Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'അനിതയുടെ സഹോദരിയുടെ...

'അനിതയുടെ സഹോദരിയുടെ കല്യാണം നടത്തിയത് ഞാൻ';മോൻസ‍ണിെൻറ ഫോൺ സംഭാഷണം പുറത്ത്

text_fields
bookmark_border
അനിതയുടെ സഹോദരിയുടെ കല്യാണം നടത്തിയത് ഞാൻ;മോൻസ‍ണിെൻറ ഫോൺ സംഭാഷണം പുറത്ത്
cancel

കൊച്ചി: പ്രവാസി മലയാളി ഫെഡറേഷൻ രക്ഷാധികാരിയായിരിക്കെ പരിചയപ്പെട്ട പ്രവാസി വനിത അനിത പുല്ലയിലുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുെന്നന്ന് വിശദീകരിക്കുന്ന മോൻസൺ മാവുങ്കലിെൻറ ടെലിഫോൺ ശബ്ദരേഖ പുറത്ത്. അനിതയുടെ സഹോദരിയുടെ വിവാഹം നടത്തിയത് താനായിരുെന്നന്നാണ് മോൻസൺ അവകാശപ്പെടുന്നത്. ഇതിന് 18ലക്ഷം രൂപ ത‍െൻറ അക്കൗണ്ടിൽനിന്നാണ് ചെലവഴിച്ചത്. കണക്കുകൾ ത‍െൻറ പക്കലുണ്ട്.

ഒരുമാസത്തിനകം യൂറോയായി തിരിച്ചുനൽകാമെന്ന് പറഞ്ഞാണ് പണം നൽകിയത്. വിവാഹത്തിനുള്ള സഹായങ്ങളെല്ലാം ത‍െൻറ ആളുകളാണ് ചെയ്തത്. ഒമ്പത് മാസം മുമ്പ് സാമ്പത്തികപ്രശ്നം വന്നപ്പോൾ 10 ലക്ഷം തിരികെ ചോദിച്ചു. ''നിങ്ങൾ ഒരുപാട് പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കുന്നതല്ലേ, ഇതിനുമാത്രം എന്തിനാണ് പണം തിരിച്ചു ചോദിക്കുന്നത്'' എന്നായിരുന്നു പ്രതികരണം. ഇതോടെ അനിത താനുമായി തെറ്റിയത്.

ത‍െൻറ കൈവശമുള്ള രേഖകൾ പുറത്തുവിട്ടാൽ അനിത കുടുങ്ങുമെന്നും സംഭാഷണത്തിൽ മോൻസൺ പറയുന്നു. മോൻസ‍ണിെൻറ ഫോണിൽനിന്ന് വീണ്ടെടുത്ത ഈ ഫോൺ റെക്കോഡുകളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അനിതയെ ചോദ്യം ചെയ്തത്. അനിതയെ പ്രതിരോധത്തിലാക്കുന്നതാണ് പുറത്തുവന്ന ഫോൺ സംഭാഷണം. മോൻസണുമായി സാമ്പത്തിക ഇടപാടുകൾ ഇല്ലെന്നും പ്രവാസി സംഘടന വഴിയുള്ള ബന്ധം മാത്രേമ ഉള്ളൂവെന്നുമാണ് ഇവർ പറഞ്ഞിരുന്നത്. എന്നാൽ, ഇവർക്ക് തട്ടിപ്പിനെക്കുറിച്ച് അറിയാമായിരുെന്നന്ന് മോൻസ‍ണിെൻറ മുൻ ഡ്രൈവർ അജിയുടേതുൾപ്പെടെ മൊഴിയുണ്ട്. പണം വാങ്ങിയെന്ന കാര്യം അനിതയും സമ്മതിച്ചതായാണ് അറിയുന്നത്.

