Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൂഞ്ഞാറുകാരനായതിനാൽ...

പൂഞ്ഞാറുകാരനായതിനാൽ പി.സി. ജോർജിനെ അറിയാം, അത്രമാത്രം -ഡോ. ജോ ജോസഫ്

text_fields
bookmark_border
thrikkakara bypoll
cancel
camera_alt

തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ് പ്രചാരണത്തിനിടെ

Listen to this Article

കൊച്ചി: പൂഞ്ഞാറുകാരനായതിനാൽ പി.സി. ജോർജിനെ അറിയാം, അത്രമാത്രമേ തങ്ങൾക്കിടയിൽ ബന്ധമുള്ളൂവെന്ന് തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ്. 'വിവാദങ്ങൾ എല്ലാം ഉണ്ടാകട്ടെ, അതൊക്കൊ അതിന്റെ വഴിക്ക് പോകും.

ഞാനൊരു പൂഞ്ഞാറുകാരനാണ്. പി.സി. ജോർജ് അവിടെ വർഷങ്ങളായി എം.എൽ.എ ആയിട്ടുള്ളയാളാണ്. ഒരു പൂഞ്ഞാറുകാരനായ അദ്ദേഹത്തിന് എന്നെ അറിയാം, എനിക്ക് അദ്ദേഹത്തെയും അറിയാം, അത്രമാത്രം - ഡോ. ജോ ജോസഫ് പറഞ്ഞു.

'തൃക്കാക്കരയിൽ 100 ശതമാനം ആത്മവിശ്വാസമുണ്ട്. വികസന രാഷ്ട്രീയം മാത്രമാണ് ചർച്ച. പോസിറ്റീവ് പൊളിറ്റിക്സ് മാത്രമാണ് ചർച്ചകളിൽ. നെഗറ്റീവ് പൊളിറ്റിക്സിന്റെ ഒരു വാക്കുപോലും ഉച്ചരിക്കില്ല.

ജനങ്ങളിൽനിന്ന് ലഭിക്കുന്ന പ്രതികരണം ആവേശകരമാണ്. ഇത്തവണ എൽ.ഡി.എഫ് തൃക്കാക്കരയിൽ സെഞ്ച്വറിയടിക്കുമെം' - ഡോ. ജോ ജോസഫ് കൂട്ടിച്ചേർത്തു.

ഡോ. ജോ ജോസഫ് നമ്മുടെ സ്വന്തം ആളാണെന്നാണ് കഴിഞ്ഞദിവസം പി.സി. ജോർജ് പറഞ്ഞത്. 'എന്‍റെ നാട്ടുകാരനാണ് ഡോ. ജോ ജോസഫ്. നമ്മുടെ സ്വന്തം ആളാണ്. കുടുംബം മൊത്തം കേരള കോൺഗ്രസിനൊപ്പമാണ്.

എന്‍റെ നിയോജക മണ്ഡലം പ്രസിഡന്‍റ് കെ.എഫ്. കുര്യന്‍ കളപ്പുരയ്ക്കല്‍ പറമ്പിലിന്‍റെ ജ്യേഷ്ഠന്‍റെ മകനാണ് ജോ ജോസഫ്. കുറച്ചു ദിവസം മുമ്പ് ഈരാറ്റു പേട്ടയില്‍ വന്നപ്പോൾ കണ്ടിരുന്നു. അപ്പോൾ കെട്ടിപ്പിടിച്ച് ഉമ്മതന്നു' -പി.സി. ജോർജ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pc georgethrikkakara By electionjo joseph
News Summary - I know P.C. George, that's all -Dr. Jo Joseph
Next Story