ഹൃതിക്: രാജ്യത്തെ ആദ്യ ട്രാൻസ്മെൻ വാര്‍ത്ത അവതാരകൻ
text_fieldsകൊച്ചി: മാധ്യമരംഗത്തെ ആദ്യ ട്രാൻസ്മെൻ അവതാരകനായി ഹൃതിക്. കൊച്ചി കേന്ദ്രമായ ജീവൻ ടി.വിയിൽ വാർത്ത വായിച്ചാണ് ട്രാൻസ്െജൻഡർ സമൂഹത്തിൽ പുതിയൊരധ്യായം കുറിച്ച് ഹൃതിക് മുഖ്യധാരയിലേക്ക് വരുന്നത്. നേരത്തേ, ട്രാൻസ്വുമൺ മേഖലയിൽനിന്ന് ആയിഷ ഡൂഡ്ൽ, സ്വീറ്റി ഫെർണാണ്ടസ് എന്നിവർ വാർത്ത അവതാരകരായി എത്തിയിരുന്നു.
ചെറുപ്പംമുതലേ ഹൃതിക്കിെൻറ ഉള്ളിലെ ആഗ്രഹമായിരുന്നു മാധ്യമപ്രവർത്തകനാവുകയെന്നത്. ജീവതസാഹചര്യം കാരണം ലക്ഷ്യം കൈവരിക്കാൻ കഴിയാതിരുന്ന ഹൃതിക്കിന് ഒടുവിൽ സ്വപ്നസാക്ഷാത്കാരംപോലെ ജീവൻ ടി.വി ചാനലിൽ വാർത്ത അവതരണത്തിന് അവസരമൊരുങ്ങുകയായിരുന്നു. കണ്ടൻറ് റൈറ്റിങ് മേഖലയിൽനിന്നാണ് ഹൃതിക് മാധ്യമപ്രവർത്തന മേഖലയിലേക്ക് നീങ്ങുന്നത്.
ട്രാൻസ്മെനായി മാറാനുള്ള തീരുമാനത്തിൽ ഹൃതിക്കിന് വലിയ വെല്ലുവിളികൾ നേരിടേണ്ടിവന്നെങ്കിലും സ്വന്തം കുടുംബം കൂടെനിന്നത് ആശ്വാസമായി. ഹോർമോൺ ചികിത്സക്കും മറ്റ് ശസ്ത്രക്രിയകൾക്കുമെല്ലാം കുടുംബമായിരുന്നു തുണ. പത്താം ക്ലാസിനും പ്ലസ് ടുവിനും ശേഷം ബി.ബി.എയായിലാരുന്നു ബിരുദം.
നേരത്തേ കാസര്‍കോട് സ്വദേശി തൃപ്തിയെ വിവാഹം കഴിച്ചപ്പോൾ മാധ്യമശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ഇരുവരും കൊച്ചിയിലാണ് താമസിക്കുന്നത്. കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സംരംഭകയായ തൃപ്തി ‘തൃപ്തി ഹാൻഡിക്രാഫ്റ്റ്’ മേധാവിയാണ്. വീട്ടിൽനിന്നുള്ള സമ്മർദം കാരണമാണ് ട്രാൻസ്മെൻ ആണെന്ന് തുറന്നുപറയാൻ പലരും മടിക്കുന്നതെന്നും തെൻറ ജീവിതം അവർക്കുവേണ്ടിയായിരിക്കുമെന്നും ഹൃതിക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.