ആരാധനാലയങ്ങൾ തുറക്കാതിരിക്കുന്നതിൽ അർഥമില്ലെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: സർവ മേഖലകളിലും ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിശ്വാസികളുടെ ഭരണഘടനപരമായ അവകാശങ്ങൾ ലംഘിച്ച് ആരാധനാലയങ്ങൾ തുറക്കാതിരിക്കുന്നതിൽ അർഥമില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. അവരവരുടെ വിശ്വാസ പ്രകാരമുള്ള ആരാധനാലയങ്ങളിൽ ആരാധന നടത്താമെന്ന ഭരണഘടനപരമായ അവകാശം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു.
ചീഫ് സെക്രട്ടറിയും റവന്യൂ സെക്രട്ടറിയും ഇതുസംബന്ധിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനും കമീഷൻ ആവശ്യപ്പെട്ടു. തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം കമീഷണർമാരും റിപ്പോർട്ട് സമർപ്പിക്കണം.
വൈറസ് വ്യാപനം തടയുന്നതിന് സർക്കാർ നിർദേശത്തിെൻറ അടിസ്ഥാനത്തിൽ ആരാധനാലയങ്ങൾ അടച്ചുപൂട്ടി വീട്ടിലിരുന്ന വിശ്വാസികളുടെ ന്യായമായ ആവശ്യം നിലവിലെ സാഹചര്യത്തിൽ അംഗീകരിക്കേണ്ടതുണ്ടെന്ന് കമീഷൻ ഉത്തരവിൽ കൂട്ടിച്ചേർത്തു.
ആരാധന നടത്തുമ്പോൾ സാമൂഹിക അകലം പാലിക്കാൻ വിശ്വാസികൾക്ക് ബാധ്യതയുണ്ടെന്നും കമീഷൻ ചൂണ്ടിക്കാട്ടി. സുൽത്താൻ ബത്തേരി ധർമപീഠത്തിൽ അഡ്വ. ഫാദർ ഫിലിപ് മാത്യു വെട്ടിക്കാട്ട് സമർപ്പിച്ച പരാതിയിലാണ് കമീഷെൻറ ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.