അതേസമയം, ഇത് കടമായി നൽകിയതല്ല, മറിച്ച് മോൻസൺ ത‍െൻറ കൈയിൽനിന്ന് വാങ്ങിയ തുകയാണെന്നാണ് ഇവർ നൽകിയ മൊഴി. സാമ്പത്തിക ഇടപാടുകൾ നടെന്നന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ഇറ്റലിയിൽ താമസക്കാരിയായ അനിതയിൽ നിന്ന് വിഡിയോ കോൺഫറൻസ് വഴി ക്രൈംബ്രാഞ്ച് മൊഴിയെടുത്തിട്ടുണ്ട്. മോൻസ‍ണിെൻറ സാമ്പത്തിക ഇടപാടുകളിൽ അനിതക്കും പങ്കുണ്ടെന്ന വിധത്തിലാണ് മോൻസ‍ണിെൻറ സംഭാഷണം. ഇതിനാധാരമായ തെളിവുകളാണ് ഇനി ലഭിക്കേണ്ടത്. അനിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മോൻസണിനെ വീണ്ടും ചോദ്യം ചെയ്തേക്കും. മൊഴികളിൽ വൈരുധ്യമുണ്ടെങ്കിൽ അനിതയെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.

സാമ്പത്തിക ഇടപാടുകളില്ലെന്ന് അനിത; ക്രൈംബ്രാഞ്ച് മൊഴിയെടുത്തു

കൊച്ചി: തനിക്ക് മോൻസൺ മാവുങ്കലുമായി സാമ്പത്തിക ഇടപാടുകൾ ഇല്ലെന്ന് പ്രവാസി വനിത അനിത പുല്ലയിൽ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ഇറ്റലിയിൽ താമസമാക്കിയ ഇവരിൽനിന്ന് വിഡിയോ കോൺഫറൻസ് വഴിയാണ് ക്രൈംബ്രാഞ്ച് മൊഴിയെടുത്തത്.

ഇവർ ചില സാമ്പത്തിക ഇടപാടുകൾ മോൻസണുമായി നടത്തിയെന്ന വിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുക്കൽ. അനിതയുടെ സഹോദരിയുടെ വിവാഹം നടത്തിയത് താനാണെന്ന രീതിയിൽ മോൻസ‍ണിെൻറ ടെലിഫോൺ സംഭാഷണം അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.

ഇതുസംബന്ധിച്ചും ഇവരിൽനിന്ന് മൊഴിയെടുത്തു. മോൻസണുമായി ബന്ധമുള്ള ഉന്നതരുടെ പേരുകൾ അനിത കൈമാറിയതായാണ് വിവരം. സൈബർ പൊലീസിെൻറ കൊക്കൂൺ കോൺഫറൻസിൽ മോൻസണുമായി എത്തുകയും പല ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തുകയും ചെയ്തതായി ഇവർ സമ്മതിച്ചു. ഇതെല്ലാം പ്രവാസി മലയാളി ഫെഡറേഷനുമായി ബന്ധപ്പെട്ടാണെന്നാണ് ഇവർ മൊഴിനൽകിയിരിക്കുന്നത്. മോൻസണുമായി താൻ പരിചയപ്പെടുന്നതും ഇൗ സംഘടനയിലൂടെയാണെന്നും അനിത മൊഴിനൽകിയിട്ടുണ്ട്.

മോൻസൺ തട്ടിപ്പുകാരനായിരുെന്നന്ന് അറിയില്ലായിരുന്നു. തട്ടിപ്പുകളെക്കുറിച്ച് അറിഞ്ഞതോടെയാണ് തെറ്റിപ്പിരിഞ്ഞത്. പ്രധാനമായും മോൻസ‍ണിെൻറ സാമ്പത്തിക ഇടപാടുകളിൽ ഇവർക്കുള്ള ബന്ധം, ഏതെല്ലാം ഉന്നതെര മോൻസണിന് പരിചയപ്പെടുത്തി എന്നിങ്ങനെയുള്ള വിശദാംശങ്ങളാണ് ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചത്.

മോൻസണും അനിതയുമായുള്ള സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചും മറ്റുമായി നിരവധി വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. പ്രാഥമിക മൊഴിയെടുപ്പ് പൂർത്തിയായിട്ടുണ്ട്. അന്വേഷണത്തിെൻറ അടുത്ത ഘട്ടത്തിൽ കൂടുതൽ തെളിവുകൾ ലഭിക്കുന്നമുറക്ക് ഇവരെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളുന്നില്ല.

സാമ്പത്തിക തട്ടിപ്പുകേസ് കൂടാതെ മോൻസണിനെതിരെ പോക്സോ കേസും എടുത്തിട്ടുണ്ട്. നവംബർ മൂന്നുവരെ ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Monson Mavunkal
News Summary - I was married to Anita's sister
Next Story