺസിലറുടെയും ഹെഡ്നഴ്സിെൻറയുമടക്കം മൂന്ന് കേസ് മാത്രം സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി നിലപാടെടുത്തത് ദുരൂഹമായി തുടരുന്നു. ഈ കേസുകൾ കലക്ടർ പുറത്തുവിട്ടതുമാത്രമാണ് പതിവിന് വിപരീതമായ സാഹചര്യം. കോവിഡ് സ്ഥിരീകരിച്ചാലും ചികിത്സിക്കുന്ന ഡോക്ടർപോലും അറിയുന്നത് മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിലൂടെയാണെന്ന പരാതിക്കിടെയായിരുന്നു കലക്ടറുടെ നടപടി.
ആരോഗ്യവകുപ്പ് ഡയറക്ടർ ഇടുക്കി ഡി.എം.ഒയെ അറിയിക്കുകയും ഇക്കാര്യം കലക്ടറെ ധരിപ്പിക്കുകയും ചെയ്ത ശേഷമാണ് തലേന്ന് വൈകിക്കിട്ടിയ ഫലെമന്ന നിലയിൽ കലക്ടർ മാധ്യമങ്ങൾക്ക് നൽകിയത്. പരിശോധനഫലത്തിെൻറ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് ഡയറക്ടർ ഡി.എം.ഒക്ക് വിവരം കൈമാറിയതും.
നഗരസഭ കൗൺസിലറുടെയും ജില്ല ആശുപത്രിയിലെ ഹെഡ്നഴ്സിെൻറയും അടക്കം സമ്പർക്ക വ്യാപനസാധ്യത കൂടിയ ഫലങ്ങൾ സ്ഥിരീകരിക്കാൻ വൈകുന്നത് റെഡ്സോണിൽ നിൽക്കുന്ന ഇടുക്കിക്ക് നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.