Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡാമുകളുടെ സംഭരണശേഷിയിൽ...

ഡാമുകളുടെ സംഭരണശേഷിയിൽ വൻ കുറവ്; കല്ലാര്‍കുട്ടിയിൽ നിന്ന് ഉടൻ മണൽ വാരും

text_fields
bookmark_border
Kallarkutty dam
cancel

കോട്ടയം: മഴയിൽ ഡാമുകൾ അതിവേഗം നിറയുന്ന സാഹചര്യത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ കല്ലാർകുട്ടിയിൽനിന്ന് മണൽ വാരാൻ തീരുമാനം. ഡാമുകളുടെ നിലവിലെ സംഭരണശേഷി കണ്ടെത്താൻ കെ.എസ്.ഇ.ബി നിയോഗിച്ച ഏജൻസിയുടെ കണക്കെടുപ്പിൽ കല്ലാർകുട്ടിയിൽ വലിയതോതിൽ കുറവ് കണ്ടെത്തി. അടിത്തട്ടിൽ ചളിയും മണലും നിറഞ്ഞതിനാൽ വെള്ളം സംഭരിക്കാനുള്ള ശേഷിയിൽ 43 ശതമാനം കുറവുണ്ടായെന്നാണ് പഠനറിപ്പോർട്ട്. ഇതോടെയാണ് ഇവിടെനിന്ന് പരീക്ഷണാടിസ്ഥാനത്തിൽ മണൽ വാരാനുള്ള തീരുമാനം.

2018ലെ മഹാപ്രളയത്തിലടക്കം സംഭരണികളിലേക്ക് വലിയതോതിൽ മണൽ ഒഴുകിയെത്തിയിരുന്നു. മണൽ നീക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും നടപടികൾ ഇഴഞ്ഞുനീങ്ങി. അടുത്തിടെയുണ്ടായ തുടർമഴയിൽ അടിത്തട്ടിൽ മണലും ചളിയും അടിഞ്ഞുകൂടിയതിനാൽ അതിവേഗം ഡാമുകൾ നിറഞ്ഞു. ഇതോടെയാണ് പദ്ധതി വേഗത്തിലാക്കാൻ കെ.എസ്.ഇ.ബി തീരുമാനിച്ചത്.

കല്ലാർകുട്ടി ഡാമിെൻറ അടിത്തട്ടിലുള്ള മണലിെൻറ അളവ്, ഗുണനിലവാരം എന്നിവ കണ്ടെത്താൻ നടപടി തുടങ്ങി. ഇതിനായി തിരുവനന്തപുരം എൻജിനീയറിങ് കോളജ്, എൻ.ഐ.ടി കോഴിക്കോട്, ഐ.ഐ.ടി പാലക്കാട് അടക്കമുള്ളവയുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ഇതിൽനിന്ന് താൽപര്യമുള്ളവരെ കണ്ടെത്തി ഉടൻ കരാർ നൽകും.

ഇവർ ഡാമിൽനിന്ന് സാമ്പിൾ ശേഖരിച്ച് മണലിെൻറ മൊത്തം അളവ് കണ്ടെത്തും. തുടർന്ന് വില നിർണയിക്കാനാണ് ധാരണ. ഇതടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുത്തി കെ.എസ്.ഇ.ബിയുടെ കീഴിലുള്ള ഡാം സേഫ്റ്റി ഓര്‍ഗനൈസേഷൻ സർക്കാറിന് വിശദ പ്രോജക്ട് റിേപ്പാർട്ട് നൽകും. വൈദ്യുതി ഉൽപാദനത്തെ ബാധിക്കാത്ത തരത്തിൽ മണൽ വാരാൻ കരാർ നൽകും.

കല്ലാർകുട്ടിയിലേത് വിജയമായാൽ അടുത്ത ഘട്ടത്തിൽ കൂടുതൽ ഡാമുകളുടെ യഥാർഥ സംഭരണശേഷി കണ്ടെത്താൻ പഠനം നടത്തിയശേഷം വലിയതോതിൽ കുറവ് കെണ്ടത്തുന്ന ഡാമുകളിൽനിന്ന് മണൽ വാരാനാണ് ധാരണ.

അതിനിടെ, ഇടുക്കി അടക്കം രാജ്യത്തെ വലിയ അണക്കെട്ടുകളുെട സംഭരണശേഷി കെണ്ടത്താൻ കേന്ദ്ര ജലകമീഷനും പഠനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DamsKallarkutty Dam
News Summary - Huge reduction in storage capacity of dams
Next Story